വസന്തരാഗം കവിഞ്ഞ് ഒഴുകിയ ഒഴുക്കില്‍
ഒരു പാലം തകര്‍ന്ന ആ ദിനം
കരയെ വിഴുങ്ങാന്‍ കടല്‍
കൊമ്പ് ഉയര്‍ത്തിയ ആ ദിനത്തില്‍
മലകള്‍ വിണ്ടു കീറി
മലവെള്ളപ്പാച്ചിലായി
ഉരുള്‍ പൊട്ടലായി,
മലനാടിന്റെ ഹൃദയഹാതമായി
വാനം വീണ്ടും കറുത്ത് കരിവാരിയെറിഞ്ഞു.
മലനാടിന്റെ നെറുകയില്‍
തേരാത്ത മഴയായി
കണ്ണുനീര്‍ ചാലുകളായി.
മനുഷ്യവര്‍ഗ്ഗത്തിന്റെ കുടിലതയ്ക്ക്
ഒരു പരിഹാരമായി, ഒരു പ്രഹരമായി.