image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ഓണം: ഓര്‍മ്മകളുടെ സ്‌നേഹ വര്‍ണ്ണം (ജിഷ രാജു)

EMALAYALEE SPECIAL 09-Sep-2019
EMALAYALEE SPECIAL 09-Sep-2019
Share
image
നിനക്ക് ഓണപ്പരീക്ഷയുടെ ടൈംടേബിള്‍ കിട്ടിയില്ലേ?

കിട്ടിയല്ലോ?

image
image
എന്നിട്ട് ഇതുവരെ എന്നെ കാണിച്ചുത്തന്നില്ലില്ലോ?

ഞാന്‍ അത് അമ്മയെ കാണിക്കാന്‍ വരുകകയായിരുന്നു.( നുണയാണന്ന് അമ്മയ്ക്ക് നന്നായി അറിയാം)

സരോജിനിയുടെ കൂടെ തുമ്പിയും പിടിച്ച് നടക്കാതെ, മര്യാദക്ക് ഇരുന്ന് പഠിച്ചോ? പൂജ്യം മാര്‍ക്ക് കൊണ്ട് വന്നാല്‍ വീട്ടില്‍ നിന്ന് നിന്നെ ഞാന്‍ ഇറക്കി വിടും.

മുറ്റത്ത് പുല്ലു പറിച്ചു കൊണ്ടിരുന്ന സരോജിനി ചേച്ചി എന്നെ ഒളിക്കണ്ണിട്ട് നോക്കി ചിരിച്ചു.

ഓണപ്പരീക്ഷയുടെ ടൈംടേബിള്‍ പുസ്തകത്തിന്റെ അവസാന പേജില്‍ എഴുതിത്തുടങ്ങുമ്പോഴാണ് എനിക്ക് അന്നൊക്കെ ഓണം വരാറായി എന്ന് അറിയുക.

സ്കൂള്‍ വിട്ടു വരുമ്പോള്‍ പാടത്തെ കതിരിനു മുകളില്‍  ഓണത്തുമ്പികള്‍ പറക്കാന്‍ തുടങ്ങിയിട്ടുണ്ടാകും.

കറുപ്പില്‍ വെളുത്ത പുള്ളികളുള്ള ,
എത്ര പിറകെ ഓടിയാലും പിടിതരാതെ
 മിന്നിപ്പറക്കുന്ന ഓണതുമ്പികള്‍...

അതിന്റെ പിന്നാലെ ഓടിത്തണര്‍ന്നു നില്‍ക്കുമ്പോള്‍ എവിടെ നിന്നെങ്കിലും ഒരു തുമ്പിയുമായി സരോജിനേച്ചി പ്രത്യക്ഷപ്പെടും...

നിനക്ക് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കണോ?

വേണ്ട...

നമുക്ക് അതിനെക്കൊണ്ട് തുമ്പപ്പൂ എടുപ്പിച്ചാല്‍ മതി !!

 കുറച്ച് ദിവസം കഴിയുമ്പോള്‍
വീട്ടില്‍ കൊയ്ത്ത് തുടങ്ങും.
പുന്നെല്ലിന്റെ മണം..
അടുക്കി വച്ചിരിക്കുന്ന നെല്‍ക്കറ്റകളുടെ ഇടയില്‍കളിക്കാന്‍ വേണ്ടി മറന്നു കളയുന്ന പരീക്ഷകള്‍...

ഓണവെയില്‍ തെളിഞ്ഞു തുടങ്ങുമ്പോള്‍ അമ്മ കലണ്ടറില്‍ ചൂണ്ടുവിരല്‍ചലിപ്പിച്ച് അത്തം എന്നാണന്നറിയാന്‍ തിരച്ചില്‍ തുടങ്ങും.

അമ്മയുടെ ചൂണ്ട് വിരലിന്‍ പിന്നില്‍ ഞാനും കാത്തു നില്‍ക്കും അത്തം എന്നാണന്ന് ഉറപ്പ് വരുത്താന്‍ .

പിന്നെ അത്തം വരാന്‍ കാത്തിരിപ്പാണ്. തുമ്പയും മൂക്കുറ്റിയും എവിടെയാണെന്ന് നോക്കി വയ്ക്കും.

പാടത്തെ കാക്കപ്പൂവിനെയും കണ്ണാന്തളിയേയും നോക്കി കണ്ണിറുക്കിക്കാണിക്കും.

മുറ്റത്തെ തെച്ചിയോടും ജമന്തിയോടും വേദനിപ്പിക്കാതെ പൊട്ടിക്കാം എന്ന് അടക്കം പറയും.

"നല്ല പൂക്കളം ഇടുന്ന ആള്‍ക്ക് ഒരു പട്ടുപാവട കൂടുതല്‍ " എന്നേയും ചേച്ചിയേയും നോക്കി അമ്മ മുന്‍പേ പറഞ്ഞു വയ്ക്കും.

പിന്നെയങ്ങോട്ട് പൂക്കളം എങ്ങിനെയൊക്കെ ഇടണമെന്ന ചിന്തയാണ്. ജീവതത്തില്‍ എന്തോ വലിയ ഉത്തരവാദിത്വം ഏറ്റെടുത്ത പോലെയാണ്. രാവിലത്തന്നെ എണീക്കണം, കുളിക്കണം, പൂക്കള്‍ പറിക്കണം, പൂക്കളം ഇടേണം, പൂക്കളം മഴ കൊണ്ട് പോകാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടണം. എന്തൊക്കെ ജോലികള്‍ ആയിരുന്നു.

വെറ്റിലക്കറപ്പിടിച്ച പല്ലുക്കാട്ടി ചിരിച്ച് കൈയ്യില്‍ വാമനപാവയും മഹാബലി പാവയും കൊണ്ട് വരുന്ന മാധവനാശ്ശേരി. പാവകളെ എനിക്കുത്തന്ന് അമ്മയുടെ കൈയ്യില്‍ നിന്ന് അരിയും കായ്കറികളും വാങ്ങി തിരിച്ച് നടന്നു പോകുന്ന ആ കാഴ്ചയും എങ്ങോമാഞ്ഞുപോയിരിക്കുന്നു.

ഓണദിവസങ്ങളിലെ
തുമ്പിതുള്ളലിനിടയില്‍ കയ്യിലുള്ള മരച്ചില്ലയുടെ ഇടയിലൂടെ എന്നെ നോക്കി ചിരിച്ചുക്കൊണ്ട് കണ്ണുകൊണ്ട് സരോജിനിചേച്ചി തുമ്പിതുള്ളാന്‍ വിളിക്കും. ആ കണ്ണുകളിലെ സ്‌നേഹം എന്നില്‍ ബാക്കിവച്ചു ക്കൊണ്ട് ചേച്ചിയും ഓര്‍മ്മയായിരിക്കുന്നു.

ഓര്‍മ്മകളില്‍ എത്ര സ്‌നേഹവര്‍ണ്ണങ്ങളാണ് കൊഴിഞ്ഞിട്ടും അഴുകാതെ ബാക്കി നില്‍ക്കുന്നത്.

ഓണമെന്നാല്‍ തിരിച്ചുക്കിട്ടാത്ത കുട്ടിക്കാലത്തിന്റെ ഓര്‍മ്മയാണ്
പേരറിയാത്ത പൂക്കള്‍ക്കൊണ്ട് മുറ്റത്ത് വരച്ച പൂക്കളുടെ വര്‍ണ്ണ ഭംഗിയാണ്.

ഓണമെന്നാല്‍ അമ്മയുണ്ടാക്കും സദ്യയുടെ രുചിയാണ്. അത്തത്തിന് ഒരു കളം പൂവ്, ചിത്തിരക്ക് രണ്ടു തരം പൂവ്, മൂലത്തിന് വട്ടക്കളം പാടില്ല... അമ്മമാരുടെ അറിവിന്റെ, ആചാരങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളുടെ കാലം കൂടിയാണ്.

ഓണമെന്നാല്‍ അച്ഛന്‍ വാങ്ങിത്തരും ഓണക്കോടിയുടെ മണമാണ്.

ചുവടു തെറ്റാതെ കളിക്കുന്ന കൈകൊട്ടിക്കളിയുടെ താളമാണ്.

ഇന്ന് അതെല്ലാം സ്വപ്നങ്ങള്‍ ആയിരിക്കുന്നു.

അമ്മയും അച്ഛനും യാത്ര പറയാതെ പൊയ്മറഞ്ഞു.
അവര്‍ഇല്ലാത്ത ഓണം വെറും ശൂന്യതയാണ്.
 സാധാരണ ഒരവധി ദിവസം പോലെ....

വെറും നെടുവീര്‍പ്പിലൂടെ മാത്രം ഓര്‍ത്തു വയ്ക്കുന്നൊരോണം കൂടി..



Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഉണ്ണികൃഷ്ണൻ നമ്പൂതിരി ദീപ്തസ്മരണയാകുമ്പോൾ   ഓർമ്മയുടെ തടാകക്കരയിൽ ഞാൻ: ജോൺ ബ്രിട്ടാസ്
മലയാണ്മയുടെ മേളപ്പെരുമയ്ക്ക് സപ്തതി (ദേവി)
Sayonara, woman Friday (Prof. Sreedevi Krishnan)
സിറ്റിസൺ ട്രംപും  സെനറ്റ് വിചാരണയും  (ബി ജോൺ കുന്തറ)
സമയമില്ലാപോലും (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)
ഇന്ത്യയിലെ അടുക്കള, ദുരിതപൂർണം, പഴഞ്ചൻ (വെള്ളാശേരി ജോസഫ്)
നായയ്ക്ക് കൊടുത്താലും അച്ഛനു കഞ്ഞി കൊടുക്കാത്ത മക്കൾ...! (ഉയരുന്ന ശബ്ദം - 26: (ജോളി അടിമത്ര)
വിഷ്ണുനാരായണൻ നമ്പൂതിരി: മലയാളത്തിന്റെ സൗമ്യ സരസ്വതി (മിനി ഗോപിനാഥ്)
അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)
2020 ടാക്സ് റിട്ടേൺ: അറിയേണ്ടും കാര്യങ്ങൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)
കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും(ഭാഗം-4 :ഡോ. പോള്‍ മണലില്‍)
ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍ ആദ്യം കാല്‍ കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)
'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ ഉയർത്തുന്ന വിഷയങ്ങൾ ഗൗരവമുള്ളത്‌ (വെള്ളാശേരി ജോസഫ്)
ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന്  ബൈഡൻ 
ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ
ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ; നേട്ടങ്ങളും കോട്ടങ്ങളും; ഇനിയൊരു വരവുണ്ടാകുമോ? 

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut