Image

യു.എസ്. സെനറ്റര്‍ ക്രിസ് വാന്‍ ഹോളന് കാശ്മീരില്‍ പ്രവേശനം നിഷേധിച്ചു

പി.പി.ചെറിയാന്‍ Published on 08 October, 2019
യു.എസ്. സെനറ്റര്‍ ക്രിസ് വാന്‍ ഹോളന് കാശ്മീരില്‍ പ്രവേശനം നിഷേധിച്ചു
ന്യൂയോര്‍ക്ക്: യു.എസ്. സെനറ്ററും അറിയപ്പെടുന്ന ഇന്ത്യന്‍ ആക്റ്റിവിസ്റ്റുമായ ക്രിസ് വാന്‍ ഹോളന് ഇന്ത്യന്‍ അധീനതയിലുള്ള കാശ്മീരിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി നിഷേധിക്കപ്പെട്ടു.
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനുശേഷം മൂന്നുമാസം തികയുന്ന ഒക്ടോബര്‍ 5നാണ് മേരിലാന്റില്‍ നിന്നുള്ള യു.എസ്. സെനറ്റര്‍ ഹോളന് പ്രവേശനാനുമതി നിഷേധിച്ചത്.
ഇന്ത്യയുമായി വ്യാപാരബന്ധം വര്‍ദ്ധിപ്പിക്കുന്നതിനും, മറ്റു പല വിഷയങ്ങളിലും ഇന്ത്യന്‍ ഗവണ്‍മെന്റുമായി ചര്‍ച്ച ചെയ്യുന്നതിന് യു.എസ്. കണ്‍ഗ്രഷനില്‍ ഡെലിഗേഷന് നേതൃത്വം നല്‍കുന്നതിനാണ് സെനറ്റര്‍ ഇന്ത്യയില്‍ എത്തിയത്.

കാശ്മീരുമായുള്ള വാര്‍ത്താവിതരണ ബന്ധം വിച്ഛേദിക്കുകയും, പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും, മാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തതു അമേരിക്ക അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നതിനിടയിലാണ് ഈ സംഭവം. ജമ്മു കാശ്മീരിലെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല ഇന്ത്യന്‍ ഗവണ്‍മെന്റില്‍ നിക്ഷിപ്തമാണ്. ഈ മാസാവസാനം ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിന് തീരുമാനിച്ചിരിക്കെ, കാശ്മീരായിരിക്കും മുഖ്യ ചര്‍ച്ചാവിഷയമെന്ന് സെനറ്റര്‍ പറഞ്ഞു.

ആഗസ്റ്റ് 5 ന് കാശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിനുശേഷം വിദേശ പത്ര പ്രവര്‍ത്തകരെ ആരേയും തന്നെ അവിടെ എന്തു നടക്കുന്നു എന്ന് അന്വേഷിക്കുന്നതിന് അനുവദിച്ചിട്ടില്ല. യു.എസ്. സെനറ്ററുടെ പ്രവേശനാനുമതി നിഷേധിക്കല്‍ കാശ്മീരില്‍ എന്തുനടക്കുന്നുവെന്നുള്ള ഊഹാപോഹങ്ങള്‍ക്ക് വഴിയൊരുക്കുക തന്നെ ചെയ്യും.

യു.എസ്. സെനറ്റര്‍ ക്രിസ് വാന്‍ ഹോളന് കാശ്മീരില്‍ പ്രവേശനം നിഷേധിച്ചു
യു.എസ്. സെനറ്റര്‍ ക്രിസ് വാന്‍ ഹോളന് കാശ്മീരില്‍ പ്രവേശനം നിഷേധിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക