Image

എട്ടാം ക്ലാസ് മുതല്‍ പ്രമാഭ്യര്‍ത്ഥനയുമായി പിറകെ, നിരസിച്ചപ്പോള്‍ കൊലപാതകം

Published on 10 October, 2019
എട്ടാം ക്ലാസ് മുതല്‍ പ്രമാഭ്യര്‍ത്ഥനയുമായി പിറകെ, നിരസിച്ചപ്പോള്‍ കൊലപാതകം
കൊച്ചി: പ്രണയം നിരസിച്ച ദേവികയെന്ന പ്ലസ് വണ്‍കാരിയെ കൊലപ്പെടുത്താന്‍ മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയുമായാണ് മിഥുന്‍ ഇന്നലെ കാക്കനാടെ അത്താണിയിലുള്ള സലഫി ജുമാ മസ്ജിദിന് സമീപത്തെ 'പദ്മാലയം' എന്ന വീട്ടിലേക്ക് എത്തുന്നത്. പാതിരാത്രിയുള്ള കതകില്‍ മുട്ടുകേട്ട് ദേവികയുടെ അച്ഛന്‍ ഷാലനാണ് മിഥുനിന് മുന്‍വശത്തെ വാതില്‍ തുറന്നുകൊടുത്തത്.

തുടര്‍ന്ന് തനിക്ക് ദേവികയെ കാണണമെന്ന് മിഥുന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ഉറക്കമുണര്‍ന്ന് വീടിന്റെ മുന്‍വശത്തേക്ക് എത്തിയ ദേവികയെ കണ്ട ഇയാള്‍ പെട്ടെന്നുതന്നെ വീടിനകത്തേക്ക് ഓടിക്കയറി. തന്റെ നേര്‍ക്ക് ഓടിയടുക്കുന്ന മിഥുനെ കണ്ട ദേവിക ഉടന്‍ തന്നെ ഓടിമാറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിമിഷനേരം കൊണ്ട് മിഥുന്‍ താന്‍ പ്രണയിച്ചിരുന്നു എന്ന് അവകാശപ്പെട്ട പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. ഇതിനിടെ ഇയാളുടെ ദേഹത്തേക്കും തീ പടര്‍ന്നു. ദേവികയുടെ അച്ഛനും തീപ്പൊള്ളല്‍ ഏറ്റിട്ടുണ്ട്.

എട്ടാം ക്ലാസ് മുതല്‍ മിഥുന്‍ പ്രേമാഭ്യര്‍ത്ഥനയുമായി ദേവികയുടെ പിറകെ നടന്ന് ശല്യപ്പെടുത്തിയിരുന്നെനും ഇതുമൂലം മിഥുനും ദേവികയുടെ അമ്മ മോളിയുടെ വാക്കുതര്‍ക്കം നടന്നിരുന്നുവെന്നുമുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. ഇയാളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് മോളി രണ്ടു ദിവസം മുന്‍പ് കാക്കനാട് പൊലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. ഇതിനു പിന്നാലെ പൊലീസ് ഇയാളെ സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും ഇരുവരെയും അനുനയിപ്പിക്കാനും ശ്രമിച്ചിരുന്നു.

കുടുംബത്തിലെ എല്ലാവരെയും കൊല്ലാനായിരുന്നു മിഥുനിന്റെ പദ്ധതിയെന്ന് തീവച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. രാത്രി പന്ത്രണ്ടേകാലിന് വീട്ടിലേക്കെത്തി മകള്‍ ദേവികയെ കൊലപ്പെടുത്തിയ മിഥുന്‍ തന്റെ ദേഹത്തേക്കും പെട്രോള്‍ ഒഴിച്ചിരുന്നുവെന്ന് അമ്മ മോളി പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയും ഇളയ കുട്ടിയും ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബോധരഹിതയായ മോളി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


Join WhatsApp News
ഞരമ്പ് രോഗി 2019-10-10 11:43:33
പെൺകുട്ടികളെ നാട്ടിൽ വളർത്താൻ പറ്റാത്ത സ്ഥിതി ആയോ? 
പെൺകുട്ടികൾക്കും സാമാന്യ ബോധം ഇല്ലേ? കോട്ടയത്തു ഒരുത്തി ഒരുവന്റെ കൂടെ  പോയി. അവളുടെ കുടുംബക്കാർ അവനെ  തട്ടി. ഇപ്പോൾ ആ കുടുംബവും നാട്ടുകാരും മുഴുവൻ ജയിലിൽ 
ചെറുപ്രായത്തിലുള്ള ഈ പ്രേമം  പാര  ആകുകയാണല്ലോ. അത് മുതലെടുത്ത അലവലാതികൾ തീ വയ്ക്കാനും വരുന്നു.
പണ്ട് പ്രേം നൈരാശ്യം വന്നാൽ കാമുകൻ തൂങ്ങിച്ചാകും. രമണൻ സ്റ്റൈൽ. ഇന്നിപ്പോൾ കാമുകിയെ തീവച്ചു കൊല്ലും.
ഈ ഞരമ്പ് രോഗികളെ എന്ത് ചെയ്യും?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക