Image

തമിഴ് വനിത നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

Published on 13 December, 2019
തമിഴ് വനിത നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: അഞ്ചു മാസത്തോളം ശമ്പളം കിട്ടാതെ ബുദ്ധിമുട്ടിലായി തമിഴ്നാട് സ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ചെന്നൈ സ്വദേശിനിയായ വല്ല്യമ്മാള്‍ ആണ് പ്രവാസജീവിതത്തിന്റെ പ്രയാസങ്ങള്‍ തരണം ചെയ്തു നാട്ടിലേയ്ക്ക് മടങ്ങിയത്. എട്ടു മാസം മുന്‍പാണ് വല്ല്യമ്മാള്‍ ദമ്മാമിലെ ഒരു വീട്ടില്‍ ജോലിയ്ക്ക് എത്തിയത്. ജോലിസാഹചര്യങ്ങള്‍ മോശമായിരുന്നെങ്കിലും, നാട്ടിലെ അവസ്ഥയോര്‍ത്തു ആ ജോലിയില്‍ തന്നെ പിടിച്ചു നില്‍ക്കാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ ശമ്പളം വല്ലപ്പോഴുമാണ് കിട്ടിയത്. മതിയായ വിശ്രമമോ, ആഹാരമോ ലഭിച്ചില്ല. ജീവിതം അസഹനീയമായപ്പോള്‍ ആരുമറിയാതെ ആ വീട്ടിനു വെളിയില്‍ ചാടിയ വല്ല്യമ്മാള്‍, അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസുകാര്‍ അവരെ ദമാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട് ചെന്നാക്കി.

അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് വല്ല്യമ്മാള്‍ സ്വന്തം അവസ്ഥ വിവരിച്ച്, സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും അവരുടെ സ്പോണ്‍സറെ ബന്ധപ്പെട്ടെങ്കിലും, അയാള്‍ സഹകരിയ്ക്കാന്‍ തയ്യാറായില്ല. കുടുംബപ്രശ്‌നങ്ങള്‍ കാരണം എത്രയും വേഗം നാട്ടില്‍ പോയാല്‍ മതിയെന്ന നിലപാടില്‍ ആയിരുന്നു വല്ല്യമ്മാള്‍.

തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട്, അവര്‍ക്ക് ഔട്പാസ്സ് എടുത്തു കൊടുത്തു. അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റും അടിച്ചു നല്‍കി. ജുബൈലിലെ സാമൂഹ്യപ്രവര്‍ത്തകനായ യാസിന്‍ അവര്‍ക്ക് വിമാനടിക്കറ്റ് എടുത്തു കൊടുത്തു.

നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍, എല്ലാവര്‍ക്കും നന്ദി പറഞ്ഞു വല്ല്യമ്മാള്‍ നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: മഞ്ജു മണിക്കുട്ടനും യാസിനും വല്ല്യമ്മാള്‍ക്കൊപ്പം എയര്‍പോര്‍ട്ടില്‍ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക