Image

മെല്‍ബണ്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയുടെ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് 24ന്

Published on 21 December, 2019
മെല്‍ബണ്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയുടെ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് 24ന്

മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയുടെ കത്തീഡ്രല്‍ നിര്‍മാണ ധനശേഖരാര്‍ഥം സംഘടിപ്പിച്ചിട്ടുള്ള റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് ഡിസംബര്‍ 24നു (ചൊവ്വ) മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ നിര്‍വഹിക്കും.

റിസര്‍വോയിലെ വൈറ്റ്‌ലൊ സ്ട്രീറ്റിലുള്ള സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ രാത്രി 8 നു നടക്കുന്ന ദിവ്യബലിയില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. 9.30ന് കത്തീഡ്രല്‍ ഇടവകയിലെ ഗായക സംഘങ്ങളുടെ നേതൃത്വത്തില്‍ കരോള്‍ ഗാനങ്ങള്‍ ആലപിക്കും. 10 ന് റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.

രൂപത ചാന്‍സിലറും കത്തീഡ്രല്‍ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കൊ, ആന്റൊ തോമസ്, റാഫിളിന്റെയും ഫിനാന്‍സ് കമ്മിറ്റിയുടെയും കണ്‍വീനറായ ജോണ്‍സണ്‍ ജോര്‍ജ്, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോബി ഫിലിപ്പ്, റാഫിള്‍ ടിക്കറ്റ് കമ്മിറ്റി അംഗം ജിനോയ് സ്‌കറിയ എന്നിവര്‍ നറുക്കെടുപ്പിനു നേതൃത്വം നല്‍കും.

നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണം കത്തീഡ്രല്‍ ഇടവക ഫേസ്ബുക്ക് പേജില്‍ ഉണ്ടായിരിക്കും. വിജയികളെ നേരിട്ട് അറിയിക്കുന്നതോടൊപ്പം കത്തീഡ്രല്‍ ഇടവകയുടെ വെബ്‌സൈറ്റിലും ഫലം പ്രസിദ്ധീകരിക്കും. നറുക്കെടുപ്പിനുശേഷം ക്രിസ്മസ് കേക്കിന്റെ വിതരണവും ഉണ്ടായിരിക്കും.

ഡിസംബര്‍ 24നു രാത്രി 7നു റോക്‌സ്ബറോ പാര്‍ക്കിലെ സതേണ്‍ക്രോസ് ഡ്രൈവിലുള്ള ഗുഡ് സമരിറ്റന്‍ ദേവാലയത്തിലെ വിശുദ്ധ കുര്‍ബാനയില്‍ കത്തീഡ്രല്‍ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും.

ഒന്നാം സമ്മാനമായി അറുപത്തയ്യായിരം ഡോളര്‍ വിലയുള്ള ടൊയോട്ട പ്രാഡോ കാറും രണ്ടാം സമ്മാനമായി ഫ്‌ളൈവേള്‍ഡ് ഇന്റര്‍നാഷണല്‍ നല്‍കുന്ന 2000 ഡോളറിന്റെ ട്രാവല്‍ വൗച്ചറും മൂന്നാം സമ്മാനമായി സെലിബ്രേഷന്‍സ് ഇന്ത്യന്‍ റസ്റ്ററന്റ് നല്‍കുന്ന ആയിരം ഡോളറിന്റെ കോള്‍സ് മയര്‍ ഗിഫ്റ്റ് വൗച്ചറും നാലാം സമ്മാനമായി അഞ്ഞൂറ് ഡോളര്‍ വിലമതിക്കുന്ന സ്പിരിറ്റ് ഓഫ് ടാസ്മാനിയുടെ രണ്ട് ഗിഫ്റ്റ് വൗച്ചറും അഞ്ചാം സമ്മാനമായി കോക്കനട്ട് ലഗൂണ്‍ റസ്റ്ററന്റിന്റെ നൂറ് ഡോളറിന്റെ അഞ്ചു വൗച്ചറുകളുമാണ് റാഫിള്‍ ടിക്കറ്റിന്റെ സമ്മാനങ്ങള്‍.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക