വാഷിംഗ്ടണ്‍ ഡി സി: ഇറാനുമായി അമേരിക്ക ആണവകരാറില്‍ ഒപ്പിട്ടത് തീര്‍ത്തും വിഡ്ഢിത്തമായിരുന്നുവെന്ന് പ്രസിഡന്റ് ട്രംമ്പ്. 2013 ലായിരുന്നു ആണവകരാര്‍ ഉടമ്പടി ഒപ്പുവെച്ചത്.
അണേരിക്കാ ഇറാന്‍ സംഘര്‍ഷം നിലനില്‍ക്കെ ജനുവരി 8 ന് രാഷ്ട്രത്തോടായി ചെയ്ത പ്രസംഗത്തിലാണ് പേര് എടുത്തു പറയാതെ 2013 ലെ അമേരിക്കന്‍ ഭരണകൂടത്തെ ട്രംമ്പ് പരസ്യമായി വിമര്‍ശിച്ചത്. ആണവകരാര്‍ ഒപ്പിട്ട അതേ ദിവസം അമേരിക്കക്ക് നന്ദി അറിയിക്കേണ്ട ഇറാന്‍ ജനത് ഡെത്ത് റ്റു അമേരിക്കാ എന്ന മുദ്രാവാക്യം മുഴക്കിയാണ് തെരുവിലിറങ്ങിയതെന്നും ട്രംമ്പ് പറഞ്ഞു.
150 ബില്യണ്‍ ഡോളറിന് പുറമെ 1.8 ബില്യണ്‍ ഡോളര്‍ കാഷായിട്ടാണ് ഉടമ്പടിയുടെ പേരില്‍ അമേരിക്ക നല്‍കിയത്. ഇതേ പണം ഉപയോഗിച്ചു യെമന്‍, സിറിയ, ലബനന്‍, അഫ്ഗാനിസ്ഥാന്‍ ഇറാക് രാജ്യങ്ങളെ നഗര തുല്യമാക്കുകയാണ് ഇറാന്‍ ചെയ്തതെന്നും ട്രംമ്പ് പറഞ്ഞു.
ഇറാന്‍ ഭരണകൂടത്തെ വിമര്‍ശിച്ച് പ്രകടനം നടത്തിയ 1500റോളം നിരപരാധികളാണ് ഈയ്യിടെ കൊല്ലപ്പെട്ടത്. ഇതിനെല്ലാം പുറകില്‍ പ്രവര്‍ത്തിച്ചത് കൊടും ഭീകരനെന്ന് ട്രംമ്പ് വിശേഷിപ്പിച്ച ഖാസിം സുലൈമാനായിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. ഖാസിമിനെതിരെ അമേരിക്ക നടത്തിയ നീക്കം വളരെ മുന്‍പ് തന്നെ വേണ്ടിയിരുന്നുവെന്നും ട്രംമ്പ് പറഞ്ഞു. ഇറാക്കില്‍ ഈയ്യിടെ നടത്തിയ അമേരിക്കന്‍ സൈനികര്‍ക്കെതിരെയുള്ള ആക്രമണത്തിന് പുറകിലും സുലൈമാനിയായിരുന്നു. ഇദ്ദേഹത്തെ ഇല്ലായ്മ ചെയ്തതോടെ അമേരിക്കയും ഇറാനുമായുള്ള യുദ്ധം അവസാനിക്കുകയായിരുന്നുവെന്നും ട്രംമ്പ് ചൂണ്ടിക്കാട്ടി. അമേരിക്ക യുദ്ധം ആഗ്രഹിക്കുന്നില്ല സമാധാനമാണ് ആഗ്രഹിക്കുന്നത്. നാറ്റോ രാഷ്ട്രങ്ങളില്‍ ഇതില്‍ ഇടപെടണമെന്നും ട്രംമ്പ് അഭ്യര്‍ത്ഥിച്ചു.