Image

നൊബേല്‍ ജേതാവിനെ തടഞ്ഞ കേരളം ശാപമോക്ഷം തേടി നിക്ഷേപര്‍ക്ക് പിന്നാലെ (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 09 January, 2020
നൊബേല്‍ ജേതാവിനെ തടഞ്ഞ കേരളം ശാപമോക്ഷം തേടി നിക്ഷേപര്‍ക്ക് പിന്നാലെ (കുര്യന്‍ പാമ്പാടി)
തൊഴിലാളി പണിമുടക്ക് ഹര്‍ത്താലായി പരിണമിച്ച കേരളത്തില്‍  ടൂറിസം മേഖലയെ ഒഴിവാക്കിയെന്നു പ്രഖ്യാപിച്ചിട്ടും സര്‍ക്കാരിന്റെ അതിഥിയായെത്തിയ നൊബേല്‍ സമ്മാനജേതാവ് മൈക്കല്‍ ലെവിറ്റി നെയുംഭാര്യയേയും വേമ്പനാട്ടുകായലില്‍ സമരക്കാര്‍ തടഞ്ഞു. 'ഇതൊന്നും കേരളത്തിന് നന്നല്ല' എന്നു ലെവിറ്റ് തുറന്നടിക്കുകയും ചെയ്തു.

സമരക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും സിപിഎമ്മും ടൂറിസം മന്ത്രിയും മാപ്പു പറയുകയും ചെയ്തുവെങ്കിലും  പശ്ചാത്താപത്തിനും പ്രായശ്ചിത്തത്തിനും തൂത്തുമാറ്റാനാവാത്ത പേരു ദോഷം കേരളത്തിനുണ്ടായി. തൊട്ടു പിന്നാലെ കൊച്ചി ബോള്‍ഗാട്ടിദ്വീപിലെ  ഹ്യാറ്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ അസെന്‍ഡ്   2020 എന്ന പേരില്‍ രണ്ടു ദിവസത്തെ നിക്ഷേപ സംഗമത്തിനു കൊടി  ഉയരുകയും ചെയ്തു.

കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാക്കി  മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംഗമം ഉദ്ഘാടനം ചെയ്തതുകൊണ്ടു പ്രസ്താവിച്ചു. കേരളം കൈവരിച്ച നേട്ടങ്ങള്‍ നിക്ഷേപക വര്‍ധനയ്ക്ക് സഹായകരമാണ്. കേരളത്തിന്റെ പ്രത്യേകതകള്‍, പ്രകൃതി വിഭവങ്ങള്‍, കാലാവസ്ഥ, മികച്ച ക്രമസമാധാന അന്തരീക്ഷം എന്നിവയെല്ലാം നിക്ഷേപത്തിന് ഏറെ അനുകൂലമാനിന്നു മുഖ്യമത്രി പറഞ്ഞു.

നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, സീപോര്‍ട്ടുകള്‍ എന്നിവ കേരളത്തിലുണ്ട്. ദേശീയപാതാ വികസനം അതിവേഗം പുരോഗമിക്കുകയാണ്. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ ജലപാത എന്നിവയും പൂര്‍ത്തിയായി വരികയാണ്. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ദേശീയ ജലപാതയില്‍ ഈ വര്‍ഷം തന്നെ ബോട്ട് സര്‍വീസ് ആരംഭിക്കും.

തിരുവനന്തപുരം  കാസര്‍ഗോഡ് സെമി ഹൈസ്പീഡ് ട്രെയിനും തത്വത്തില്‍ അംഗീകാരം ലഭിച്ചു കഴിഞ്ഞു. കൊച്ചികോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്കുള്ള സ്ഥലമെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ കേരളത്തിലെ മുഴുവന്‍ റോഡുകളും മികച്ച രീതിയില്‍ ഗതാഗത യോഗ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും നിക്ഷേപകരെ ആകര്‍ഷിക്കാനായി നിരവധി ആലോചനാ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഈ യോഗങ്ങളില്‍ പങ്കെടുത്ത നിക്ഷേപകര്‍ മുന്നോട്ടുവെച്ച ആശങ്കകളും പരാതികളും പരിഗണിച്ച് അതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വന്‍ വ്യവസായങ്ങള്‍ക്ക് ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവു നല്‍കുന്ന കാര്യവും പരിഗണനയിലാണ്. 15 ഏക്കറിലധികം ഭൂമി കൈവശം വെക്കരുതെന്നാണ് നിയമം അനുശാസിക്കുന്നതെങ്കിലും 250 കോടിയില്‍പ്പരം നിക്ഷേപമുള്ളതും ആയിരത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതുമായ സ്ഥാപനത്തിന് 15 ഏക്കറിലധികം ഭൂമി കൈവശം വെക്കാമെന്ന വ്യവസ്ഥ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കും.

റോഡിന്റെ വീതിക്ക് ആനുപാതികമായി മാത്രമേ കെട്ടിടം നിര്‍മിക്കാവൂ എന്ന നിയമം ഇളവു ചെയ്യാനും ഉടന്‍ നടപടി സ്വീകരിക്കും.  നിലവില്‍ എട്ട് മീറ്റര്‍ വീതിയിലുള്ള റോഡിനു സമീപം 18,000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണ്ണമുള്ള കെട്ടിടം അനുവദിക്കില്ല.

സ്ത്രീകള്‍ക്ക് വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെ ജോലി ചെയ്യാന്‍ അനുമതി നല്‍കും. സുരക്ഷിത താമസം അടക്കമുള്ള നടപടികള്‍ സ്ഥാപന ഉടമ സജ്ജീകരിക്കണം. വ്യവസായ യൂണിറ്റുകള്‍ക്ക് ആവശ്യമായ വൈദ്യുതി, വെള്ളം ലഭ്യമാക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കും. 20,000 ചതുരശ്ര അടിയില്‍ അധികമുള്ള സിംഗിള്‍ ഫാക്ടറി കോംപ്ലക്‌സുകള്‍ക്കുള്ള അനുമതി, ജിയോളജി വകുപ്പിന്റെ അനുമതി എന്നിവ ഏക ജാലക സംവിധാനത്തില്‍ ഉള്‍പ്പെടുത്തും.

വൈദ്യുതി കണക്ഷന്‍ അപ്‌ഗ്രേഡ് ചെയ്യപ്പോള്‍ കെട്ടിവെക്കുന്ന തുക ഭാവിയിലേക്കുള്ള താരിഫില്‍ നിന്ന് തുക കുറവ് ചെയ്ത് നല്‍കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന നിക്ഷേപകര്‍ക്ക് തൊഴിലാളിയെ അടിസ്ഥാനമെടുത്തി 5 വര്‍ഷത്തേക്ക് സബ്‌സിഡി നല്‍കുന്ന പുതിയ പദ്ധതിയും സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാര്‍ഷിക അഭിവൃദ്ധിയിലൂടെയും വ്യാവസായിക വളര്‍ച്ചയിലുടെയും സാമ്പത്തിക മുന്നേറ്റമാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു.

കേരളത്തിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള ഹ്രസ്വ വീഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.  കിന്‍ഫ്രയെക്കറിക്കുള്ള കോഫീ ടേബിള്‍ ബുക്ക് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി. രവി പിള്ള, ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ് തുടങ്ങിയവര്‍ പങ്കെടുത്തു.
നൊബേല്‍ ജേതാവിനെ തടഞ്ഞ കേരളം ശാപമോക്ഷം തേടി നിക്ഷേപര്‍ക്ക് പിന്നാലെ (കുര്യന്‍ പാമ്പാടി)നൊബേല്‍ ജേതാവിനെ തടഞ്ഞ കേരളം ശാപമോക്ഷം തേടി നിക്ഷേപര്‍ക്ക് പിന്നാലെ (കുര്യന്‍ പാമ്പാടി)നൊബേല്‍ ജേതാവിനെ തടഞ്ഞ കേരളം ശാപമോക്ഷം തേടി നിക്ഷേപര്‍ക്ക് പിന്നാലെ (കുര്യന്‍ പാമ്പാടി)നൊബേല്‍ ജേതാവിനെ തടഞ്ഞ കേരളം ശാപമോക്ഷം തേടി നിക്ഷേപര്‍ക്ക് പിന്നാലെ (കുര്യന്‍ പാമ്പാടി)നൊബേല്‍ ജേതാവിനെ തടഞ്ഞ കേരളം ശാപമോക്ഷം തേടി നിക്ഷേപര്‍ക്ക് പിന്നാലെ (കുര്യന്‍ പാമ്പാടി)
Join WhatsApp News
josecheripuram 2020-01-09 20:22:15
I don't understand why we have to invite someone to invest in Kerala?If the climate is suitable people will invest without invitation.Keep the man power & intelligence in Kerala.There is brain smuggling by other countries.After they use our children, the left overs we get.How the hell then we can progress?
josecheripuram 2020-01-09 21:17:53
Why people don't understand,No one want to invest in a place politically unstable.No one is responsible,the rules change in a split of a second.The "MARAD"flat is flat now.Do you see any invitation to invest in AMAZON.APPLE.GOOLE. MYCROSOFT.How about investing in KSRTC?
josecheripuram 2020-01-09 21:41:33
All these business magnets Are "PRAVASIS".I did not see any CEO'S of American Companies or any other nations CEO'S.Our leaders go to many countries to find out how to run our country.If you unable to manage your home,What the F---K Others can do.
josecheripuram 2020-01-09 22:25:08
It look like the politicians& the business "Mugals"have some thing in common.
josecheripuram 2020-01-09 23:12:05
I did not see a woman business person in the stage.Those who made money all were from out of Kerala.They could not make money in Kerala.Then they say invest in Kerala.Any body who see the glamour of   this event,think that tomorrow that they  can sit with Chief Minister?Who knows who would be the chief Minister,or what Guarantee any one of your investment is worth.
josecheripuram 2020-01-10 00:02:47
There is a tie between our so called ruling leaders in KERALA& FOMA,FOCANA.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക