Image

ഡോ. ജോസ്‌ മാത്യുവിന്റെ പുത്രിയും ഭാര്യാസഹോദരീപുത്രിയും മുങ്ങിമരിച്ചു

Published on 12 July, 2011
ഡോ. ജോസ്‌ മാത്യുവിന്റെ പുത്രിയും ഭാര്യാസഹോദരീപുത്രിയും മുങ്ങിമരിച്ചു
പിറവം:  മൂവാറ്റുപുഴ ആറ്റില്‍ രണ്ടു പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. അമേരിക്കയിലെ ഷിക്കാഗോയില്‍ സ്ഥിരതാമസമാക്കിയ കോട്ടയം കല്ലറ ആശാരിക്കുറ്റ്‌ വീട്ടില്‍ ഡോ. ജോസ്‌ മാത്യുവിന്റെ മകള്‍ സാറ (17), കടുത്തുരുത്തി പാഴുതുരുത്ത്‌ കുന്നശേരില്‍ സാവിയോയുടെ മകള്‍ എലിസബത്ത്‌ (12) എന്നിവരാണ്‌ മരിച്ചത്‌. എലിസബത്തിന്റെ അമ്മ ജെസിയും സാറയുടെ അമ്മ ലൗസിയും സഹോദരിമാരാണ്‌. സാവിയോ കോട്ടയം അതിരൂപതയുടെ മുന്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ കുര്യാക്കോസ്‌ കുന്നശേരിയുടെ സഹോദരനാണ്‌.

പിറവം ആകശാലയില്‍ കുടുംബാംഗങ്ങളായ ഇവര്‍ അമ്മവീട്ടിലെത്തിയപ്പോള്‍ പുഴക്കടവില്‍ എത്തിയതായിരുന്നു.വെള്ളത്തിലേക്കു കാല്‍വഴുതിവീണ എലിസബത്തിനെ രക്ഷിക്കാന്‍ സാറ പുഴയിലേക്കു ചാടുകയായിരുന്നുവെന്നു പറയുന്നു. കടുത്തുരുത്തി സെന്റ്‌ കുര്യാക്കോസ്‌ പബ്ലിക്‌ സ്‌കൂള്‍ ഏഴാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌ എലിസബത്ത്‌.അമ്മ ജെസി കോട്ടയം ബിസിഎം കോളജ്‌ പ്രഫസറാണ്‌. ജോസ്‌, അന്ന മരിയ, സൈമണ്‍ എ ന്നിവര്‍ എലിസബത്തിന്റെ സ ഹോദരങ്ങള്‍ .മരിച്ച സാറ ഇന്നു പുലര്‍ച്ചെ അമേരിക്കയിലേക്കു പോകാനിരുന്നതാണ്‌.സഹോദരങ്ങള്‍:ജോവാന്‍, എലിസബത്ത്‌, മാത്യു, സൈമണ്‍.

അതിനിടെ കാണാതായ എലിസബത്തിന്റെ മൃതദേഹം ഇന്ന്‌ രാവിലെ കണ്ടെത്തി. ഇന്നലെ തെരച്ചിലിന്‌ നേവിയുടെ മുങ്ങല്‍വിദഗ്‌ധ സംഘമെത്തിയെങ്കിലും ഒന്നര മണിക്കൂറോളം നടന്ന തെരച്ചിലിന്‌ ശേഷം കണ്ടെത്താനാവാത്തത്തിനെത്തുടര്‍ന്ന്‌ ഇന്ന്‌ രാവിലെ മുതല്‍ വീണ്‌ടും തെരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു.
ഡോ. ജോസ്‌ മാത്യുവിന്റെ പുത്രിയും ഭാര്യാസഹോദരീപുത്രിയും മുങ്ങിമരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക