Image

യുവാവിനെ കൊന്ന്‌ തലയും കൈകാലുകളും അറുത്ത്‌ കുളത്തില്‍ ഉപേക്ഷിച്ചു; അമ്മയും സഹോദരനും അറസ്റ്റില്‍

Published on 18 February, 2020
യുവാവിനെ കൊന്ന്‌ തലയും കൈകാലുകളും അറുത്ത്‌ കുളത്തില്‍ ഉപേക്ഷിച്ചു; അമ്മയും സഹോദരനും അറസ്റ്റില്‍

കുമളി: തമിഴ്‌നാട്ടിലെ കമ്‌ബത്തിനു സമീപം യുവാവിനെ കൊന്ന്‌ തലയും കൈകാലുകളും അറുത്ത്‌ മൃതദേഹം ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയും സഹോദരനും അറസ്റ്റില്‍.

 മൃതദേഹം കമ്‌ബം സ്വദേശി വിഘ്‌നേശ്വരന്റെതാണെന്ന്‌ തിരിച്ചറിഞ്ഞിരുന്നു. വിഘ്‌നേശ്വരന്റെ അമ്മ സെല്‍വിയും സഹോദരനും ചേര്‍ന്നാണ്‌ ഇയാളെ കൊലപ്പെടുത്തിയത്‌.

മകന്റെ സ്വഭാവദൂഷ്യമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന്‌ അമ്മ മൊഴി നല്‍കി. കൊലനടത്തിയ ശേഷം മെഷീന്‍ വാളുപയോഗിച്ച്‌ കൈകാലുകള്‍ അറുത്ത്‌ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിക്കുകയായിരുന്നു

ഞായറാഴ്‌ച രാത്രി പത്ത്‌ മണിയോടെ കമ്‌ബം ചുരുളി റോഡരികില്‍ തൊട്ടമന്‍ തുറൈ എന്ന സ്ഥലത്താണു മൃതദേഹം കണ്ടത്‌. മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സമീപത്തായി ചൂണ്ടയിട്ടു കൊണ്ടിരുന്നവരാണ്‌ മൃതദേഹം കണ്ടത്‌.
രാത്രി ഒന്‍പതിനുശേഷം ഇരുചക്ര വാഹനത്തില്‍ ഒരു പുരുഷനും സ്‌ത്രീയും എത്തി ചാക്കുകെട്ട്‌ വലിച്ചെറിച്ചെന്നും ഇതു സംബന്ധിച്ചു ചോദിച്ചപ്പോള്‍ വീട്ടില്‍ പൂജ നടത്തിയതിനു ശേഷമുള്ള സാധനങ്ങളാണെന്നു പറഞ്ഞെന്നും ചൂണ്ടയിട്ടിരുന്നവര്‍ പൊലിസിനു മൊഴി നല്‍കി.

എന്നാല്‍ സംശയം തോന്നിയ ഇവര്‍ ചാക്ക്‌ അഴിച്ചുനോക്കിയപ്പോഴാണ്‌ മൃതദേഹം കണ്ടെത്തിയത്‌. അറസ്റ്റിലായ പ്രതികളെ തേനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക