Image

"ഒരു പുരുഷന്‍ ആയതുകൊണ്ട് അത് ധരിക്കേണ്ട ആവശ്യമില്ല. അവസരം ലഭിച്ചാല്‍ ഞാനും ബുര്‍ഖ ധരിക്കും." വിശദീകരണവുമായി വിഖ്യാത സംഗീതജ്ഞന്‍ എ.ആര്‍.റഹ്മാന്‍ രംഗത്ത്

Published on 23 February, 2020
"ഒരു പുരുഷന്‍ ആയതുകൊണ്ട് അത് ധരിക്കേണ്ട ആവശ്യമില്ല. അവസരം ലഭിച്ചാല്‍ ഞാനും ബുര്‍ഖ ധരിക്കും." വിശദീകരണവുമായി വിഖ്യാത സംഗീതജ്ഞന്‍ എ.ആര്‍.റഹ്മാന്‍ രംഗത്ത്

എ.ആര്‍. റഹ്മാന്റെ മകളെ കാണുമ്ബോള്‍ വീര്‍പ്പുമുട്ടല്‍ തോന്നുന്നുവെന്ന് എഴുത്തുകാരി തസ്ലീമ നസീര്‍ കഴിഞ്ഞ ദിവസമാണ് പറഞ്ഞത്.
ബുര്‍ഖ ധരിച്ച്‌ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട എ ആര്‍ റഹ്മാന്റെ മകളുടെ വസ്ത്രധാരണത്തെ എഴുത്തുകാരി വിമര്‍ശിച്ചത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. മകളായ ഖദീജയെക്കുറിച്ച്‌ ഇത്രയും വലിയ വിമര്‍ശനം ഉന്നയിക്കുമ്ബോള്‍ അതിനു തക്കതായ മറുപടി പറഞ്ഞുകൊണ്ട് എ.ആര്‍. റഹ്മാന്‍ രംഗത്തുവന്നിരിക്കുകയാണ്.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇടയിലാണ് എ.ആര്‍.റഹ്മാന്‍ ഈ വിഷയത്തില്‍ മേലുള്ള തന്നെ നിലപാട് വ്യക്തമാക്കിയത്. അവസരം ലഭിച്ചാല്‍ താനും ബുര്‍ഖ ധരിക്കും എന്നാണ് എ.ആര്‍. റഹ്മാന്‍ പറഞ്ഞത്. ഒരു പുരുഷന്‍ ആയതുകൊണ്ട് താന്‍ എന്ത് ചെയ്യേണ്ട ആവശ്യമില്ലെന്നും അല്ലാത്തപക്ഷം താന്‍ അത് തീര്‍ച്ചയായും ധരിക്കണമെന്നും അദ്ദേഹം തുറന്നു പറഞ്ഞു. പുറത്തിറങ്ങുമ്ബോഴും ഷോപ്പിങ്ങിന് പോകുമ്ബോഴും എല്ലാം എളുപ്പമാണെന്നും ബുര്‍ഖ ധരിച്ച അതിലൂടെ ഖദീജ അവളുടെ സ്വാതന്ത്ര്യം കണ്ടെത്തുകയാണ് ചെയ്തതെന്നും അത്രയേറെ സമൂഹവുമായി ഇടപഴകുന്ന കുട്ടിയാണ് അവള്‍ എന്നും അദ്ദേഹം പറഞ്ഞു.


മകളുടെ സാമൂഹ്യ പ്രതിബദ്ധതയും ലാളിത്യവും കണ്ട് പലപ്പോഴും തനിക്ക് വലിയ അത്ഭുതം തോന്നിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എ.ആര്‍. റഹ്മാന്റെ ഈ തുറന്നു പറച്ചിലിനെ വിമര്‍ശിച്ചു കൊണ്ടും അനുകൂലിച്ചു കൊണ്ടും നിരവധി പേരാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

ഇത്രയും വളരെ വ്യക്തമായ ഈ രീതിയിലുള്ള പ്രതികരണം നടത്തിയ റഹ്മാന്‍ യാതൊരു വിമര്‍ശനങ്ങള്‍ക്കും അര്‍ഹനല്ല എന്നതാണ് വാസ്തവം. താന്‍ തിരഞ്ഞെടുത്ത ജീവിതത്തിലെ വഴികളെക്കുറിച്ച്‌ യാതൊരു കുറ്റബോധവും തോന്നിയിട്ടില്ലെന്നും ഇത്തരം രീതികളില്‍ ഏറെ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു എന്നും ഖദീജ സമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. എല്ലാ വിമര്‍ശനങ്ങളെയും കൈകാര്യം ചെയ്തുകൊണ്ടുള്ള ഖദീജയുടെ ഈ പോസ്റ്റ് വലിയ രീതിയില്‍ വൈറലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക