Image

വിലക്ക് ലംഘിച്ച് പൂജയ്ക്ക് പോയി; 65കാരിയെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്തി മടവാളുമായി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി

Published on 28 February, 2020
വിലക്ക് ലംഘിച്ച് പൂജയ്ക്ക് പോയി; 65കാരിയെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്തി മടവാളുമായി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി
പാലക്കാട്: ചെര്‍പ്പുളശ്ശേരി കരുമാനാംകുറിശ്ശിയില്‍ 65-കാരിയെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്തി. മുട്ടിയംകുന്ന് കോളനിയിലെ മുട്ടിയംകുന്ന് വീട്ടില്‍ പരേതനായ കൃഷ്ണന്‍ ആശാരിയുടെ മകള്‍ പങ്കജാക്ഷിയാണ്(65)വെട്ടേറ്റു മരിച്ചത്. കൃത്യം നടത്തിയത് താനാണെന്ന് പറഞ്ഞ്, പങ്കജാക്ഷിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച മടവാളുമായി സഹോദരന്‍ പ്രഭാകരന്‍(45) പിന്നീട് ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

വെള്ളിയാഴ്ച രാവിലെ 8.45-ഓടെയാണ് സംഭവം. മടവാള്‍ കൊണ്ട് കഴുത്തിലും കൈകളിലുമായി വെട്ടേറ്റ നിലയില്‍ കോളനിയിലെ നടവഴിയിലാണ് പങ്കജാക്ഷിയുടെ മൃതദേഹം കാണപ്പെട്ടത്. അനുജത്തി കമലാക്ഷിക്കൊപ്പമായിരുന്നു പങ്കജാക്ഷിയുടെ താമസം. ഇതേ കോളനിയില്‍ തന്നെയാണ് പങ്കജാക്ഷനും താമസിച്ചിരുന്നത്.

കോളനിയിലുളള മറ്റൊരു വീട്ടില്‍ നടന്ന കലശപൂജയ്ക്ക് പോകരുതെന്ന് പങ്കജാക്ഷിയെ പ്രഭാകരന്‍ വിലക്കിയിരുന്നു. എന്നാല്‍ ഇതുവകവെക്കാതെ പൂജയില്‍ പങ്കജാക്ഷി പങ്കെടുത്തു. ഇതില്‍ പ്രകോപിതനായ പ്രഭാകരന്‍ കമലാക്ഷി ജോലിക്കു പോയതിനു ശേഷം ഇവരുടെ വീട്ടിലെത്തി.  വീടിനു പിന്നില്‍ തുണി അലക്കുകയായിരുന്ന പങ്കജാക്ഷിയും പ്രഭാകരനും തമ്മില്‍ വാക്കേറ്റവും ബഹളവുമുണ്ടായെന്ന് കോളനി നിവാസികള്‍ പറയുന്നു. ഇതാണ് പിന്നീട് കൊലപാതകത്തില്‍ കലാശിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക