Image

കൊളോണില്‍ രണ്ടിലധികം ആളുകള്‍ കൂട്ടം ചേരുന്നത് നിരോധിച്ചു

Published on 22 March, 2020
കൊളോണില്‍ രണ്ടിലധികം ആളുകള്‍ കൂട്ടം ചേരുന്നത് നിരോധിച്ചു

കൊളോണ്‍: ജര്‍മനിയിലെ മെട്രോ നഗരമായ കൊളോണില്‍ രണ്ടിലധികം പേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത് ന്നു നിരോധിച്ചു. കൊളോണ്‍ മേയര്‍ ഹെന്റിയറ്റ് റെക്കര്‍ വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിന്‍ പ്രകാരം രണ്ടിലധികം ആളുകള്‍ ഒത്തുകൂടുന്നതും പൊതുസ്ഥലങ്ങളില്‍ പാര്‍ട്ടി നടത്തുന്നതിനുമാണ് നിരോധനം.

കൊളോണിന്റെ സമീപ സ്ഥലമായ ലെവര്‍കുസെന്‍ പട്ടണത്തില്‍ മൂന്നോ അതിലധികമോ ആളുകളുടെ യോഗങ്ങള്‍ക്കാണ് നിരോധനം. എന്നാല്‍ ഈ ഉത്തരവുകള്‍ കുടുംബാംഗങ്ങള്‍ ഒത്തു ചേരുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പക്ഷെ അത് സ്വകാര്യമായി മാത്രമേ ആകാവൂ എന്നും പറയുന്നുണ്ട്.

കൊറോണ വൈറസ് വ്യാപനത്തിനെതിരെ കടുത്ത നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്. കൊളോണില്‍ ഇതുവരെ 679 പേരാണ് കൊറോണ ബാധിച്ചിട്ടുള്ളത്. അതില്‍ പതിനൊന്നു പേര് ആശുപതിയിലും ആണ്. കൊളോണ്‍ ഉള്‍പ്പെടുന്ന വെസ്റ്റ് ഫാലിയ സംസ്ഥാനത്തു ഇതുവരെയായി 6257 പേര്‍ക്ക് കൊറോണ രോഗം ബാധിച്ചിട്ടുണ്ട്. 21 മരണവും സംഭവിച്ചു.

ബവേറിയ സംസ്ഥാനത്തു വുര്‍സ്ര്‍ബുര്‍ഗിലെ വൃദ്ധസദനത്തിലെ(റിട്ടയര്‍മെന്റ് ഹോമിലെ / സെന്റ് നിക്കോളാസ് ) 160 ആളുകളില്‍ ഒമ്പത് പേര്‍ മരിച്ചു. ഇവിടുത്തെ സ്ഥിതിഗതികള്‍ മോശമായി തുടരുകയായണ്.

ഹോം മാനേജ്മെന്റിന്റെ കണക്കനുസരിച്ച്, നിലവില്‍ ആശുപത്രിയില്‍ അഞ്ച് സീനിയേസിന് പ്രവേശിപ്പിച്ചു. മറ്റു പത്ത് പേര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് തെളിഞ്ഞു. അവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ ജോലി ചെയ്യുന്ന 23 നഴ്സുമാര്‍ക്കും വൈറസ് ബാധ പിടിപെട്ടതായി സംശയിക്കുന്നു. അവരും നിരീക്ഷണത്തിലാണ്.

ജര്‍മനിയില്‍ ഇന്നു ഉച്ചവരെ 21,652 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കന്നത്. ഇതില്‍ 73 ആളുകള്‍ മരിച്ചു. 209 പേര്‍ രോഗവിമുക്തി നേടി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക