Image

കൊച്ചിയിലെ കോവിഡ് മരണം: മൃതദേഹം സംസ്കരിക്കാന്‍ കര്‍ശന വ്യവസ്ഥകളുമായി ആരോഗ്യ വകുപ്പ്

Published on 28 March, 2020
കൊച്ചിയിലെ കോവിഡ് മരണം: മൃതദേഹം സംസ്കരിക്കാന്‍ കര്‍ശന വ്യവസ്ഥകളുമായി ആരോഗ്യ വകുപ്പ്

കൊച്ചി: സംസ്ഥാനത്ത് ആദ്യത്തെ കോവിഡ് മരണം സ്ഥിരീകരിച്ചതിനു പിന്നാലെ സംസ്കാര ചടങ്ങുകള്‍ക്കുള്ള കര്‍ശന വ്യവസ്ഥകള്‍ വ്യക്തമാക്കി ആരോഗ്യവകുപ്പ്. 


കോവിഡ് പ്രൊട്ടോകോള്‍ പൂര്‍ണമായും പാലിച്ചായിരിക്കും മട്ടാഞ്ചേരി സ്വദേശിയുടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കുക .


ജില്ലാ ഭരണകൂടത്തിന്‍റെയും ആരോഗ്യ വകുപ്പ് അധികൃതരുടേയും കര്‍ശന നിരീക്ഷണവും ജാഗ്രതയും സംസ്കാര ചടങ്ങിന് ഉറപ്പ് വരുത്തിയിട്ടുണ്ട്.


ആശുപത്രിയില്‍ നിന്ന് കോവിഡ് ബാധിതന്റെ മൃതദേഹം വിട്ട് കൊടുക്കുന്നതിന് മുന്‍പ് തന്നെ ഏതെങ്കിലും തരത്തിലുള്ള രോഗ വ്യാപന സാധ്യതയെല്ലാം ഒഴിവാക്കാന്‍ ശ്രദ്ധിച്ചിരുന്നു എന്ന് അധികൃതര്‍ വ്യക്തമാക്കി.


സംസ്കാര ചടങ്ങില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട് . ചടങ്ങില്‍ പങ്കെടുക്കുന്നവരും മൃതദേഹം കൊണ്ട് പോകാന്‍ ഉപയോഗിച്ച വാഹനത്തിലെ ഡ്രൈവറടക്കം പതിനാല് ദിവസത്തെ നിരീക്ഷത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്.


മതപരമായ ചടങ്ങുകള്‍ എല്ലാം ഒഴിവാക്കണം. മുഖം മാത്രം കാണാനുള്ള സൗകര്യത്തോടെ യാണ് മൃതദേഹം വിട്ട് നല്‍കുന്നത്. സുരക്ഷിത അകലത്തില്‍ നിന്ന് മാത്രമെ സംസ്കാര ചടങ്ങുകള്‍ നടത്താനും അനുമതി ലഭിച്ചിട്ടുള്ളൂ .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക