തൊടുപുഴ: കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്ന ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എപി ഉസ്മാൻ ആശുപത്രി വിട്ടു. തുടർച്ചയായി നടത്തിയ കൊവിഡ് ടെസ്റ്റുകളെല്ലാം നെഗറ്റീവായതോടെയാണ് ഉസ്മാനെ ആശുപത്രിയിൽ നിന്നും നിന്നും ഡിസ്ചാർജ് ചെയ്തത്. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ ഒടുവിലത്തെ പരിശോധനയിലും കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവായതോടെ ഉസ്മാനേയും ഉസ്മാനിൽ നിന്നും രോഗം പകർന്ന ചെറുതോണി സ്വദേശിയേയും വീട്ടിലേക്ക് വിടുകയായിരുന്നു.ഇരുവരും ഇനി 28 ദിവസം വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയും. അതേസമയം തന്റെ ജാഗ്രതക്കുറവ് പോലും നാട്ടിൽ രോഗം പടർന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തന്നെ വേദനിപ്പിച്ചെന്ന് ഉസ്മാൻ പറഞ്ഞു.