Image

സഹോദരിയെ പിന്തുണച്ച്‌ നടി കങ്കണ റാവത്ത്

Published on 19 April, 2020
സഹോദരിയെ പിന്തുണച്ച്‌ നടി കങ്കണ റാവത്ത്

വിദ്വേഷ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ബോളിവുഡ് താരം കങ്കണ റാവത്തിന്റെ സഹോദരിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത് ത്സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമായിരുന്നു. 


ഇപ്പോഴിത സഹോദരിയെ പിന്തുണച്ച്‌ നടി കങ്കണ റാവത്ത്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.


തന്റെ സഹോദരി മുസ്ലീങ്ങളെ വംശഹത്യ ചെയ്യണമെന്നല്ല പറഞ്ഞത്. അത്തരത്തില്‍ ഒരു ട്വീറ്റ് രംഗോലി പങ്കുവെച്ചതായി കാണിച്ചുകൊണ്ട് മുന്നോട്ട് വന്നാല്‍ തങ്ങള്‍ മാപ്പ് പറയാന്‍ തയാറാണെന്നും താരം വീഡിയോയിലൂടെ പറഞ്ഞു. എല്ലാ മുസ്ലീങ്ങളും ഭീകരവാദികള്‍ ആണെന്നാണോ ഇതുകൊണ്ട് ആളുകള്‍ ഉദ്ദേശിക്കുന്നതെന്നും കങ്കണ ചോദിക്കുന്നു.



കൊറോ വൈറസ് ബാധിച്ച്‌ ഒരു ജമാഅത്തി മരിച്ചതിന് പിന്നാലെ അവരുടെ കുടുംബാംഗങ്ങളെ പരിശോധിക്കാന്‍ ചെന്ന ഡോക്ടര്‍മാരേയും പോലീസ് ഉദ്യോഗസ്ഥരേയും ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. ഈ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയായിരുന്നു രംഗോലിയുടെ ട്വീറ്റ്. അവിടെയുള്ള മുല്ലാമാരെ വെടിവെച്ച്‌ കൊല്ലണമെന്നായിരുന്നു ഇവര്‍ ട്വീറ്റ് ചെയ്തത്. 


എന്നാല്‍ രംഗോലി ഉദ്യേശിച്ചത് മൊറാദാബാദില്‍ പോലീസിനേയും ഡോക്ടര്‍മാരേയും തടഞ്ഞവരെ വെടിവെച്ച്‌ കൊല്ലണമെന്നാണ്. അല്ലാതെ ഒരു പ്രത്യേക സമുദായത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും കങ്കണ പറയുന്നു.



കൂടാതെ വീഡിയോയില്‍ സൂസന്‍ ഖാന്റെ സഹോദരി, ജ്വല്ലറി ഡിസൈനര്‍ ഫറ ഖാന്‍ അലി, റീമ കഗ്ട്ടി എന്നിവരെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. താനും തന്റ സഹോദരിയും ഇന്ത്യയില്‍ വര്‍ഗീത സൃഷ്ടിക്കുകയണെന്നുള്ള വ്യജ പ്രചരണം നടത്തിയത് ഇവരാണെന്നും കങ്കണ വീഡിയോയില്‍ ആരോപിക്കുന്നുണ്ട്. 


നിലവിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നമ്മള്‍ ഉപേക്ഷിക്കണമെന്നും പകരം ഇന്ത്യയ്ക്ക് മാത്രമായി പുതിയ സോഷ്യല്‍ മീഡിയ ഉണ്ടാക്കണമെന്നും കങ്കണ വീഡിയോയില്‍ പറയുന്നുണ്ട്.


രംഗോലിക്കെതിരെ രൂക്ഷമായ വിമര്‍ശനമയിരുന്നു സോഷ്യല്‍മീഡിയയിലൂടെ ഉയര്‍ന്നത്.വര്‍ഗീയ വിഷം പടര്‍ത്തുന്ന മറ്റൊരു വൈറസ് ഇവിടെയുണ്ടെന്നും കങ്കണ റണൗത്തിന്റെ സഹോദരിയാണതെന്നും അവരെ ക്വാറന്റൈനിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബോളിവുഡ് താരം സുമിത് കശ്യപ് രംഗത്തെത്തിയിരുന്നു. കങ്കണയ്ക്ക് ട്വിറ്ററില്‍ ഔദ്യോഗിക അക്കൗണ്ട് ഇല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക