ഉറ്റോരുമുടയോരുമരികിലില്ലാതെ
അന്ത്യകർമ്മങ്ങൾക്കുമാരുമില്ലാതെ
ശ്വാസം ലഭിയാതെ പിടഞ്ഞ-
ന്ത്യശ്വാസം വലിച്ചൊരാ ആത്മാക്കൾക്കെല്ലാം
നിത്യശാന്തി നേർന്നിടാം....!
സ്നേഹിച്ചു ലാളിച്ചു പോറ്റിവളർത്തിയോരമ്മയ്ക്കുമച്ഛനും
മുത്തശ്ശനും , മുത്തശ്ശിയമ്മയ്ക്കും ,
കൂടപ്പിറന്നോർക്കുമന്ത്യ
ചുംബനമില്ല,
പൂക്കളും , തിരികളുമില്ല ...
അങ്ങകലങ്ങളിലിരുന്ന -
വർക്കർപ്പിക്കും
കണ്ണുനീർ പൂക്കളും
ചുടു നെടുവീർപ്പും മാത്രം ...!.
ധനികനും ദരിദ്രനും പണ്ഡിതനും പാമരനും
പരമമീ സത്യത്തിൻ മുമ്പിൽ, സമന്മാരല്ലോ...
എന്നേക്കുമല്ലീ യാത്രാ മൊഴികൾ,
വിളിക്കും നമ്മേയുമൊരു നാളിൽ ഇന്നല്ലെങ്കിൽ നാളെ ....!
അത് മാത്രമല്ലേ സത്യം , പരമസത്യം .......!