Image

ഡിസംബറിനുള്ളില്‍ അമേരിക്കയില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കും: ട്രംപ്

Published on 03 May, 2020
ഡിസംബറിനുള്ളില്‍ അമേരിക്കയില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കും: ട്രംപ്
വാഷിങ്ടണ്‍: ഈ വര്‍ഷം അവസാനത്തോടെ അമേരിക്കയില്‍ കോവിഡ് വൈറസിനുള്ള  വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്.“വര്‍ഷാവസാനത്തോടെ വാക്‌സിന്‍ ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്്. യു.എസ് ഗവേഷകരെ പിന്നിലാക്കി മറ്റൊരു രാജ്യം മരുന്ന് കണ്ടുപിടിക്കുകയാണെങ്കില്‍ അവരെ അനുമോദിക്കാന്‍ മടിക്കില്ലെന്നും ട്രംപ് പറഞ്ഞു. വാഷിംഗ്ടണ്‍ ഡി.സിയിലെ ലിങ്കണ്‍ മെമ്മോറിയലില്‍ നിന്ന് പ്രക്ഷേപണം ചെയ്ത ഫോക്‌സ് ന്യൂസിന്‍െറ  ‘ടൗണ്‍ ഹാള്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ കണ്ടെത്തുന്നത് ഏത് രാജ്യക്കാര്‍ എന്നത് കാര്യമാക്കില്ല. ഫലപ്രദമായ വാക്‌സിന്‍ ലഭിക്കുക എന്നതാണ് പ്രധാനം. സെപ്തംബറില്‍ രാജ്യത്തെ സ്കൂളുകളും സര്‍വകലാശാലകളും വീണ്ടും തുറക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിന്‍ കണ്ടെത്താനുള്ള ഗവേഷണ പ്രക്രിയയില്‍ അസാധാരണ വേഗത്തില്‍ മനുഷ്യരില്‍  പരീക്ഷങ്ങള്‍ നടത്തുന്നതിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്  "അവര്‍ സന്നദ്ധപ്രവര്‍ത്തകരാണ്, എന്താണ് ചെയ്യുന്നതെന്ന ബോധ്യത്തോടെ അവര്‍ അതിന് തയാറായിരിക്കുന്നത്’’ എന്നായിരുന്നു ട്രംപിന്‍െറ മറുപടി.  വാക്‌സില്‍ ഗവേഷണത്തിന്‍െറ പുരോഗതിയെ കുറിച്ച് ‘നിങ്ങള്‍ അത് പറയരുത്’ എന്നായിരിക്കും ഡോക്ടര്‍മാര്‍ക്ക് പറയാനുള്ളത്. എന്നാല്‍ തനിക്കത് വെളിപ്പെടുത്താതിരിക്കാന്‍ ആകില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷത്തിനിടെ വാക്‌സിന്‍ കണ്ടെത്തുമെന്ന് ബ്രില്‍ ഗ്രേറ്റ്‌സും അറിയിച്ചിരുന്നു.

യു.എസിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധിതരും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 11,88,122 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 68,598 പേര്‍ മരിക്കുകയും ചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക