Image

നിരോധനാജ്ഞ ലംഘിച്ച്‌ യുഎസ് തെരുവുകളില്‍ പ്രതിഷേധം

Published on 30 May, 2020
നിരോധനാജ്ഞ ലംഘിച്ച്‌ യുഎസ് തെരുവുകളില്‍ പ്രതിഷേധം
വാഷിംഗ്ടണ്‍ ഡിസി:  മിനിസോട്ട സംസ്ഥാനത്തെ മിനിയാപോളിസ് നഗരത്തില്‍ കറുത്ത വര്‍ഗക്കാരനെ വെള്ളക്കാരനായ പോലീസ് ഓഫീസര്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. 

അറ്റ്‍ലാന്‍റ, കെന്‍റക്കി, മിഷിഗണ്‍, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ എന്നിവടങ്ങളില്‍ നിരോധനാജ്ഞ ലംഘിച്ച്‌ ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി.

അറ്റ്ലാന്‍റയില്‍ സിഎന്‍എന്‍ ന്യൂസ് ചാനലിന്‍റെ ഓഫീസ് പ്രതിഷേധക്കാര്‍ ആക്രമിച്ചു. ഫസ്റ്റ് അവന്യൂവില്‍ പോസ്റ്റ്‌ഓഫീസ് കത്തിച്ചു. മിഷിഗണില്‍ നടന്ന പ്രതിഷേധത്തിനിടെ യുവാവ് വെടിയേറ്റു മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അജ്ഞാതന്‍ ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.

കഴിഞ്ഞ ദിവസം മിനിയാപോളിസില്‍ ജനക്കൂട്ടം നിരവധി വ്യാപാരസ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും പല കടകള്‍ക്കും തീവയ്ക്കുകയും ചെയ്തിരുന്നു. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്.

വ്യാജനോട്ട് മാറാന്‍ ശ്രമിച്ചെന്നാരോപിച്ച്‌ കസ്റ്റഡിയിലെടുത്ത ജോര്‍ജ് ഫ്ളോയിഡ് (46)എന്ന കറുത്ത വംശജനെ തിങ്കളാഴ്ച പോലീസ് ഓഫീസര്‍ കൊലപ്പെടുത്തിയെന്നാണു കേസ്. കൈയാമം വച്ച നിലയില്‍ നിലത്തു കിടക്കുന്ന ഫ്ളോയിഡിന്‍റെ കഴുത്തില്‍ പോലീസ് ഓഫീസര്‍ മുട്ടുകുത്തിയിരിക്കുന്നതിന്‍റെ വീഡിയോ പുറത്തു വന്നിട്ടിട്ടുണ്ട്.
Join WhatsApp News
വലിയ ദുരന്തവും അവസാനവും 2020-05-30 22:09:37
കോവിഡിനേക്കാളും വലിയ മഹാമാരി വരാനിരിക്കുകയാണെന്ന മുന്നറിയിപ്പുമായി യുഎസ് ശാസ്ത്രജ്ഞൻ. ലോകജനസംഖ്യയുടെ പകുതിയോളം പേരെ തുടച്ചുനീക്കാന്‍ കെല്‍പ്പുള്ള മഹാമാരിയാണ് വരാനിരിക്കുന്നതെന്നും കോവിഡ് ഇതിനു മുന്നോടിയാണെന്നും യുഎസ് ശാസ്ത്രജ്ഞനായ മൈക്കിൾ ഗ്രെഗർ പറയുന്നു. ഫാമുകളിൽ അനാരോഗ്യപരമായ സാഹചര്യത്തിൽ വളരുന്ന കോഴികളിൽനിന്നാകും അടുത്ത വൈറസ് ബാധയുണ്ടാകുകയെന്നു ഗ്രെഗർ തന്റെ ‘ഹൗ ടു സർവൈവ് എ പാൻഡമിക്’ എന്ന പുസ്തകത്തിൽ പറയുന്നു. മൃഗങ്ങളുമായുള്ള മനുഷ്യന്റെ ഇടപഴകലാണു രോഗങ്ങള്‍ക്കു കാരണമാകുക. മൃഗങ്ങളെ പരിപാലിക്കുന്നതും അവയെ കൊന്നുതിന്നുന്നതും മൂലം മഹാമാരികളോടുള്ള പ്രതിരോധത്തിൽ മനുഷ്യനെ ദുർബലമാക്കുന്നുവെന്നും ഗ്രെഗർ പുസ്തകത്തിൽ കുറിക്കുന്നു. ക്ഷയരോഗത്തിനു കാരണമായ ട്യൂബർകുലോസിസ് ബാക്ടീരിയ ആടുകളിൽനിന്നാണു മനുഷ്യരിലേക്കെത്തിയത്. വസൂരി ഒട്ടകത്തിൽനിന്നും കുഷ്ഠരോഗം പോത്തിൽനിന്നും വില്ലൻചുമ പന്നികളിൽനിന്നുമാണു മനുഷ്യരിലെത്തിയത്. കോവിഡിനെപ്പോലെ മനുഷ്യനും രോഗവാഹകരായ ജന്തുക്കൾക്കുമിടയിൽ പാലമായി ചില ജന്തുവർഗങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. കോഴികൾ ഉൾപ്പെടെയുള്ള വളർത്തുപക്ഷികളിൽ നിന്നാണ് ഇൻഫ്ലുവെൻസ വൈറസ് പടർന്നത്. 1918–20 വർഷങ്ങളിൽ പടർന്ന ഈ വൈറസ് ബാധയിൽ 50 കോടി ആളുകളാണു മരിച്ചത്. അന്നത്തെ ജനസംഖ്യയുടെ മൂന്നിലൊന്നു പേർക്കും വൈറസ് ബാധിച്ചിരുന്നു. കോഴികൾ അടക്കമുള്ള പക്ഷികളെ ഫാമുകളിൽ ചിറകു വിടർത്താൻ പോലും കഴിയാത്ത തരത്തിലാണു വളർത്തുന്നത്. വിസർജ്യത്തിൽനിന്നു പുറന്തള്ളപ്പെടുന്ന അമോണിയ അസുഖങ്ങൾ പടരുന്നതിനുള്ള സാഹചര്യം ഒരുക്കുന്നു. കോഴികളെ വളർത്തുന്നതിൽ കൂടുതൽ വൃത്തിയും ശുദ്ധിയും വരുത്തിയാൽ മഹാമാരിക്കുള്ള സാധ്യത കുറയ്ക്കാം. 20–ാം നൂറ്റാണ്ടിൽ പക്ഷിപ്പനി പലപ്പോഴായി റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്. ഇതു പുതിയൊരു വൈറസിലേക്കുള്ള പരിവർത്തനമാണെന്നും ഗ്രെഗർ ചൂണ്ടിക്കാട്ടുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക