സിപിഎം എന്നാൽ കോടതിയും പൊലീസുമാണെന്ന് പറയുന്ന വനിത കമ്മീഷൻ അധ്യക്ഷയ്ക്ക് ആ സ്ഥാനത്ത് ഇരിയ്ക്കാൻ ഒരു യോഗ്യതയും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയ്ക്കായി രൂപീകരിച്ച വനിത കമ്മീഷന്റെ അധ്യക്ഷ തന്നെ സ്ത്രീ പീഡകരെ ന്യായീകരിക്കുന്ന അവസ്ഥയാണ്.
നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രസ്താവനകൾ വനിത കമ്മീഷൻ അധ്യക്ഷ നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ കമ്മീഷൻ അംഗമായ ഷാഹിദ കമാലും അധ്യക്ഷന്റെ പ്രസ്താവനയെ തളളിക്കളഞ്ഞിട്ടുണ്ട്. സിപിഎം കോടതിയും പൊലീസുമെന്നത് വനിതാ കമ്മീഷന്റെ നിലപാടല്ലെന്നായിരുന്നു ഷാഹിദ കമാലിന്റെ മറുപടി.