Image

സിപിഎം എന്നാൽ കോടതിയും പൊലീസുമാണെന്ന് പറയുന്ന വനിത കമ്മീഷൻ അധ്യക്ഷയ്ക്ക് ആ സ്ഥാനത്ത് ഇരിയ്ക്കാൻ ഒരു യോഗ്യതയും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published on 06 June, 2020
സിപിഎം എന്നാൽ കോടതിയും പൊലീസുമാണെന്ന് പറയുന്ന വനിത കമ്മീഷൻ അധ്യക്ഷയ്ക്ക് ആ സ്ഥാനത്ത് ഇരിയ്ക്കാൻ ഒരു യോഗ്യതയും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സിപിഎം എന്നാൽ പൊലീസ് സ്റ്റേഷനും കോടതിയുമാണെന്ന വനിത കമ്മീഷൻ അധ്യക്ഷയുടെ പരാമർശം വിവാദത്തിലേക്ക്. തിരുവനന്തപുരത്ത് കൂട്ടബലാത്സംഗ കേസിൽ തെളിവെടുപ്പിന് എത്തിയപ്പോഴായിരുന്നു അധ്യക്ഷ എം.സി ജോസഫൈന്റെ പരാമർശം. സിപിഎം നേതാവും എംഎൽഎയുമായ പി.കെ ശശിക്കെതിരെയുളള ലൈംഗിക പീഡന പരാതിയെക്കുറിച്ചുളള ചോദ്യങ്ങൾക്കാണ് ജോസഫൈൻ മറുപടി നൽകിയത്.

സിപിഎം എന്നാൽ കോടതിയും പൊലീസുമാണെന്ന് പറയുന്ന വനിത കമ്മീഷൻ അധ്യക്ഷയ്ക്ക് ആ സ്ഥാനത്ത് ഇരിയ്ക്കാൻ ഒരു യോഗ്യതയും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയ്ക്കായി രൂപീകരിച്ച വനിത കമ്മീഷന്റെ അധ്യക്ഷ തന്നെ സ്ത്രീ പീഡകരെ ന്യായീകരിക്കുന്ന അവസ്ഥയാണ്.

നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രസ്താവനകൾ വനിത കമ്മീഷൻ അധ്യക്ഷ നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ കമ്മീഷൻ അംഗമായ ഷാഹിദ കമാലും അധ്യക്ഷന്റെ പ്രസ്താവനയെ തളളിക്കളഞ്ഞിട്ടുണ്ട്. സിപിഎം കോടതിയും പൊലീസുമെന്നത് വനിതാ കമ്മീഷന്റെ നിലപാടല്ലെന്നായിരുന്നു ഷാഹിദ കമാലിന്റെ മറുപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക