Image

അവന്റെ പേര് പറയുക! ജോര്‍ജ്ജ് ഫ്‌ലോയ്ഡ്!; അമേരിക്ക ഫ്‌ലോയിഡിനു വിടചൊല്ലി.

അജു വാരിക്കാട്. Published on 09 June, 2020
അവന്റെ പേര് പറയുക! ജോര്‍ജ്ജ് ഫ്‌ലോയ്ഡ്!; അമേരിക്ക ഫ്‌ലോയിഡിനു വിടചൊല്ലി.

ഹൂസ്റ്റണ്‍: സ്വന്തം മരണം കൊണ്ട് രാജ്യത്തു ഒരു പുതിയ ചലനം സൃഷ്ടിച്ച ജോര്‍ജ് ഫ്‌ലോയിഡിനു വിട ചൊല്ലി ഹ്യുസ്റ്റണ്‍

ശവസംസ്‌കാര ശ്രുശ്രുഷയില്‍ പോലീസിന്റെ ക്രൂരതയ്ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാകണമെന്ന് സിവില്‍ റൈറ്റ്‌സ് നേതാവ് റവ. അല്‍ ഷാര്‍പ്ടണ്‍ ആവശ്യപ്പെട്ടു.

മിനിയാപൊളിസിലെ പോലീസ് ഓഫീസറുടെ കാല്‍ മുട്ടിലാമര്‍ന്നാണ് ഫ്‌ലോയ്ഡ്, 46, മരണത്തെ പുല്കിയതു. പക്ഷെ ഇങ്ങു തെക്കു ആയിരം മൈല്‍ അകലെ, ടെക്‌സസിലെ ഹ്യുസ്റ്റണ്‍ നഗരത്തില്‍, രണ്ട് നിരയായി നിന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഫ്‌ലോയിഡിനു അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു വിടപറഞ്ഞു.

നീല ട്രിമ്മിംഗ് ഉള്ള ഫ്‌ലോയിഡിന്റെ സ്വര്‍ണ്ണ നിറത്തിലുള്ള ശവമഞ്ചം ഫൗണ്ടന്‍ ഓഫ് പ്രെയ്‌സ് ചര്‍ച്ചിലേക്കു എടുത്തപ്പോള്‍ ദേവാലയത്തിന്റെ മുന്‍വാതിലുകളുടെ ഇരുവശത്തും നിന്ന ബന്ധുക്കളും സുഹൃത്തുക്കളും കണ്ണീരോടെ അത് ഏറ്റു വാങ്ങി.

ശവസംസ്‌കാരശിശ്രൂഷ കേബിള്‍ ടെലിവിഷനിലൂടെ തത്സമയം സംപ്രേഷണം ചെയ്തു ലക്ഷക്കണക്കിനാളുകള്‍ കണ്ടു. ഫ്‌ലോയിഡിനോടുള്ള ആദരസൂചകമായി ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഉച്ചക്ക് എട്ട് മിനിറ്റ് 46 സെക്കന്‍ഡ് നിശബ്ദമായി. 228 വര്‍ഷത്തെ ചരിത്രത്തിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഏറ്റവും നീണ്ട നിശബ്ദാചരണമായിരുന്നു അത്.

മുന്‍ വൈസ് പ്രസിഡണ്ടും ഇപ്പോളത്തെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ജോസഫ് ആര്‍. ബൈഡന്‍, വീഡിയോ സന്ദേശത്തിലൂടെ, അനുശോചനം രേഖപ്പെടുത്തി. ബൈഡന്‍ തിങ്കളാഴ്ച ഫ്‌ലോയ്ഡിന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു

'ജോര്‍ജ്ജ് ഫ്‌ലോയിഡിന് നീതി ലഭിക്കുമ്പോള്‍, ഞങ്ങള്‍ അമേരിക്കയില്‍ വംശീയ നീതിയിലേക്കുള്ള വഴിയിലായിരിക്കും, വീഡിയോ സന്ദേശത്തില്‍ ബൈഡന്‍ പറഞ്ഞു.

ഫ്‌ലോയിഡിന്റെ ശവമഞ്ചം പള്ളിയില്‍ നിന്ന് പുറത്തേക്ക് എടുത്തപ്പോള്‍, കണ്ടുനിന്നവരുടെ സംഘത്തിന്റെ ഒരാള്‍, ''ഞങ്ങള്‍ ശ്വസിക്കും!'' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. മറ്റൊരാള്‍ ''നിങ്ങളുടെ മുട്ട് ഞങ്ങളുടെ കഴുത്തില്‍ നിന്ന് മാറ്റുക!'' എന്ന് വിളിച്ചുപറഞ്ഞു

പോലീസ് ഉദ്യോഗസ്ഥര്‍ രണ്ട് നിരകളിലും നിന്ന് ശവമഞ്ചം ഉയര്‍ത്തിയപ്പോള്‍ ആരവം ഉയര്‍ന്നു: ''അവന്റെ പേര് പറയുക! ജോര്‍ജ്ജ് ഫ്‌ലോയ്ഡ്! അവന്റെ പേര് പറയുക! ജോര്‍ജ്ജ് ഫ്‌ലോയ്ഡ്! '

സൗത്ത് കരലിനയിലാനൂ ഫ്‌ളോയിഡ് ജനിച്ചതെങ്കിലും വളര്‍ന്നത് ഹൂസ്റ്റണിലെ തേര്‍ഡ് ഡിസ്ട്രിക്ടിലാണ്. പിയര്‍ലാന്‍ഡില്‍ മാതാവിന്റെ ശവകുടീീരത്തിനു സമീപമാണൂ ഫ്‌ളോയ്ഡിനെയും സംസ്‌കരിച്ചത്. സംസ്‌കാര ചടങ്ങില്‍ അധിൂകമാരെയും പങ്കെടുപ്പിച്ചില്ല. തിങ്കളാഴ്ച വ്യൂവിംഗില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ വലിയ ജനാവലി എത്തി.

George Floyd's funeral hears calls for racial justice

Houston, June 10 (IANS) The funeral for African American George Floyd, whose death in police custody caused global outrage, heard impassioned pleas for racial justice.

Speakers in the church in Houston, Texas, lined up to remember a man whose "crime was that he was born black", the BBC reported.

Floyd died in Minneapolis last month as a white police officer held a knee on his neck for nearly nine minutes, his final moments filmed on phones.

Four police officers involved have been sacked and charged over his death.

His coffin was taken to the Houston Memorial Gardens where he was buried beside his mother.

One of Floyd's nieces, Brooke Williams, called for a change in laws which, she argued, were designed to disadvantage black people.

"Why must this system be corrupt and broken?" she asked "Laws were already put in place for the African-American system to fail. And these laws need to be changed. No more hate crimes, please! Someone said 'Make America Great Again' but when has America ever been great?"

Republican President Donald Trump's Democratic opponent in the November presidential election, Joe Biden. addressed the service in a video message, saying: "When there is justice for George Floyd, we will truly be on our way to racial justice in America."

Biden has sharply criticised Trump, accusing him at the weekend of making "despicable" speculative remarks about Floyd.

But the Democratic politician was himself recently accused of taking black American votes for granted when he said African Americans "ain't black" if they even considered voting for Trump.

"George Floyd was not expendable - this is why we're here," said Al Green, the local Democratic congressman. "His crime was that he was born black."

Veteran civil rights activist Reverend Al Sharpton told the service: "All over the world I see grandchildren of slave masters tearing down slave masters' statues."

Talking about Floyd's difficult life, he said: "God took the rejected stone and made him the cornerstone of a movement that's gonna change the whole wide world."

In Minnesota, Governor Tim Walz called on people to honour the funeral by observing silence for eight minutes and 46 seconds, the time Floyd was pinned to the ground before he died.

Join WhatsApp News
വംശ വെറുപ്പിനു കാരണം 2020-06-10 12:14:24
അമേരിക്കയിൽ ഇന്ന് കാണുന്ന വംശീയ വെറുപ്പിൻ്റെ പൂർണ കാരണം ട്രംപും, ട്രംപിസ്റ്റുകളും ആണ്. ട്രംപിന് അനുകൂലമായും എതിരെയും ഉള്ള ദേശീയവും വ്യക്തിപരവും ആയ മനോഭാവങ്ങളെ നിയന്ത്രിക്കുന്നതു എന്താണ്? പരമ്പരാഗത രാഷ്ട്രീയ നിരീക്ഷകരെ വട്ടു പിടിപ്പിക്കുന്ന രീതിയൽ ആണ് ട്രംപ് ഇപ്പോഴും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. ഒരു നിഗൂഢ പക്ഷം ട്രംപിനെ അന്ധമായി സപ്പോർട് ചെയ്യുന്നുണ്ടോ? ഇവരിൽ കാതലിക്‌സും, ഇവാൻജെലിക്കാരും എത്രമാത്രം. അതോ; സെനറ്റിലെ റിപ്പപ്ലിക്കൻ ഭൂരിപക്ഷം മാത്രം ആണോ ഇപ്പോൾ ട്രംപിനെ താങ്ങി നിർത്തുന്നത്. -ടേക്കിങ് അമേരിക്ക ബാക് ഫോർ ഗോഡ്- ക്രിസ്റ്റിയൻ നാഷണലിസം ഇൻ ദി യുണൈറ്റഡ് സ്റ്റേറ്റ്സ് - എന്ന പുസ്തകത്തിൽ; ട്രംപിന്റെ സപ്പോർട്ട് മതത്തിൽ നിന്ന് മാത്രം അല്ല അമേരിക്കൻ സംസ്കാരത്തിന്റെ പുറത്തുകാണാത്ത വംശീയതയും ഉണ്ട് എന്നാണ് ആൻഡ്രു വയിറ്റ്ഹെഡും, സാമുവേൽ പെറിയും എഴുതിയിരിക്കുന്നത്. അടിമത്തവും, വംശവിദ്വേഷവും നിയമത്തിൻ്റെ കടലാസുകളിൽ മാത്രമേ അവസാനിച്ചിട്ടുള്ളു. കറുത്തവരോട് വെള്ളക്കാർക്കുള്ള വെറുപ്പ്; അമേരിക്കൻ സംസ്കാരത്തിന്റെ കാതൽ ആണ്. ഇ വംശീയ വെറുപ്പ് വളരെക്കാലത്തേക്കു ഇവിടെ നിലനിൽക്കും. ഇ വംശീയ വെറുപ്പുകാരെ സ്വന്തം ചിറകിൻ കീഴിൽ കൊണ്ടുവരുവാൻ ട്രംപിന് സാധിച്ചു. ക്രിസ്റ്റിയൻ വിശ്വസം എന്ത് ആണെന്നോ, രാജ്യസ്നേഹം എന്താണെന്നോ ട്രംപിന് അറിവില്ല, ട്രമ്പ് കാണിക്കുന്ന ഭക്തിയും, രാജ്യസ്നേഹവും വെറും കാപട്യം മാത്രം. ട്രമ്പ് കാണിക്കുന്ന ഇ നാടകത്തിന്റെ പ്രയോജനവും ട്രമ്പിനു തന്നെ. ട്രമ്പും കുടുംബവും ഏർപ്പെട്ടിരിക്കുന്ന പല കുറ്റകൃത്യങ്ങൾ മറക്കാൻ ഇ നാടകം കളി സഹായിക്കുന്നു. ഇവാൻജെലിക്കരെ മാത്രം അല്ല അമേരിക്കൻ ജനതയെ മുഴുവനെയും കബളിപ്പിക്കാൻ ട്രമ്പിനു കഴിഞ്ഞു. അമേരിക്കൻ സംസ്കാരത്തിൽ അലിഞ്ഞുചേർന്ന വംശ, വർണ്ണ വിദ്വെഷം ശക്തി പ്രാപിക്കാൻ ട്രംപിസം സഹായിച്ചു. അമേരിക്ക ക്രിസ്ത്യൻ രാജ്യം ആണെന്നും വെളുത്ത വര്ഗക്കാര്ക്ക് മാത്രം ഉള്ളത് എന്നും, ഇ ആശയത്തെ എതിർക്കുന്നവർ ഇടതുപക്ഷക്കാരും, കമ്മ്യൂണിസ്റ്റുകളും, സോഷ്യലിസ്റ്റുകളും ഒക്കെ ആണ്, ഇവർക്ക് രാജ്യ സ്നേഹവും ഇല്ല എന്ന് പ്രചരിപ്പിക്കാനും കുറേപ്പേരെ വിശ്വസിപ്പിക്കാനും ട്രംപിസത്തിനും, ഫോക്സ് ന്യൂസിനും സാധിച്ചു. കപട രാജ്യസ്നേഹത്തിന്റെ പേരിൽ തോക്കുകൾ വാങ്ങി കൂട്ടുവാനും ഇവർക്ക് സാധിച്ചു. വെള്ളക്കാരുടെ അവകാശങ്ങൾ നേടാൻ രക്തം ചൊരിഞ്ഞുള്ള യുദ്ധത്തിനും ഇവർ തയ്യാർ. കപട ക്രിസ്ത്യൻ വിശ്വസവും, കപട രാജ്യസ്നേഹവും ഒന്നിച്ച ട്രംപിസവും, അവർ അംഗങ്ങൾ ആയ റിപ്പപ്ലിക്കൻ വിഭാഗവും ആണ് ട്രംപിന്റെ കോട്ട. ഇതിനെ ക്രിസ്റ്റിയൻ നാഷണലിസം എന്നും വിളിക്കാം. ട്രംപിസ്റ്റുകളെ എന്തിനാണ് കുറെ വടക്കെ ഇന്ത്യക്കാരും, മലയാളികളും സപ്പോർട്ട് ചെയ്യുന്നത്?- from Theocracy in America by andrew
Boby Varghese 2020-06-10 13:36:54
Donald Trump is the least racist human being, God ever created. Democrats always, always fought against integration and always fought for segregation. An evil white policeman did a cold blooded murder of a black human. Should Trump be responsible for that ? Al Sharpton and other black leaders are taking advantage of that incident for their personal gains. Several corporations offered a board seat to Sharpton, Jackson and other leaders. They are selling Floyd and making money.
T 2020-06-10 14:35:16
വംശ വെറുപ്പിന്റെ കാരണം ഭൂതക്കണ്ണാടി കൊണ്ട് റിസർച്ച് ചെയ്തു കണ്ടുപിടിച്ച മാന്യ ദേഹത്തിനു നന്ദി. മറ്റാർക്കും തോന്നാത്ത ഈ കണ്ടുപിടുത്തത്തിന് പ്ലായ്ക്കും മെഡലും കിട്ടുമായിരിക്കും. കൂടാതെ ലൂട്ട് ചെയ്തത്തിന്റെ പങ്കും. സുഹൃത്തെ, താങ്കൾ പറഞ്ഞതൊന്നും സത്യമല്ല. താങ്കൾ ലാളിക്കുന്ന ഡെമോക്രാറ്റ് മേയറുടെ മൂക്കിന് താഴെ നിന്നുകൊണ്ടാണ് പോലീസുകാരന്റെ ഈ ക്രൂരത. അത് സൗകര്യപൂർവം മറന്നു കളഞ്ഞു, ...അല്ലേ ?? ഉള്ളത് പറയണമല്ലോ, ട്രംപും മിനിയാ പൊളീ സിലെ പോലീസുകാരന്റെ തോന്യാസവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ താങ്കളെഴുതിയ അസംബന്ധം അല്ലാതെ മറ്റൊന്നുമില്ല. സത്യം പറയാൻ ശ്രമിക്കൂ. വായനക്കാർഫൂ ൾസ് അല്ല.
ലാൽ സലാം ആൻഡ്രൂസ് 2020-06-10 15:19:16
ബൈബിള് തലതിരിച്ചു പിടിച്ചു വിഡ്ഢികളായ അമേരിക്കൻ ക്രിസ്ത്യാനികളെ പറ്റിക്കായാണ് വെള്ള കൊട്ടാരത്തിലെ 'തമ്പ്രാൻ'ചെയ്യുന്നത്. ഇതിലെ കൂട്ട് പ്രതികളാണ് ഇവാഞ്ചലിക്കൽ പ്രസ്ഥാനത്തിന്റെ തലപ്പത്ത് ഇരിക്കുന്ന തട്ടിപ്പ് സംഘത്തിലെ നേതാക്കന്മാർ . ഓരോ അവന്മാരുടെ വരുമാനം 25 തുടങ്ങി 250 മില്ലിയൻസ് ഡോളേഴ്‌സ് വരെയാണ് . ഇതെല്ലം ടാക്സ് ഫ്രീയും , വിഡ്ഢികളായ ജനങ്ങൾ പാപമോചനത്തിലൂടെ സ്വർഗ്ഗത്തിൽ ചെല്ലാം എന്ന് ഈ നേതാക്കന്മാർ തെറ്റ് ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ കൊടുക്കുന്നതുമാണ് . ചിലർ ഇതെല്ലാം വാങ്ങി മണിമന്ദിരങ്ങളും പറക്കും തളികളും, കൂടാതെ, സ്വവർഗ്ഗരീതിയും, അവിവിഹിത ബന്ധവും, സൊദോം ഗൊമോറ പരിപാടിയും നടത്തും. ഇവരെ കയ്യിലെടുത്തു അധികാരത്തിൽ പിടിച്ചു നിൽക്കുക എന്നതാണ് 'തമ്പ്രാന്റെ' ലക്‌ഷ്യം . തമ്പ്രാൻ വേദപുസ്തകം തല തിരിച്ചു പിടിച്ചതിൽ അതുഭുതപെടാനില്ല . കാരണം തമ്പ്രാൻ അറിയാം ഇവാഞ്ചലിക്കലിന്റെ ബൈബിളിൽ എന്താണെന്ന്. 'തമ്പ്രാനെ ' വെറുപ്പിച്ചാൽ, തമ്പ്രാൻ 'അരമന രഹസ്യം' ചീറ്റും (ട്വീറ്റും ). പിന്നെ എ , ബി , സി . ടി ,ജെ എന്നിവർ പറയുന്നത് ശ്രദ്ധിക്കേണ്ട ആവശ്യമില്ല. ഇവനെയൊക്ക തലമണ്ടയ്ക്കുള്ളിൽ ചെമ്മണ്ണാല്ലാതെ മറ്റൊന്നും ഇല്ല . താങ്കളെപ്പോലെ _ആൻഡ്രൂ ) ഇത്രയും വ്യക്തമായി ഇത്തരം കോമരങ്ങളിൽ വെല്ലുവിളിച്ചു , അവന്റെ ഉള്ളിലെ വിഷം വലിച്ചെടുക്കുന്നത് കാണുമ്പോൾ കടിച്ച പാമ്പിനെ വിളിച്ചു വരുത്തി വിഷം വലിപ്പിച്ചെടുക്കന്ന നാട്ടിലെ വിഷ വൈദ്യന്മാരെ ഓർമ്മ വരുന്നു . ഓരോ അവന്മാരു വന്നു തുടങ്ങി. സമൂഹത്തിന്റെ രക്തധമനികളിലേക്ക് വിഷം കുത്തിവച്ച് വർഗ്ഗീയതയുടെയും വംശീയതയുടെയും നാശം വിതയ്ക്കുന്ന തമ്പ്രാൻ ഭക്തന്മാരെ പുറത്തിറക്കി, അവന്മാരെ കൊണ്ട് തന്നെ വിഷം എടുപ്പിക്കുന്ന നിങ്ങളുടെ പരിപാടി തുടരുക. ഒരു ഇരുപത് ഡോളറിന്റെ പേരിൽ ഒരു ജീവനെ 'എടുത്ത പോലീസുകാരനും , എഴുപത്തി അഞ്ചു വയസ്സുള്ള ഒരു മനുഷ്യനെ റോഡിൽ തള്ളിയിട്ട് ചെവിയിൽ കൂടി രക്തം ഒലിച്ചിട്ടും, അത് മുഴുവൻ ആ മനുഷ്യന്റെ തലയിൽ ചാർത്തി 'ചീറ്റ് (ട്വീറ്റ് ) ചെയ്ത ട്രംപും, അതിനെ പിന്താങ്ങുന്ന മതനേത്താക്കളും എല്ലാം മനുഷ്യവർഗ്ഗത്തിന്റെ നിലനില്പിന് മാരകമായ തടസ്സം സൃഷ്ടിക്കുന്നവരാണ്
For trumpist malayalees 2020-06-10 16:42:21
ട്രംപിസം വിതച്ചു വളമിട്ട് വളർത്തിയ വംശ വർണ്ണ വെറുപ്പ് ഇന്നു അമേരിക്കയെ നശിപ്പിക്കുന്നു എന്ന് ഭൂരിപക്ഷവും മനസ്സിൽ ആക്കി തുടങ്ങി. കപ്പലിൽ വന്നു പ്ലിമത് പാറയിൽ നങ്കൂരം ഇട്ട പ്യൂരിറ്റൻ വെളുമ്പരുടെ രാജ്യം അല്ല അമേരിക്ക ഇന്ന്. വെളുമ്പർ അല്ലാത്തവരെ അംഗീകരിച്ചാൽ മാത്രമേ ഇവർക്ക് നിലനിൽപ്പ് ഉള്ളു. വെളുമ്പരുടെ വംശത്തെ ഇല്ലാതെ ആക്കാൻ മറ്റുള്ളവർ സംയോജിതമായി ഗൂഢ നീക്കങ്ങൾ നടത്തുന്നു എന്ന കള്ള പ്രചാരണത്തിൽ ആണ് ഇവാൻജെലിക്കരും ട്രംപിസ്റ്റുകളും ഇന്നും നിലനിൽക്കുന്നത്. ഇവർ ഭൂരിഭാഗവും 55 വയസ്സിൽ കൂടിയവർ ആണ്. ഇവർ, വെളുമ്പർ അല്ലാത്ത മറ്റുള്ളവരുമായി വളരെ കുറച്ചേ ഇടപഴകിയിട്ടുള്ളു. മറ്റു ജാതിക്കാർ എന്താണ്, എങ്ങനെയുള്ളവർ ആണ് എന്ന് ഇവർക്ക് അറിവില്ല. ഇവരുടെ കുറഞ്ഞ വിദ്യാഭ്യാസവും അജ്ഞതയും ആണ് ഇവർ മറ്റുള്ളവരെ ഭയപ്പെടുന്നതിൻ്റെ കാരണം. പരാജപെട്ട ഒരു ആർമിയുടെ കോൺഫെഡറേറ്റ് ഫ്ലാഗും, പാരാ മിലിട്ടറി യൂണിഫോം, തോക്ക് -എന്നിവ ഇവർ ധരിക്കുന്നതു റേഷ്യൽ ഭയത്തിൽ നിന്നും ആണ്. ഇവരുടെ ഇ ഭയത്തെയും അജ്ഞതയേയും മുതലെടുതാണ് റിപ്പപ്ലിക്കൻ ട്രംപിസ്റ്റുകളും, ഇവാൻജെലിക്കരും നിലനിൽക്കുന്നതു. സ്വന്തം എന്ന് കരുതുന്ന വംശം; നശിക്കുന്നു എന്ന തോന്നൽ ഉള്ളിൽനിന്നും ഉണ്ടാകുമ്പോൾ അവരിൽ വംശനാശത്തിൻ്റെ ജനിതക മാറ്റം വന്നുകഴിഞ്ഞു. നശിക്കുവാൻ സമയം ആയതു നശിക്കും, ആർക്കും തടയുവാൻ സാധിക്കില്ല. വംശ നാശത്തിന്റെ ഭയം നിമിത്തം മറ്റുള്ളവരെ വെറുക്കുവാനും വിവേചിക്കാനും തുടങ്ങിയാൽ, അവരുടെ നാശത്തിന്റെ സ്പീഡ് കൂടുകയേ ഉള്ളു, മായൻ പുരോഹിതർക്ക് പറ്റിയതുപോലെ. എന്നാൽ ഇവരിലെ യുവ തലമുറക്കാർക്ക് സ്‌കൂൾ, കോളേജ് വിദ്യാഭ്യാസം ഉണ്ട്. അവർ മറ്റുള്ള വർഗ്ഗക്കാരുമായി ഇടപഴകി വളർന്നവർ ആണ്. യുവ തലമുറയിൽ റേഷ്യൽ വെറുപ്പും വിവേചനവും കുറഞ്ഞു വരുന്നു, ഇവർ മറ്റു വർഗ്ഗക്കാരുമായി ഇൻറ്റർ റേഷ്യൽ വിവാഹ ബന്ധങ്ങളും പുലർത്തുന്നു. അമേരിക്കക്കു; വർഗ്ഗ, വർണ്ണ രഹിതമായ നല്ല ഭാവി ഉണ്ട് എന്ന് ഇവർ ശുഭ പ്രതീക്ഷകൾ തരുന്നു- from Theocracy in America by andrew
Sr.Grace k Magdhalana 2020-06-10 15:47:02
Grace, Justice, & Mercy: An Evening with Bryan Stevenson & Rev. Tim Keller- watch this in YOUTUBE- it will help to reduce the Racism in Christians. - Sr.Grace
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക