Image

ബ്‌ളാക്ക്‌ മെയിലിങ്ങ്‌ നടക്കില്ല, മകന്‍ തെറ്റുകാരനെങ്കില്‍ ശിക്ഷ അനുഭവിക്കണം: നിലപാട്‌ വ്യക്തമാക്കി മാലാ പാര്‍വതി

Published on 12 June, 2020
ബ്‌ളാക്ക്‌ മെയിലിങ്ങ്‌ നടക്കില്ല, മകന്‍ തെറ്റുകാരനെങ്കില്‍ ശിക്ഷ അനുഭവിക്കണം: നിലപാട്‌ വ്യക്തമാക്കി മാലാ പാര്‍വതി

തന്റെ മകന്‍ അനന്തകൃഷ്‌ണനെതിരേ മേയ്‌ക്കപ്‌ ആര്‍ട്ടിസ്റ്റ്‌ സീമാ വിനീത്‌ ഉയര്‍ത്തിയ പരാതിയില്‍ നിലപാട്‌ വ്യക്തമാക്കി മാലാ പാര്‍വതി. മകന്‍ ചെയ്‌തതിനെ ഒരിക്കലും പിന്തുണയ്‌ക്കില്ലെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും പാര്‍വതി വ്യക്തമാക്കി. അനന്തകൃഷ്‌ണന്‍ ഒരു സ്വതന്ത്ര വ്യക്തിയാണെന്നും ചെയ്‌തതിന്റെ ഉത്തരവാദിത്വം അയാള്‍ സ്വയം ഏറ്റെടുക്കുമെന്നും മാലാ പാര്‍വതി വ്യക്തമാക്കി.

സംഭവത്തെ കുറിച്ച്‌ മാലാ പാര്‍വതിയുടെ പ്രതികരണം ഇങ്ങനെ. `` സംഭവം അറിഞ്ഞയുടന്‍ ഞാനാ# കുട്ടിയെ വിളിച്ച്‌ എന്താണുണ്ടായതെന്നു ചോദിച്ചു. അമ്മയെന്ന നിലയ്‌ക്ക്‌ ഞാന്‍ ക്ഷമയും ചോദിച്ചു. ആ കുട്ടിയോട്‌ നിയമപരമായി നീങ്ങാനും അതിനു ശേഷം പോലീസിലും വിവരമറിയിച്ചു. നേരില്‍ കണ്ടാലേ ഈ വിഷയം തീരൂ എന്ന്‌ അവരുടെ ഒരു സുഹൃത്ത്‌ എന്നെ വിളിച്ചു പറ്‌ഞ്ഞു. പിന്നീട്‌ ഒരു വോയ്‌സ്‌ നോട്ട്‌കിട്ടി.അതില്‍ നഷ്‌ട പരിഹാരം കിട്ടിലായേ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാകൂഎന്നു പറഞ്ഞിരുന്നു. നഷ്‌ട പരിഹാരം എന്നു പറഞ്ഞതോടെ ഞാന്‍ പിന്നീട്‌ പ്രതികരിച്ചില്ല. ''

സീമാ വിനീതിന്‌ തന്റെ മകനില്‍ നിന്നും ദുരനുഭവം ഉണ്ടായെന്ന്‌ സമ്മതിക്കുമ്പോഴും ഈ ഇക്കാര്യത്തില്‍ ദുരൂഹതയുണ്ടെന്നാണ്‌ മാലാ പാര്‍വതി പറയുന്നത്‌. ``മേക്കപ്പ്‌ ആര്‌ട്ടിസ്റ്റുമായി അത്തരത്തില്‍ ഒര സംഭാഷണം നടത്തിയതായി എന്റെ മകന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ അത്‌ പരസ്‌പര സമ്മതത്തോടു കൂടിയാണ്‌ എന്നാണ്‌ അവന്‍ പറയുന്നത്‌. സത്യമെന്തായാലും പുറത്തു വരണം.ഞാന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. ഞാന്‍ ഇക്കാര്യത്തില്‍ സീമയ്‌ക്കൊപ്പമാണ്‌. മകനെ ഒരിക്കലും പിന്തുണയ്‌ക്കില്ല. എന്നാല്‍ മകന്‍ പറയുന്നത്‌ അവര്‍ തമ്മില്‍ പരിചയം ഉണ്ടായിരുന്നുവെന്നും സംഭാഷണം നടത്തിയത്‌ പരസ്‌പര സമ്മതത്തോടെയായിരുന്നു എന്നുമാണ്‌. '' #

എന്നാല്‍ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ മാലാ പാര്‍വതിയെ സമീപിച്ചിട്ടില്ലെന്ന്‌ വ്യക്തമാക്കി സീമാ വിനീത്‌ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. ഇതിന്‌ മാലാ പാര്‍വതിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. `` സീമ എന്നോട്‌ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടതായി ഞാന്‍ എങ്ങും പറഞ്ഞിട്ടില്ല.അത്തരമൊരു ചര്‍ച്ചഞാന്‍ കേട്ടു എന്നാണ്‌ പറഞ്ഞത്‌. 

അവര്‍ അങ്ങനെയൊരു വിഷയം ചര്‍ച്ചചെയ്യുന്നതായുള്ള ഓഡിയോ ക്‌ളിപ്പ്‌ എനിക്കുകിട്ടി. മറ്റൊരു മേക്കപ്പ്‌ ആര്‍ട്ടിസ്റ്റ്‌ എന്റെയൊരു സുഹൃത്തിന്‌ അതയച്ചു കൊടുക്കുകയായിരുന്നു. 

അവര്‍ പറയുന്നതില്‍ വൈരുധ്യമുണ്ട്‌.ഏതായാലും ഞാന്‍ ഈ കേസ്‌ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ ഇതുപയോഗിച്ച്‌ ബ്‌ളാക്ക്‌മെയിലിങ്ങിനു ശ്രമിച്ചാല്‍# അതു നടക്കില്ല. നിയമപരമായി മുന്നോട്ടു പോകാം. എന്റെ മകന്‍ തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍, അതു തെളിയിക്കപ്പെടുകയാണെങ്കില്‍ അതിന്റെ ശിക്ഷ അയാള്‍ അനുഭവിക്കട്ടെ.'' മാലാ പാര്‍വതി പറഞ്ഞു.

ഏകപക്ഷീയമായി നടന്ന സെക്‌സ്‌ ചാറ്റായിരുന്നുവെന്ന സീമാ വിനീതിന്റെ ആരോപണത്തില്‍ സംശയമുണ്ടെന്നും പരസ്‌പര സമ്മതത്തോടെ നടന്ന സംഭാഷണമായിരുന്നുവെന്ന്‌ സംശയിക്കുന്നതായും മാലാ പാര്‍വതി വെളിപ്പെടുത്തി. ഇക്കാര്യം മകന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ മനസിലായെന്നും മാലാ പാര്‍വതി കൂട്ടിചേര്‍ത്തു. 

ഉഭയസമ്മത പ്രകാരം നടന്നതാണെങ്കിലും മകന്റെ പ്രവൃത്തിയെ ന്യായീകരിക്കില്ലെന്ന്‌ മാലാപാര്‍വതി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കണം. കൂടാതെ സെക്‌സ്‌ ചാറ്റിനു വേണ്ടി ഫേസ്‌ബുക്ക്‌ പോലുള്ള സമൂഹ മാധ്യമങ്ങളില്‍ സീക്രട്ട്‌ ഗ്രൂപ്പുകള്‍ വരെയുണ്ടെന്നും അവയെ കുറിച്ച്‌ അന്വേഷിക്കണമെന്നും മാലാ പാര്‍വതി പറഞ്ഞു.

അതേ സമയം അനന്തകൃഷ്‌ണനെതിരേ ഉന്നയിച്ച ആരോപണത്തെ തുടര്‍ന്ന്‌ മാലാപാര്‍വതിക്കെതിരേ ഫേസ്‌ബുക്കില്‍ നടക്കുന്ന വ്യക്തിഹത്യയ്‌ക്കെതിരേ സീമാ വിനീത്‌ രംഗത്തു വന്നു. `` ഒരു വ്യക്തിക്കെതിരേ തെളിവുകള്‍ സഹിതം ഞാന്‍ ഉന്നയിച്ച സത്യങ്ങള്‍ രാഷ്‌ട്രീയപരമായി പലരും വളച്ചൊടിക്കുന്നതു കണ്ടു. അതിലെനിക്ക്‌ യാതൊരു പങ്കുമില്ല. 

ഒരു പക്ഷേ അനന്തന്റെ അമ്മയുടെ മുന്‍ രാഷ്‌ട്രീയ നിലപാടുകളായിരിക്കാം പലരും ഈ വിഷയത്തെ രാഷ്‌ട്രീയപരമായി ഉപയോഗിക്കാന്‍ കാരണം. ഒരു സ്‌ത്രീയെ പിന്തുണയ്‌ക്കാന്‍ മറ്റൊരു സ്‌ത്രീയെ അപമാനിക്കുന്നത്‌ അങ്ങേയറ്റം മോശമാണെന്ന അഭിപ്രായക്കാരിയാണ്‌ ഞാന്‍. അതു കൊണ്ട്‌ ഈ വിഷയത്തിലെ രാഷ്‌ട്രീയമായ പകപോക്കലുകളില്‍ എനിക്ക്‌ യാതൊരു പങ്കുമില്ല. '' സീമ വിനീത്‌ സമൂഹ മാധ്യമത്തില്‍ പങ്കു വച്ച കുറിപ്പില്‍ വ്യക്തമാക്കി.

നഷ്‌ടപരിഹാരം വാങ്ങാന്‍ നടക്കുന്ന ഒരാളായി തന്നെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനെതിരേ സീമ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ``കൃത്യമായ തെളിവുകളുമായി സത്യം വെളിപ്പെടുത്തിയ എന്നെ അവര്‍ മോശക്കാരിയായി ചിത്രീകരിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്‌. 

 അതുകൊണ്ടു മാത്രമാണ്‌ എനിക്കവരുടെ പേര്‌ വെളിപ്പെടുത്തേണ്ടി വന്നത്‌. എന്നെ, എന്റെ അഭിമാനം വിറ്റു ജീവിക്കുന്ന ആളായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ആളെ എനിക്ക്‌ പൂവിട്ടു പൂജിക്കേണ്ട ആവശ്യമില്ല.'' സീമ പറഞ്ഞു.

മാലാപാര്‍വതിയുടെ മകനും സംവിധായകനുമായ അനന്തകൃഷ്‌ണനെതിരേ ഗുരുതരമായ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട്‌ മേക്കപ്പ്‌ ആര്‍ട്ടിസ്റ്റ്‌ സീമാ വിനീത്‌ സമൂഹ മാധ്യമത്തില്‍ പോസ്റ്റ്‌ ഇട്ടതോടെയാണ്‌ വിഷയം ചര്‍ച്ചയായത്‌. 

തനിക്കു നേരിട്ടദുരനുഭവത്തെ കുറിച്ച്‌ ആദ്യം അനന്തകൃഷ്‌ണന്റെ പേര്‌ വെളിപ്പെടുത്താതെയാണ്‌ സീമ ആദ്യം ആരോപണമുന്നയിച്ചതെങ്കിലും പിന്നീട്‌ മാലാ പാര്‍വതിയുടെ മകനില്‍ നിന്നാണ്‌ മോശം അനുഭവം നേരിട്ടതെന്ന്‌ അവര്‍ തുറന്നു പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക