വാഷിങ്ങ്ടൺ: ട്രoപിന്റെ ജന്മദിനമായ ജൂൺ 14ന് റിപ്പബ്ളിക്കൻ നാഷണൽ കമ്മറ്റിയും തിരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഓൺലൈൻ തിരഞ്ഞെടുപ്പു ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി 14 മില്യൻ ഡോളർ ലഭിച്ചതായി ആർ എൻ സി യുടെ പ്രസ്താവനയിൽ പറയുന്നു.ഇത് സർവകാല റെക്കോർഡ് ആണ് .
2016 ഒക്ടോബറിൽ നടത്തിയ ഓൺലൈൻ ഫണ്ട് കളക്ഷന് ആകെ ലഭിച്ചത് 10 മില്യൺ ഡോളറായിരിരുന്നു.
കഴിഞ്ഞ മൂന്നു വർഷം കൊണ്ട് ട്രoപിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 225 മില്യൺ ഡോളർ ലഭിച്ചപ്പോൾ ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥി ബൈഡന് ലഭിച്ചത് 100 മില്യൺ ഡോളറാണ്.
ജൂൺ 14ന് 74 -ാം വയസിലേക്ക് പ്രവേശിച്ച ട്രoപിന് ഓൺലൈനിലൂടെ ശരാശരി 46 ഡോളർ വീതമാണ് ഗിഫ്റ്റായി ലഭിച്ചത്.
കഴിഞ്ഞ വർഷം പ്രസിഡൻറ് സ്ഥാനത്തേക്ക് വീണ്ടും മൽസരിക്കുന്നു എന്ന് പ്രഖ്യാപിച്ചപ്പോൾ 24 മണിക്കൂറിനുള്ളിൽ 25 മില്യൺ പിരിക്കാൻ കഴിഞ്ഞതായി മേക്ക് അമേരിക്ക ഗ്രേറ്റ് എഗയ്ൻ കമ്മിറ്റി വക്താവ് അറിയിയിച്ചു.
തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിൽ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജൊ ബൈഡനെ ട്രംപ് ബഹുദൂരം പിന്നിലാക്കിയെങ്കിലും നാഷണൽ പോളിംഗിൽ ജൊ ബൈഡനാണ് ഇതുവരെ മുൻതൂക്കം ലഭിച്ചിട്ടുള്ളത്.
തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഡൊണാൾഡ് ട്രംപ് പ്രചരണത്തിലും സർവേകളിലും മുൻപിൽ എത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.