Image

മൂന്നു ലിറ്റർ വെള്ളം കുടിപ്പിച്ചു കുട്ടി മരിച്ചു ; പിതാവും വളർത്തമ്മയും അറസ്റ്റിൽ

പി.പി.ചെറിയാൻ Published on 19 June, 2020
മൂന്നു ലിറ്റർ വെള്ളം  കുടിപ്പിച്ചു കുട്ടി മരിച്ചു ; പിതാവും വളർത്തമ്മയും അറസ്റ്റിൽ
കൊളറാഡോ ∙ പതിനൊന്നു വയസ്സു മാത്രം പ്രായമുള്ള മകനെ നിർബന്ധപൂർവ്വം 3 ലിറ്റർ വെള്ളം കുടിപ്പിച്ചതിനെ തുടർന്ന് കുട്ടി മരിക്കാനിടയായ സംഭവത്തിൽ വളർത്തമ്മയേയും പിതാവിനേയും പൊലീസ് അറസ്റ്റു ചെയ്തു. മാർച്ചിൽ നടന്ന സംഭവത്തിൽ ജൂൺ 18 നാണ് അറസ്റ്റ് വാർത്ത പുറത്തുവന്നത്.
കൊളറാഡൊ സ്പ്രിംഗ്ങ്ങ്സ് നോർത്ത് ഈസ്റ്റ് ബ്ലാക്ക് ഫോറസ്റ്റിലെ റയൻ (41) താര സബിൻ (42) എന്നീ ദമ്പതിമാരാണ് സാഖറി എന്ന പതിനൊന്നുകാരന്റെ മരണത്തിന് ഉത്തരവാദികളെന്നും ഇവർക്കെതിരെ ഫസ്റ്റ് ഡിഗ്രി മർഡറിന്, ചൈൽഡ് അബ്യൂസിനും കേസ്സെടുത്തതായി അറസ്റ്റ് അഫിഡവിറ്റിൽ പറയുന്നു.
വെള്ളം കുറവ് കുടിക്കുന്ന സ്വഭാവമായിരുന്നു കുട്ടിക്ക്. അതുകൊണ്ടു രാത്രി ബെഡിൽ ചിലപ്പോൾ മൂത്രം ഒഴിക്കാറുണ്ടെന്നും അതിന് വലിയ ദുർഗന്ധമായിരുന്നുവെന്ന് വളർത്തമ്മ താര പറഞ്ഞു.
ഒരു ദിവസം ഭാര്യ തന്നെ ഫോണിൽ വിളിച്ചു കുട്ടിയെ വെള്ളം കുടിപ്പിക്കുകയാണെന്ന് പറ‍ഞ്ഞു.റയൻ വീട്ടിലെത്തിയപ്പോൾ കുട്ടി ചർദ്ദിക്കുന്നതായി കണ്ടെന്നും പിന്നീട് നിലത്തു വീണെന്നും പറയുന്നു. നിലത്തു വീണെന്നും പറയുന്നു. നിലത്തു വീണ കുട്ടിയെ റയൻ കാലുകൊണ്ട് ചവിട്ടുകയും കൈയിലെടുത്ത് തല താഴേക്കായി വലിച്ചെറിയുകയും ചെയ്തുവെന്നു പൊലീസിനോടു പറഞ്ഞു. അവശനായ ബാലനെ രാത്രിയിൽ കിടക്കയിൽ പോയി കിടത്തിയെന്നും നേരം വെളുത്തപ്പോൾ കുട്ടി ചലനരഹിതനായിരുന്നുവെന്നും പിതാവ് പൊലീസിനോട് പറ‍ഞ്ഞു.
കൂടുതൽ വെള്ളം കുടിക്കുന്നത് ഇലക്ട്രോളൈറ്റ് ബാലൻസ് തകരാറിലാക്കുമെന്നും സോഡിയം ലവലിൽ പെട്ടെന്ന് വ്യതിയാനം സംഭവിക്കുമെന്നും വിദഗ്ധർ പറയുന്നു. ഇതായിരിക്കാം മരണത്തിലേക്ക് നയിച്ചതെന്നും പറയുന്നു. കൊറോണ നഴ്സ് റിപ്പോർട്ടിൽ സഖറിയുടെ മരണം  ബ്ലങ്ങ് ഫോഴ്സ് ട്രൗമയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മൂന്നു ലിറ്റർ വെള്ളം  കുടിപ്പിച്ചു കുട്ടി മരിച്ചു ; പിതാവും വളർത്തമ്മയും അറസ്റ്റിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക