image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി (ഷിബു ഗോപാലകൃഷ്ണൻ)

EMALAYALEE SPECIAL 23-Jun-2020
EMALAYALEE SPECIAL 23-Jun-2020
Share
image
നൂറാം വാർഷികത്തിനു തൊട്ടുമുൻപിൽ നിൽക്കുമ്പോഴും ആ ചോദ്യം അവസാനിച്ചിട്ടില്ല. മലബാർ കലാപം ഒരു കാർഷികകലാപം ആയിരുന്നുവോ, അതോ സ്വാതന്ത്ര്യസമരം ആയിരുന്നുവോ, അതോ വർഗീയലഹള ആയിരുന്നുവോ. ഈ ചോദ്യം ഇപ്പോഴും നിലനിൽക്കുന്നെങ്കിൽ, അതിനെ വർഗീയലഹളയായി ചിത്രീകരിക്കാനും അടിച്ചമർത്താനും ചരിത്രം ചമയ്ക്കാനും ശ്രമിച്ച ബ്രിട്ടീഷുകാരും അവരുടെ സിൽബന്തികളും ഇപ്പോഴും വിജയിച്ചുകൊണ്ടിരിക്കുന്നു എന്നർത്ഥം.

ഒരു ഘട്ടത്തിൽ അല്ല, പല ഘട്ടങ്ങളിലും കോൺഗ്രസ്സും മലബാർ കലാപത്തെ തള്ളിപ്പറയുന്നുണ്ട്. അതിലെ ബ്രിട്ടീഷ് വിരുദ്ധ ചെറുത്തുനില്പിനെ അംഗീകരിക്കാതെ അവഗണിക്കുന്നുണ്ട്. ഒരു നാടിന്റെ സ്വാതന്ത്ര്യദാഹത്തെ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉൾപ്പടെയുള്ള രക്തസാക്ഷികളെ തമസ്കരിക്കുന്നുണ്ട്. കലാപാനന്തരം ഏതാണ്ട് 25 വർഷക്കാലം കൊടിയ മൗനത്തിന്റെ ആയിരുന്നു. കിംവദന്തികളുടെയും ഊഹാപോഹങ്ങളുടെയും കുപ്രചാരണങ്ങളുടെയും 25 വർഷങ്ങൾ. ഒരിടത്തും പരാമർശിക്കപ്പെടാതെ, ഒരാളാലും ഏറ്റെടുക്കപ്പെടാതെ, ആരാലും അംഗീകരിക്കപ്പെടാതെ, അപ്പോഴും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ദേശസ്നേഹി രക്തംവാർന്നു വർഗീയവാദിയായി ചരിത്രത്തിൽ മരിച്ചുകിടന്നു.

1946 ലാണ് അതിനു രാഷ്ട്രീയമായൊരു വീണ്ടെടുപ്പ് ഉണ്ടാകുന്നത്, മാറാലപിടിച്ചു കിടന്ന ദേശാഭിമാനത്തിന്റെ ഏടുകൾ കേരളസമൂഹത്തിന്റെ രാഷ്ട്രീയ പരിഗണനയിലേക്കു കടന്നുവരുന്നത്. ഇഎംഎസിന്റെ "ആഹ്വാനവും താക്കീതും" എന്ന ദേശാഭിമാനി ലേഖനമായിരുന്നു അതിനു കാരണമായത്. മലബാറിലെ മാപ്പിളമാരുടെ സായുധസമരത്തിന്റെ അന്തഃസത്ത ചർച്ചചെയ്യുന്ന ഈ ലേഖനത്തെ തുടർന്ന് ദേശാഭിമാനി നിരോധിച്ചു, ഇഎംഎസ് അറസ്റ്റു ചെയ്യപ്പെട്ടു. ഇതിനെതിരെ എകെജി പെരിന്തൽമണ്ണയിൽ പ്രസംഗിച്ചു, പ്രസംഗിക്കാൻ പാടില്ലെന്ന് പട്ടാളം ആവശ്യപ്പെട്ടു. പക്ഷേ, പ്രസംഗം നടന്നു.

"രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി, പോലീസിന്റെയും ജന്മിമാരുടെയും അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനു വേണ്ടി ആ ധീരന്മാർ നടത്തിയ സമരമായിരുന്നു യഥാർത്ഥത്തിൽ ശരിയായ സമരം. അതിന്റെ സ്മരണ നാം നിലനിർത്തുക. ഇതുഞാൻ പലവട്ടം പറയും, നൂറുവട്ടം പറയും. അതിന്റെ പേരിൽ തൂക്കിലേറ്റിയാലും നമ്മൾ പറഞ്ഞുകൊണ്ടിരിക്കണം. ദേശാഭിമാനികൾ എന്നുവിളിക്കപ്പെടാൻ ആർക്കെങ്കിലും അർഹതയുണ്ടെങ്കിൽ, ആരെങ്കിലും യഥാർത്ഥ യുദ്ധം ചെയ്തിട്ടുണ്ടെങ്കിൽ, അസാമാന്യമായ ധൈര്യത്തോടെ ഈ രാജ്യത്തിനുവേണ്ടി ആരെങ്കിലും യുദ്ധം ചെയ്തിട്ടുണ്ടെങ്കിൽ, ആ ദേശാഭിമാനികൾ നമ്മളുടെ മാപ്പിള സഹോദരന്മാരാണ്."

ഇതിനുശേഷം എകെജി അറസ്റ്റ് ചെയ്യപ്പെട്ടു, പ്രസംഗം കണ്ടുകെട്ടി. പിന്നീട് 71 ലാണ് അച്യുതമേനോൻ സർക്കാർ മലബാർ കലാപത്തെ സ്വാതന്ത്ര്യസമരമായി അംഗീകരിക്കുന്നത്, അതുവരെ തഴയപ്പെട്ടുകിടന്ന ഏറനാടിന്റെ സ്വാതന്ത്ര്യവാജ്ഞയെ, ധീരോദാത്തമായ ചെറുത്തുനില്പിനെ, നിസംശയം അംഗീകരിക്കുന്നത്. കിംവദന്തികളിൽ നിന്നും ഊഹാപോഹങ്ങളിൽ നിന്നും ദുരാരോപണങ്ങളിൽ നിന്നും വീണ്ടെടുക്കുന്നത്. അതിൽ പങ്കെടുത്തവർക്കു സ്വാതന്ത്ര്യസമരപെൻഷൻ പ്രഖ്യാപിക്കപ്പെട്ടു.

തഴയപ്പെട്ടിട്ടും നിശബ്ദമാക്കപ്പെട്ടിട്ടും വർഗീയലഹളക്കാരനായി മുദ്രകുത്തപ്പെട്ടിട്ടും മണ്ണെടുത്തുപോകാതെ പിന്നെയും ഉയിർത്തെഴുന്നേറ്റുവരുന്ന ധീരദേശാഭിമാനത്തിന്റെ ഏറനാടൻ പെരുമയാണ് വാരിയംകുന്നൻ. ചരിത്രത്തിന്റെ എഴുതപ്പെടാത്ത താളുകളിൽ ചോരയുണങ്ങാതെ ഉണർന്നിരിക്കുന്ന സ്വാതന്ത്ര്യസമര രക്തസാക്ഷ്യം. ജീവൻ കൈവിടുമ്പോഴും ആത്മാഭിമാനം കൈവിടാതെ മണ്ണിൽച്ചവിട്ടിനിന്ന ദേശാഭിമാനബോധം. ജനിച്ചനാടിനെ കണ്ണുതുറന്നു കണ്ടുകൊണ്ട്, ചുണ്ടുവിടർത്തി ചുംബിച്ചുകൊണ്ട്, ഇരുകൈകൾനീട്ടി പുണർന്നുകൊണ്ട്, തോൽക്കുമ്പോഴും ജയിച്ചുവീണ, തോക്കിൻമുനമ്പിലും തോൽക്കാതെ നിന്ന ഏറനാടൻ ഏട്.

ചരിത്രം അങ്ങനെയാണ്, അതിനെ നിങ്ങൾക്ക് വളച്ചൊടിക്കാം, കുഴിച്ചുമൂടാം, പക്ഷേ ഒരുനാൾ, ഒരുനാൾ അത് മുളച്ചുപൊന്തുക തന്നെചെയ്യും.



image
image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഉണ്ണികൃഷ്ണൻ നമ്പൂതിരി ദീപ്തസ്മരണയാകുമ്പോൾ   ഓർമ്മയുടെ തടാകക്കരയിൽ ഞാൻ: ജോൺ ബ്രിട്ടാസ്
മലയാണ്മയുടെ മേളപ്പെരുമയ്ക്ക് സപ്തതി (ദേവി)
Sayonara, woman Friday (Prof. Sreedevi Krishnan)
സിറ്റിസൺ ട്രംപും  സെനറ്റ് വിചാരണയും  (ബി ജോൺ കുന്തറ)
സമയമില്ലാപോലും (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)
ഇന്ത്യയിലെ അടുക്കള, ദുരിതപൂർണം, പഴഞ്ചൻ (വെള്ളാശേരി ജോസഫ്)
നായയ്ക്ക് കൊടുത്താലും അച്ഛനു കഞ്ഞി കൊടുക്കാത്ത മക്കൾ...! (ഉയരുന്ന ശബ്ദം - 26: (ജോളി അടിമത്ര)
വിഷ്ണുനാരായണൻ നമ്പൂതിരി: മലയാളത്തിന്റെ സൗമ്യ സരസ്വതി (മിനി ഗോപിനാഥ്)
അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)
2020 ടാക്സ് റിട്ടേൺ: അറിയേണ്ടും കാര്യങ്ങൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)
കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും(ഭാഗം-4 :ഡോ. പോള്‍ മണലില്‍)
ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍ ആദ്യം കാല്‍ കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)
'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ ഉയർത്തുന്ന വിഷയങ്ങൾ ഗൗരവമുള്ളത്‌ (വെള്ളാശേരി ജോസഫ്)
ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന്  ബൈഡൻ 
ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ
ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ; നേട്ടങ്ങളും കോട്ടങ്ങളും; ഇനിയൊരു വരവുണ്ടാകുമോ? 

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut