Image

ജോസ് കെ. മാണിയുടെ സ്വാധീനം പാലാ ഉപതെരഞ്ഞെടുപ്പില്‍ തെളിയിച്ചതാണന്ന് കാനം രാജേന്ദ്രന്‍

Published on 02 July, 2020
ജോസ് കെ. മാണിയുടെ  സ്വാധീനം പാലാ ഉപതെരഞ്ഞെടുപ്പില്‍ തെളിയിച്ചതാണന്ന് കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി പക്ഷം വന്നതുകൊണ്ട് ഇടതുമുന്നണിക്കു പ്രത്യേകിച്ച്‌ ഗുണമൊന്നും കിട്ടാനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുഡിഎഫില്‍നിന്ന് കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം പുറത്താക്കപ്പെട്ട സാഹചര്യത്തിലാണു കാനത്തിന്‍റെ പ്രതികരണം.

മുന്നണി വിപുലീകരണത്തെ കുറിച്ച്‌ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. കക്ഷികള്‍ തമ്മിലോ മുന്നണിയില്‍ പൊതുവിലോ വിപുലീകരണം ചര്‍ച്ചയായിട്ടില്ല. കേരള കോണ്‍ഗ്രസ് ജോസിന്‍റെ സ്വാധീനം നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പാല നിയോജക മണ്ഡലത്തില്‍ തെളിയിച്ചതാണ്. ക്രൈസ്തവ വോട്ടുകള്‍ ആരുടെയും കൈയിലല്ല.

 ക്രൈസ്തവ വോട്ടുകള്‍ എല്‍ഡിഎഫിനും കിട്ടും, എല്ലാവര്‍ക്കും കിട്ടും. ആര്‍ക്കെങ്കിലും അതിലൊരു കുത്തക അവകാശപ്പെടാന്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കഴിയില്ലെന്നും കാനം പറഞ്ഞു.

ക്ലാസില്‍നിന്ന് ഇറക്കി വിട്ടു, പക്ഷേ സ്കൂളില്‍നിന്ന് പുറത്താക്കിയിട്ടില്ല എന്ന അവസ്ഥയിലാണ് നിലവില്‍ ജോസ് കെ. മാണി. നിര്‍ബന്ധിത ടിസി വാങ്ങി വരുന്നവരെ ഇടത് മുന്നണിയില്‍ പ്രവേശിപ്പിക്കണമെന്നില്ല.

കേരള കോണ്‍ഗ്രസ് മുന്നണിയിലേക്കു വരേണ്ടതില്ലെന്ന് പറഞ്ഞിട്ടില്ല. അക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. മുന്നണിക്കകത്ത് നില്‍ക്കുന്പോള്‍ എല്ലാവരും ശക്തിയാണ്. നേതാക്കള്‍ മാറുന്പോള്‍ അണികള്‍ കൂടെയുണ്ടാകണമെന്നില്ലെന്നും കാനം പറഞ്ഞു.

മുന്നണിയില്‍ സിപിഐക്കു രണ്ടാംസ്ഥാനം നഷ്ടപ്പെടും എന്ന പേടിയാണോ എന്ന ചോദ്യത്തിനു പത്തൊന്പതും രണ്ടും തമ്മില്‍ എത്രയാ വ്യത്യാസം എന്നായിരുന്നു കാനത്തിന്‍റെ മറുപടി.

കേരള കോണ്‍ഗ്രസിന്‍റെ സഹായമില്ലാതെ ഇടതുമുന്നണിക്കു കേരളത്തില്‍ തുടര്‍ഭരണം കിട്ടും. ഇനി അത് നശിപ്പിക്കാതിരുന്നാല്‍ മതിയെന്നും കാനം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക