കൊച്ചി ;പ്രവാസികളെ നാട്ടിലെത്തിയ്ക്കാൻ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വന്ദേ ഭാരത് മിഷനിലൂടെ ഗൾഫിൽ നിന്ന് ഇന്ത്യയിലെത്തിയ വിമാനങ്ങളിൽ പകുതിയിലേറെയും വന്നത് കേരളത്തിലെന്ന് വിദേശകാര്യവകുപ്പിന്റെ കണക്ക്
ആകെ വന്ന 629 വിമാനങ്ങളിൽ 338 എണ്ണവും എത്തിയത് കേരളത്തിലാണെന്നു ജൂൺ 25 വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നു.ആകെ വന്ന വിമാനങ്ങളുടെ 54 ശതമാനം വരും ഇത്.
പ്രവാസികളെ എത്തിയ്ക്കാൻ കേരളം താല്പര്യം കാട്ടുന്നില്ലെന്ന് പ്രചരിപ്പിക്കുന്ന കേന്ദ്രമന്ത്രി വി മുരളീധരൻ സഹമന്ത്രിയായ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് പ്രസിദ്ധീകരിച്ചതാണ് ഈ കണക്ക്.
ഗൾഫ് രാജ്യങ്ങളിൽ ആകെയുള്ളത് 1.041കോടി ഇന്ത്യക്കാരാണ്.നോർക്കയുടെ കണക്കനുസരിച്ച് ഇവരിൽ 28 ലക്ഷമാണ് മലയാളികൾ.അതായത് 27 ശതമാനം.
ബാക്കി 73 ശതമാനം വരുന്ന മറ്റ് എല്ലാ സംസ്ഥാനക്കാർക്കുമായി 46 ശതമാനം വിമാനങ്ങൾ പറന്നപ്പോൾ കേരളീയരായ 27 ശതമാനത്തെ നാട്ടിലെത്തിയ്ക്കാനാണ് വന്ദേഭാരത് മിഷനിലെ പകുതിയിലേറെ വിമാനങ്ങൾ പറന്നത്.