സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവർക്കെതിരെ മന്ത്രി ഇ.പി ജയരാജൻ.
എത്ര അന്വേഷണം നടത്തിയാലും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അന്വേഷണവും നടക്കില്ലെന്നും വെറുതേ കോവിഡ് വന്ന് ചാവേണ്ടെന്നുമാണ് മന്ത്രി പ്രതികരിച്ചത്.
കോവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നടക്കുന്നത് സമരാഭാസമാണെമന്ത്രി ജയരാജൻ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, യുവമേർച്ച സംഘടനകളാണ് സംസ്ഥാന വ്യാപകമായി സമരത്തിലിറങ്ങിയത്.
കോഴിക്കോട് കളക്ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ പിരിഞ്ഞു പോകാതിരുന്നതോടെ പൊലീസ് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു.