പുതിയ സര്‍വേയില്‍ ടെക്‌സസ് സംസ്ഥാനത്തെ മറ്റ് സ്വിംഗ് സ്റ്റേറ്റുകളോടൊപ്പം ചേര്‍ത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍. ടെക്‌സസും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മാറി മറിയുന്നസ്വിംഗ് സ്റ്റേറ്റ് ആകാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം.
മുന്‍ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ജോ ബൈഡന് 46%വും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിന് 41% പിന്തുണ വീതമാണ്ദ ഡാലസ് മോണിംഗ് ന്യൂസും യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ടൈലറും നടത്തിയ സര്‍വേ കണ്ടെത്തിയത്. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പ്രത്യക്ഷമായി തന്നെ പിന്തുണ നല്‍കുന്ന പത്രമാണ് ഡാലസ് മോണിംഗ് ന്യൂസ്. അവര്‍ കൂടുതല്‍സമീപിച്ചത്സമാന രാഷ്ട്രീയ ചിന്താഗതിക്കാരെ ആകാനാണ് സാധ്യത. 14% പേര്‍ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കുവാന്‍ വിസമ്മതിച്ചതായി സര്‍വേയുടെ സംഘാടകര്‍ പറഞ്ഞു. സിബിഎസ് സര്‍വേയില്‍ ട്രംപിന് 46% വും ബൈഡന് 45% പിന്തുണ കണ്ടെത്തി.
ഇതുവരെ പ്രസിദ്ധീകരിച്ച എട്ട് പോള്‍ ഫലങ്ങളിലും ബൈഡനും ട്രംപും ഒപ്പത്തിനൊപ്പമാണ്. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെയും 2018 ലെ സെനറ്റ് മത്സരങ്ങളെയും അപേക്ഷിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി നേരിയ മുന്നേറ്റം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
നവംബര്‍ 3ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ട്രംപിന് രണ്ടാമൂഴം നല്‍കുകയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്റിലെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധി സഭയിലെയും ഭൂരിപക്ഷം നിലനിര്‍ത്തുവാനും യുഎസ് വോട്ടര്‍മാര്‍ തയാറാവുമോ എന്ന ചോദ്യത്തിന് മൂന്ന് സാധ്യതകളാണ് കാണുന്നത്.
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുക, സെനറ്റിലും പ്രതിനിധി സഭയിലും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുക എന്നിവയാണ് ആദ്യ സാധ്യത. ഇങ്ങനെയാണെങ്കില്‍ 2016 ല്‍ ട്രമ്പ് ജയിച്ച മിഷിഗണ്‍, പെന്‍സില്‍വേനിയ, വിസ്‌കോണ്‍സില്‍, അരിസോണ എന്നീ സംസ്ഥാനങ്ങള്‍ കൂടി ബൈഡന്‍ നേടണം. ഈ സംസ്ഥാനങ്ങളില്‍ ബൈഡന്‍ മുന്നിലാണെന്നും ഫ്‌ലോറിഡ, നോര്‍ത്ത് കാരലൈന, അയോവ, ഒഹായോ സംസ്ഥാനങ്ങളില്‍ ട്രംപിനൊപ്പമാണെന്നും സര്‍വേ ഫലങ്ങള്‍ പറയുന്നു. ഒരു നേരിയ വിജയം മതിയാകില്ല സെനറ്റില്‍ 5050 നിലയില്‍ എത്താന്‍. അരിസോണ, കൊളറാഡോ, മൊണ്ടാന സംസ്ഥാനങ്ങളിലെ നിലവിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ കരുതുന്നു.
രണ്ടാമത്തെ സാധ്യത ബൈഡന്‍ വിജയിക്കുകയും സെനറ്റില്‍ റിപ്പബ്ലിക്കനും പ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്കും ഭൂരിപക്ഷം ഉണ്ടാവുക എന്നതാണ്. ഇതാണ് ഏറെ സംഭവ്യമായി നിരീക്ഷകര്‍ കാണുന്നത്.ബൈഡന്‍ വിജയിച്ചാല്‍ ട്രംപിന്റെ ഒരുപാട് നയങ്ങള്‍ തിരുത്തുമെന്ന് ഉറപ്പാണ്. മിനിമം ആവശ്യമായ 270 ഇലക്ടോറല്‍ വോട്ടുകള്‍ നേടുമ്പോള്‍ സെനറ്റിലും ചില നേട്ടങ്ങള്‍ ഉണ്ടാകും.
ജനപ്രതിനിധി സഭയിലും സെനറ്റിലും ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞാല്‍ താല്പര്യമുള്ള മാറ്റങ്ങള്‍ ഹെല്ത്ത് കെയറിലും സാമ്പത്തിക, വിദേശനയങ്ങളിലും വരുത്താന്‍ കഴിയും.സുപ്രീം കോടതിയില്‍ നിന്ന് വിരമിക്കുന്ന ജസ്റ്റീസ് ത്രത്ത് ബേഡര്‍ ജിന്‍സ് ബെര്‍ഗിന്റെ സ്ഥാനത്ത് മറ്റൊരു ജസ്റ്റീസിനെ നിയമിക്കുവാനും കഴിയും.
മൂന്നാമത്തെ സാധ്യത സ്റ്റാറ്റസ്‌കോ തുടരുന്നതാണ്. ട്രമ്പ് വീണ്ടും വിജയിക്കുന്നു. സെനറ്റില്‍ റിപ്പബ്ലിക്കന്‍ മെജോരിറ്റിയും പ്രതിനിധി സഭയില്‍ ഡെമോക്രാറ്റ് മെജോരിറ്റിയും തുടരുന്നു. ഈ സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ലെന്ന് നിരീക്ഷകരില്‍ ഒരു വിഭാഗം പറയുന്നു.
രാഷ്ട്രീയം പ്രവചനാതീതമായതിനാല്‍ നവംബര്‍ 3ന് ശേഷം എന്ത് സംഭവിക്കും എന്നു കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ഇപ്രാവശ്യം അനിശ്ചിതത്വം വര്‍ധിപ്പിക്കുന്നത് മെയില്‍ ഇന്‍ വോട്ട് പ്രാവര്‍ത്തികമാക്കാത്തതാണ്. കോവിഡ് ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തില്‍ പോളിംഗ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടു ചെയ്യുവാന്‍ തയാറാകുമോ എന്ന ചോദ്യം അവശേഷിക്കുന്നു. പോളിംഗ് സാമഗ്രികള്‍സമയത്ത് എത്തിക്കുവാനും പൂര്‍ത്തിയാക്കിയ ബാലറ്റുകളും യന്ത്രങ്ങളിലെ രേഖകളും വിലയിരുത്തുന്നതില്‍ താമസം വരാതിരിക്കുവാനും ശ്രദ്ധിക്കേണ്ടി വരും. പ്രതീക്ഷിക്കുന്നതുപോലെ തീവ്ര മത്സരമാണെങ്കില്‍ ഫലപ്രഖ്യാപനം വൈകാനും സാധ്യതയുണ്ട്.