ശ്രീരാമപാദുകം ശിരസ്സാ വഹിച്ചു
നന്ദി ഗ്രാമത്തിലേക്കുപോകുന്നു,
ഹൃത്തടത്തിൽ രാമമന്ത്രമുരുവിട്ട്
സന്യാസദീക്ഷയിൽ രാമപാദം
നെഞ്ചോടു ചേർത്തു.
രാമന്റെവരവിനായ് സാമോദംകാത്ത് .
പട്ടുമെത്തയിലുറങ്ങേണ്ടിനിയും
രാമൻ കാട്ടിലുറങ്ങുമ്പോൾ.
സീതയും,ലക്ഷ്മണനും
കല്ലിലും,മുള്ളിലുമലയുമ്പോൾ
വേണ്ട പാദുകങ്ങളെനിക്കും,
അമ്മ കൈകേയിയുടെ വരദാനങ്ങളും.
നീർമിഴി ചേർത്താത്മാവിലെന്നും
രാമപാദത്തെ പൂജിച്ചിടുമ്പോൾ
തന്നാലുമിഷ്ട വരപ്രസാദം.