(മഞ്ജുള ശിവദാസ്, സൗദി അറേബ്യയിലെ റിയാദിൽ കുടുംബവുമൊന്നിച്ച് 15വർഷത്തെ പ്രവാസജീവിതത്തിനുശേഷം ഇപ്പോൾ സ്വദേശമായ തൃശ്ശൂരിൽ സ്ഥിരതാമസം. കവിതകൾ എഴുതുകയും ചൊല്ലുകയും ചെയ്യാറുണ്ട്. ഓൺലൈൻ മാധ്യമങ്ങളിലും, അച്ചടി മാധ്യമങ്ങളിലുമായി നിരവധി കവിതകൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭർത്താവ് ശിവദാസ്, മക്കൾ അശ്വതി, അനശ്വര.)
ഇതാ ഒരു നല്ല കവിത. മഞ്ജുളയുടെ ഒരു കഥ 'ഒരു കഥയായില്ല' എന്നെഴുതിയത് അതിൽ കഥ ഇല്ലാത്തതുകൊണ്ടാണ് . അതിൽ ഏതോ 'വായനക്കാരൻ' എന്തിനു പരിഭവിക്കുന്നു? എന്നാൽ ഇതാ നല്ലൊരു കവിത. വിഷ്വൽസും നന്നായിട്ടുണ്ട്.
തന്റെ മറ്റു കവിതൾകൂടി നോക്കുമ്പോൾ കവനത്തിൽ വൈവിധ്യമുണ്ടുതാനും. മഞ്ജുളയുടെ കവിതകൾ ഇത്ര ലക്ഷണമൊത്തതാകുന്നത് അവരുടെ സ്വാംശീകരണശേഷിയും ഭാവനാവൈഭവവുംകൊണ്ടുമാത്രമല്ല, ഭാഷാസ്വാധീനവുംകൊണ്ടാണ്. അതൊക്കെ തെളിഞ്ഞു വെളിവാകുന്നത് അവർ കവിത ചൊല്ലുമ്പോഴാണ് . സ്ഫുടതയും ശുദ്ധിയുമുള്ള ഉച്ചാരണം, ആപാതമധുരമായ സ്വരം! മലയാളത്തിന്റെ സൗന്ദര്യവും ശക്തിയും സാധ്യതകളും അറിയുന്നൊരു കവി ഇതാ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല