Image

ഡി.എ.സി.എ (ഡാക): പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് ട്രംപ് ഭരണകൂടം

പി.പി.ചെറിയാൻ Published on 29 July, 2020
ഡി.എ.സി.എ (ഡാക): പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് ട്രംപ് ഭരണകൂടം
വാഷിംഗ്ടൺ ഡി.സി: -ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് (ഡാക) പ്രോഗ്രാമനുസരിച്ചു പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതല്ലെന്ന് ട്രoപ് ഭരണകൂടം വ്യക്തമാക്കി. മാത്രമല്ല, രണ്ടു വർഷത്തേക്ക് പുതുക്കി നൽകിയിരുന്നതു ഒരു വർഷമാക്കി കുറയ്ക്കുന്നതിനും തീരുമാനിച്ചതായി ജൂലായ് 28-ന് വൈറ്റ് ഹൗസ് അധികൃതർ വ്യക്തമാക്കി.
ഒബാമ ഭരണകൂടമാണ് ആദ്യമായി ഡാക പ്രോഗ്രാം നിയമമാക്കിയത്.അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേർന്ന ചെറിയ കുട്ടികൾക്ക് അമേരിക്കയിൽ തുടരുന്നതിനും തൊഴിൽ ചെയ്യുന്നതിനുമുള്ള അവകാശമാണ് ഡാക യിലൂടെ ലഭിച്ചിരുന്നത്. ട്രംപ് അധികാരമേറ്റശേഷം ഈ പ്രോഗ്രാം നിർത്തലാക്കുന്നതിന് നടപടികൾ സ്വീകരിച്ചുവെങ്കിലും കോടതികളുടെ നിരന്തര ഇടപെടലുകൾ പൂർണ്ണമായും പ്രോഗ്രാം ഉപേക്ഷിക്കുന്നതിൽ നിന്നും ട്രംപ് ഭരണകൂടത്തെ വിലക്കുകയായിരുന്നു. 2017ൽ ട്രംപ് ഡാകാ പദ്ധതി അവസാനിപ്പിക്കുന്നതിന് തീരുമാനിച്ചിരുന്നതെങ്കിലും ഒരു വർഷത്തേക്ക് കൂടി പുതുക്കി നൽകുന്നതിനും അനുമതി നൽകിയിരുന്നു.
പൊതു തിരഞ്ഞെടുപ്പ് നവംബറിൽ നടക്കാനിരിക്കെ രണ്ടു വർഷമെന്നുള്ളത് ഒരു വർഷത്തേക്ക് പുതുക്കിയാൽ മതിയെന്ന് ഗവൺമെന്റ് തീരുമാനിക്കുകയായിരുന്നു. അടുത്ത സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷമായിരിക്കും ഡാക യുടെ ഭാവി തീരുമാനിക്കപ്പെടുക.
ജൂലായ് 28-ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ഉത്തരവ് ,ഒരു മാസം മുമ്പുള്ള മേരിലാന്റ് ഫെഡറൽ ജഡ്ജിയുടെ ഉത്തരവിന് വിരുദ്ധമാണ്.2017 ന് മുമ്പുള്ള ഡാകയുടെ ഒറിജിനൽ ഫോം നില നിർത്തണമെന്നായിരുന്നു ആ വിധി.ഫെഡറൽ ഗവൺമെന്റിന്റെ ഉത്തരവ് വീണ്ടും കോടതിയിൽ ചോദ്യം ചെയ്യപ്പെടാം.
ഡി.എ.സി.എ (ഡാക): പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് ട്രംപ് ഭരണകൂടംഡി.എ.സി.എ (ഡാക): പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് ട്രംപ് ഭരണകൂടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക