Image

75-കാരി നേരിട്ടത് നിര്‍ഭയയ്ക്കു സമാനമായ പീഡനം, രഹസ്യഭാഗങ്ങളില്‍ ആഴമേറിയ മുറിവ്

Published on 05 August, 2020
75-കാരി നേരിട്ടത് നിര്‍ഭയയ്ക്കു സമാനമായ പീഡനം, രഹസ്യഭാഗങ്ങളില്‍ ആഴമേറിയ മുറിവ്
കോലഞ്ചേരി: പാങ്കോട് മനയത്തുപീടിക സ്വദേശിയായ എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂര്‍ സ്വദേശിയായ ലോറി ഡ്രൈവര്‍, വയോധികയുടെ പരിചയക്കാരിയായ വീട്ടമ്മ, മകന്‍, സഹോദരി എന്നിവരെയാണു ചോദ്യം ചെയ്യുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന വയോധികയുടെ വിശദമായ മൊഴി ലഭിച്ച ശേഷമാകും അറസ്റ്റ്.

ഡല്‍ഹിയില്‍ നിര്‍ഭയ പെണ്‍കുട്ടിക്കു നേരിട്ട പീഡനത്തിനു സമാനമായ ആക്രമണമാണു വയോധികയ്ക്കു നേരിടേണ്ടി വന്നത്. നെഞ്ചിലും വയറ്റിലും ചതവുകളും മുറിവുകളും സ്വകാര്യ ഭാഗങ്ങളില്‍ ആഴമേറിയ പരുക്കുമേറ്റ നിലയിലാണ് ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഞായറാഴ്ച രാത്രി എത്തിച്ചത്.  വയോധിക അപകട നില തരണം ചെയ്തിട്ടില്ല.

ഞായര്‍ രാവിലെ പത്തരയോടെ വീട്ടില്‍ നിന്ന് ഒരു കിലോ മീറ്റര്‍ അകലെ ഇരുപ്പച്ചിറയിലുള്ള കടയില്‍ എത്തിയ വയോധികയെ അടുത്തു താമസിക്കുന്ന പരിചയക്കാരി പുകയില നല്‍കാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നു ബന്ധുക്കള്‍ പറഞ്ഞു. അവിടെയുണ്ടായിരുന്ന ലോറി ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറുത്തതാണു ക്രൂരമായ ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസിനു ലഭിച്ച വിവരം.  നാലരയോടെ ഓട്ടോറിക്ഷയിലാണ് വയോധികയെ അവരുടെ വീട്ടില്‍ കൊണ്ടുചെന്നത്. തുടര്‍ന്ന് പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.


Join WhatsApp News
JACOB 2020-08-05 16:18:26
If this woman dies, the culprits should get the same punishment Nirbhaya criminals got.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക