image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ഇനിയൊരു മടങ്ങിപ്പോക്കില്ലാത്ത വിധം ഇന്ത്യ മറ്റൊന്നായി (ഡോ.മനോജ് കുറൂർ)

EMALAYALEE SPECIAL 05-Aug-2020
EMALAYALEE SPECIAL 05-Aug-2020
Share
image
ഞാൻ വാല്മീകിരാമായണം വായിച്ചിട്ടുണ്ട്. ഒരു എപ്പിക് കാവ്യമാണത്. എപ്പിക്കുകളുടെ ഒരു പ്രത്യേകത, അവയിൽ നായകനും നായികയും പ്രതിനായകനുമൊക്കെ ഉണ്ടാവാമെങ്കിലും ഒരു കഥാപാത്രവും പൂർണമായും അത്തരം കള്ളികളിൽ ഒതുങ്ങില്ല എന്നതാണ്. ഓരോ കാലത്തെ ധർമ്മചിന്തയെ അടിസ്ഥാനമാക്കിയുള്ള ശരിതെറ്റുകളെ നായകനിലും പ്രതിനായകനിലും നായികയിലും ഒക്കെ കാണാനാവും. ആരും പൂർണമായും നായകനും പ്രതിനായകനുമൊന്നും ആവുന്നില്ല എന്നർത്ഥം. വാല്മീകി താൻ എഴുതിത്തീർത്ത രാമായണം ആദ്യം പഠിപ്പിക്കുന്നത്, കഥാനായകനായ രാമനാൽ ഉപേക്ഷിക്കപ്പെട്ട സീതയുടെ പുത്രന്മാരായ കുശലവന്മാരെത്തന്നെയാണ്. അവര്‍ തങ്ങള്‍ തിരിച്ചറിയാത്ത, തങ്ങളെ തിരിച്ചറിയാത്ത പിതാവിനെയും ബന്ധുക്കളെയും/ കഥയിലെ നായകനെയും മറ്റു കഥാപാത്രങ്ങളെയും അതു പാടിക്കേള്‍പ്പിക്കുന്നതായാണ് വാല്മീകി രാമായണത്തിന്റെ ഘടന. അതിൽത്തന്നെ ഒരു നാടകീയതയും കവികൗശലവുമുണ്ട് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
രാമൻ ചെയ്തതെല്ലാം ശരിയാണെന്നു കരുതിയതുകൊണ്ടല്ല, ജനങ്ങൾക്കിടയിൽ രാമായണത്തിന് ഇത്ര പ്രചാരം ലഭിച്ചത്. സ്വന്തം ഇച്ഛയ്ക്കും ബോധ്യത്തിനും വിരുദ്ധമായ കർമ്മങ്ങൾ ഒരു വ്യവസ്ഥയുടെ ഭാഗമോ കാവലാളോ ആയിനിന്നു ചെയ്യേണ്ടിവരുന്നതിൽ രാമൻ അനുഭവിക്കുന്ന ഒരു സംഘർഷമുണ്ട്. അച്ഛന്റെ വാക്കു പാലിക്കാൻ നാടുപേക്ഷിക്കുന്നതു മുതൽ നാട്ടുകാരുടെ വാക്കു കേട്ടു സീതയെ ഉപേക്ഷിക്കുന്നതിൽവരെ അതുണ്ട്. വാല്മീകിരാമായണത്തിൽ അതു വ്യക്തവുമാണ്. അതു തിരിച്ചറിയുന്നതുകൊണ്ടാണ് ഒരു പില്ക്കാലകവിയായ ഭവഭൂതി ഉത്തരരാമായണത്തിലെ വിമർശനാത്മകമായ ഒരു സന്ദർഭത്തെ വൈകാരികമായി അവതരിപ്പിക്കുന്നത്. ശംബൂകനെ വധിക്കാൻ മടിച്ചുനില്ക്കുന്ന തന്റെ വലതുകൈയോട് രാമൻ പറയുന്നു:
"രേ! രേ! ദക്ഷിണഹസ്ത! വിപ്രതനയൻ ജീവിക്കുവാൻ വേണ്ടി നീ
ക്രൂരം ഖഡ്ഗമയയ്ക്ക ശൂദ്രമുനിതൻ നേരേ മടിക്കേണ്ടെടോ!
പാരം ഗർഭഭരാർത്തയാം ക്ഷിതിജയെക്കൈവിട്ട കെങ്കേമനാ-
മീ രാമന്റെയൊരംഗമാകിന നിനക്കെങ്ങുന്നു വന്നൂ കൃപാ?"
(ഉത്തരരാമചരിതം നാടകം. വിവർത്തനം: ചാത്തുക്കുട്ടി മന്നാടിയാർ)
ആത്മനിന്ദകൊണ്ട് സ്വയം വ്യസനിക്കുന്ന രാമനാണിവിടെ. പില്ക്കാലത്ത് ത്യാഗരാജകീർത്തനങ്ങളിൽ പല രാമായണസന്ദർഭങ്ങളെടുത്ത് ആരാധിച്ചുകൊണ്ടുതന്നെ രാമനെ വിമർശിക്കുന്നതു കാണാം. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത ഇതിന്റെയൊക്കെ തുടർച്ചയാണ്. പല വ്യവസ്ഥകൾക്കു കീഴ്പ്പെട്ടു ജീവിക്കേണ്ടി വരുന്ന സാധാരണക്കാർ തങ്ങളുടെ ജീവിതത്തോടടുത്തുനില്ക്കുന്ന ഒരാളെയാണ് രാമനിൽ കണ്ടത്. രാമായണം നടന്നത് അവരുടെ മനസ്സിലാണ്.
രാമൻ ജനിച്ചത് അയോധ്യയിലാണെന്നു രാമായണത്തിലുണ്ട്. ഈ അയോധ്യ എവിടെയാണ്? ഉത്തരേന്ത്യയുടെ ഭൂപടം എടുത്തുനോക്കിയല്ല, രാമായണം വായിച്ചവർ രാമന്റെ ജനനസ്ഥാനം കണ്ടുപിടിച്ചത്. ഓരോ ഭാഷയും ഓരോ പ്രദേശവും അവരവരുടെ രാമനെ കണ്ടെടുക്കുകയാണു ചെയ്തത്. ശ്രീകൃഷ്ണന്റെ ബാലലീലകൾ വിസ്തരിക്കുന്ന മുത്തശ്ശിമാരോട് അമ്പാടി എവിടെയാണെന്നു ചോദിച്ചാലും ഭൂപടം നോക്കാൻ പറയാനിടയില്ല; അവർ അങ്ങനെ നോക്കിയിട്ടുമുണ്ടാവില്ല. അതു ചെയ്യാനുള്ള അരസികത അവർക്കില്ല. ഇനി അങ്ങനെ നോക്കുകയാണെന്നുതന്നെയിരിക്കട്ടെ. രാമായണത്തിൽ പറയുന്ന സ്ഥലങ്ങളും ഇക്കാലത്തെ സ്ഥലങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൾ ഡോ. എച്ച് ഡി സങ്കാലിയയെപ്പോലുള്ളവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതൊന്നുമില്ലെങ്കിലും രാമായണവും രാമനും ഇന്ത്യയ്ക്കത്തും പുറത്തും എണ്ണമറ്റ ജീവിതങ്ങൾ ജീവിക്കുന്നുണ്ട്.
ഞാൻ ചങ്ങനാശ്ശേരി എസ്. ബി. കോളേജിൽ എം. ഏ. യ്ക്കു പഠിക്കുമ്പോഴാണ് ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. അന്നാണ് ചങ്ങനാശ്ശേരി പ്രദേശത്തു നടന്ന ചില പ്രകടനങ്ങൾ കണ്ടത്. അതുവരെയുള്ള എന്റെ ജീവിതത്തിൽ അങ്ങനെ ചിലത് ആദ്യമായി കാണുകയായിരുന്നു. വല്ലാത്തൊരു ഭയവും അരക്ഷിതത്വവുമാണ് അന്നു തോന്നിയത്. പിന്നെ അക്രമത്തിന്റെയും അശാന്തിയുടെയും വാർത്തകളുടെ പ്രവാഹമായി. പിന്നീടിങ്ങോട്ട് അതിന്റെ തുടർച്ചകൾ ധാരാളമുണ്ടായി. ഇന്ത്യതന്നെ ഇനിയൊരു മടങ്ങിപ്പോക്കില്ലാത്ത വിധം മറ്റൊന്നായി. ഇന്ന് ഇതൊക്കെയാണ് ഓർമ്മ വന്നത്. അതുകൊണ്ട് ഞാൻ ടെലിവിഷൻ കണ്ടില്ല.



image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഉമ്മൻ ചാണ്ടിയുടെ വരവ്; ആർക്കൊക്കെ പണി കിട്ടും? (സൂരജ് കെ. ആർ)
എന്നു തീരുമീ കൊറോണ? (ജോര്‍ജ് തുമ്പയില്‍)
കലാശ്രീ ഡോ. സുനന്ദ നായർ - മോഹിനി ആട്ട ലാസ്യപ്പെരുമ (എസ്. കെ. വേണുഗോപാൽ)
ഉണ്ണികൃഷ്ണൻ നമ്പൂതിരി ദീപ്തസ്മരണയാകുമ്പോൾ   ഓർമ്മയുടെ തടാകക്കരയിൽ ഞാൻ: ജോൺ ബ്രിട്ടാസ്
വാക്‌സിൻ എടുത്താലും മുൻകരുതൽ അവസാനിപ്പിക്കരുത് (കോര ചെറിയാൻ)
മലയാണ്മയുടെ മേളപ്പെരുമയ്ക്ക് സപ്തതി (ദേവി)
Sayonara, woman Friday (Prof. Sreedevi Krishnan)
സിറ്റിസൺ ട്രംപും  സെനറ്റ് വിചാരണയും  (ബി ജോൺ കുന്തറ)
സമയമില്ലാപോലും (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)
ഇന്ത്യയിലെ അടുക്കള, ദുരിതപൂർണം, പഴഞ്ചൻ (വെള്ളാശേരി ജോസഫ്)
നായയ്ക്ക് കൊടുത്താലും അച്ഛനു കഞ്ഞി കൊടുക്കാത്ത മക്കൾ...! (ഉയരുന്ന ശബ്ദം - 26: (ജോളി അടിമത്ര)
വിഷ്ണുനാരായണൻ നമ്പൂതിരി: മലയാളത്തിന്റെ സൗമ്യ സരസ്വതി (മിനി ഗോപിനാഥ്)
അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)
2020 ടാക്സ് റിട്ടേൺ: അറിയേണ്ടും കാര്യങ്ങൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)
കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും(ഭാഗം-4 :ഡോ. പോള്‍ മണലില്‍)
ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍ ആദ്യം കാല്‍ കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut