Image

കേരളത്തില്‍ വെള്ളപ്പൊക്ക സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്‍റെ മുന്നറിയിപ്പ്

Published on 06 August, 2020
കേരളത്തില്‍ വെള്ളപ്പൊക്ക സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്‍റെ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ വെള്ളപ്പൊക്ക സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്‍റെ മുന്നറിയിപ്പ്. കേരളം, മാഹി, ദക്ഷിണ കര്‍ണാടക എന്നിവിടങ്ങളില്‍ അതിതീവ്ര നിലയില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്നാണ് ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടകത്തിന്‍റെ തീരമേഖല എന്നിവിടങ്ങളിളും അതിതീവ്ര വെള്ളപ്പൊക്കമുണ്ടാകും. കനത്ത മഴയെത്തുടര്‍ന്ന് നദികളില്‍ ജലനിരപ്പ് ഉയരുന്നതിനാലാണ് വെള്ളപ്പൊക്ക സാധ്യത പ്രവചിക്കുന്നത്. 

ബ്രഹ്മഗിരി വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് കണ്ണൂര്‍ ബാരാപ്പുഴയില്‍ വെള്ളം പൊങ്ങുന്നതിനാല്‍ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴയില്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നിലന്പൂരില്‍ ദുരന്തനിവാരണ സേന രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ മുണ്ടേരിയില്‍ താല്‍ക്കാലിക പാലം ഒലിച്ചുപോയി. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന ശേഷം പുനര്‍ നിര്‍മിച്ച പാലമാണ് ഒലിച്ചുപോയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക