മുൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി കരുതപ്പെടുകയും ചെയ്യുന്ന ജോ ബൈഡന്റെ മുൻപിൽ ഉണ്ടായിരുന്ന കടമ്പകൾ നീങ്ങിയിരിക്കുകയാണ്. എതിർ സ്ഥാനാർത്ഥിയാക്കുമെന്ന് കരുതപ്പെടുന്ന പ്രസിഡന്റ് ഡോൺഡ് ട്രംപിന്റെ ജനപ്രിയത കുറഞ്ഞു വരുമ്പോൾ ബൈഡന് അനുകൂലമായുള്ള വോട്ടുകൾ ട്രംപിന് എതിരായ വോട്ടുകളായിരിക്കും.
പൊലീസ് ക്രൂരതയ്ക്ക് എതിരെ നടന്ന പ്രതിഷേധങ്ങൾ ആളിക്കത്തിക്കുവാൻ തൽപ്പരകക്ഷികൾക്ക് കഴിഞ്ഞു. അധികാരത്തിലിരിക്കുന്ന പ്രസിഡന്റിനെതിരെ ശക്തമായ പ്രതിഷേധം വളർത്തിയെടുത്തപ്പോൾ ട്രംപിനെക്കാൾ രണ്ടക്കം കൂടുതൽ ജനപ്രിയനായി ബൈഡൻ മാറിയതായി അഭിപ്രായ സർവ്വേകൾ പറഞ്ഞു ആദിനങ്ങളിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നിരുന്നുമെങ്കിൽ ബൈഡൻ വലിയ ഭൂരിപക്ഷത്തോടെ വൈറ്റ് ഹൗസ എത്തുമായിരുന്നു എന്ന നിരീക്ഷകരും പറഞ്ഞു. എന്നാൽ അതിന് ശേഷം ഒരു മാസം കഴിഞ്ഞു. തിരഞ്ഞെടുപ്പിന് ഇനിയും 80 ൽ അധികം ദിവസങ്ങളുണ്ട്. ഇപ്പോഴും അമേരിക്കൻ രാഷ്ട്രീയം കലങ്ങി തെളിയുകയാണ്.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ പാർട്ടികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയോ ഉറപ്പായും ചിലർക്ക് സ്ഥാനാർത്ഥിത്വം ലഭിക്കുമെന്ന് വ്യക്തമാവുകയോ ചെയ്തതിന് ശേഷം സ്ഥാനാർത്ഥികൾ സൂക്ഷമ നിരീക്ഷണത്തിലായിരിക്കും. അവരുടെ ചരിത്രം, പ്രസ്താവനകൾ എന്നിവ ചികഞ്ഞെടുത്ത് പിഴവുകൾ കണ്ടെത്തിൽ അവ നിരന്തരം പൊതുജനശ്രദ്ധയിൽ കൊണ്ടുവരാനും മാധ്യമങ്ങൾ അഹോരാത്രം പരിശ്രമിക്കുന്നു. നാവ് പിഴച്ച് വലിയ അബദ്ധത്തിൽ ചെന്നു ചാടി വൈറ്റ് ഹൗസിന്റെ പടവുകൾ കയറാനാവാതെ മടങ്ങേണ്ടിവന്ന സ്ഥാനാർത്ഥികളുണ്ട്.
ഒരു പ്രത്യേക ജനവിഭാഗത്തെ പിന്തുണച്ച് ട്രംപിന് മേൽ പഴിചാരി മാധ്യമങ്ങൾക്ക് പ്രിയങ്കരനാവുക , വോട്ടുകൾ ഉറപ്പാക്കുക എന്ന നയം ഇപ്പോൾ അമേരിക്കയിൽ ഒഴുക്കിനൊപ്പം നീന്തുന്നതു പോലെ സുഗമമാണ്.ഇതാണ് ബൈഡൻ സ്വീകരിച്ച മാർഗം. ആദ്യമൊക്കെ ഇതിന് വലിയ നേട്ടവും ഉണ്ടാക്കുവാൻ കഴിഞ്ഞു. ഈ ജനവിഭാഗത്തിന്റെ യുവാക്കൾക്ക് തൊഴിൽ ഉറപ്പ് നൽകാൻ 100 മില്യൻ ഡോളറെ ഡോളറിന്റെ പദ്ധതിയും പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ന്യൂനപക്ഷ വിഭാഗം പിണങ്ങാതിരിക്കുവാൻ അവർക്കും ഇതുപോലൊരു പദ്ധതി ഉണ്ടാവും എന്ന് പറഞ്ഞു. പക്ഷേ ഇതുവരെ അതേക്കുറിച്ച് ഒന്നും പറഞ്ഞു കേട്ടില്ല.
ഇതിനിടയാണ് തന്റെ പ്രിയപ്പെട്ട ജനവിഭാഗത്തെ ചൊടിച്ച ആദ്യ സംഭവം ഉണ്ടായത്. ആ ജനവിഭാഗം പോലും, എന്ന പരാമർശം അവർ സമൂഹത്തിൽ മറ്റുള്ളവർക്ക് തുല്യരല്ല എന്ന വ്യാഖ്യാനത്തിന് കാരണമായി. ഈ ദിനങ്ങളിൽ വന്ന മറ്റ് രണ്ട് മറുപടികളിലെ വാക്കുകൾ കൂടുതൽ വേദനാജനകമായിരുന്നു. നിങ്ങൾ ഒരു തിരിച്ചറിയൽ ടെസ്റ്റിന് വിധേയനായിട്ടുണ്ടോ എന്ന സി.ബി എസ് റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടിയായി നിങ്ങൾ ഒരു കറുത്ത വർഗക്കാരനായതിനാൽ നിങ്ങൾ കൊക്കെയ്ൻ ഉപയോഗിക്കുന്നുണ്ടോ എന്നറിയാൻ ടെസ്റ്റ് നടത്തിയിട്ടുണ്ടോ എന്ന് ചോദിക്കുന്നതു പോലെയാണ് ഇത്. നിങ്ങൾ ഒരു ജങ്കി (മയക്കു മരുന്നുപയോഗിക്കുന്നവൻ) ആണോ? ബൈഡൻ ചോദിച്ചു.
അടുത്തത് നാഷണൽ പബ്ളിക്ക് റേഡിയോയുടെ ഇന്റർവ്യൂവർ (ഹിസ്പാനിക്കാണ് ) ചോദിച്ച ചോദ്യത്തിന് ഹിസ്പാനിക്കുകളെയും കറുത്ത വർഗക്കാ താരതമ്യം നടത്തിയ മറുപടിയാണ്. ചില അപവാദങ്ങൾ ഒഴികെ ലറ്റിനോ സമൂഹം കറുത്ത വർഗക്കാരെക്കാൾ വിഭിന്നമാണ്. ലറ്റിനോകൾ അതുല്യമായ വ്യതസ്ത സമീപനം വ്യത്യസ്ത കാര്യങ്ങളിൽ സ്വീകരിക്കുന്നവരാണ്, ബൈഡൻ പറഞ്ഞു. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് ബൈഡൻ പിന്നീട് വിശദീകരിച്ചു.
ഈ സംഭവങ്ങൾ കറുത്ത വർഗക്കാരെ, പ്രത്യേകിച് യുവതലമുറയെ ബൈഡനിൽ നിന്നകറ്റാൻ സാധ്യതകളുള്ളതായി നിരീക്ഷകർ പറയുന്നു. ബൈഡനു വേണ്ടി വോട്ടുചെയ്യേണ്ട ചിലർ പ്രതിഷേധിച്ച് വീട്ടിലിരിക്കാൻ സാധ്യതയുണ്ടെന്നാണ് ഇവരുടെ നിഗമനം.
ഒരു റണ്ണിംഗ് മേറ്റിനെ പ്രഖ്യാപിക്കുവാൻ ബൈഡൻ വരുത്തുന്ന കാലതാമസവും ചിലരെയെങ്കിലും അകറ്റി നിർത്തുവാൻ സാധ്യതയുണ്ട്. തന്റെ വൈസ് പ്രസിഡന്റ് ആരായിരിക്കണം എന്ന തീരുമാനം ബൈഡൻ വൈകിക്കരുത് എന്നിവർ പറയുന്നു.