Image

കുത്തിയിരിപ്പ് സമരത്തിനിടെ വനിതാ വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published on 10 August, 2020
കുത്തിയിരിപ്പ് സമരത്തിനിടെ വനിതാ വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
തൃശൂര്‍ (ഒല്ലൂര്‍): ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കാവശ്യമായ രേഖ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും പുത്തൂര്‍ വില്ലേജ് ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നതിനിടെ വനിതാ വില്ലേജ് ഓഫീസര്‍ സി.എന്‍. സീമ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ പുത്തൂര്‍ വില്ലേജ് ഓഫീസിലായിരുന്നു സംഭവം.

ലൈഫ് പദ്ധതിക്കായി വില്ലേജ് ഓഫീസില്‍ നിന്നു കിട്ടേണ്ട രേഖകള്‍ സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ ഭരണസമിതി വില്ലേജിലെത്തിയത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി. ഷാജി, അംഗങ്ങളായ ശിവന്‍, ഗോപി കുറ്റിക്കല്‍ എന്നിവരും കൂടെയുണ്ടായിരുന്നു. വില്ലേജ് ഓഫീസറോട് കാര്യങ്ങള്‍ തിരക്കിയെങ്കിലും നിഷേധാത്മക മറുപടിയാണ് ലഭിച്ചതെന്നാണ് പ്രസിഡന്റ് പറയുന്നത്. തുടര്‍ന്നാണ് പ്രസിഡന്റും അംഗങ്ങളും വില്ലേജ് ഓഫീസറുടെ മുറിയില്‍ കുത്തിയിരുന്നത്. ഒല്ലൂര്‍ പൊലീസ് എത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. തഹസില്‍ദാരുമായും പൊലീസ് ബന്ധപ്പെട്ടു. ഇതിനിടെയാണ് സീറ്റില്‍ നിന്ന് എഴുന്നേറ്റുപോയ വില്ലേജ് ഓഫീസര്‍ ബ്ലേഡുമായിവന്ന് കൈഞരമ്പ് മുറിച്ചത്. പൊലീസ് ഉടനെ ഇവരെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മുറിവ് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

വരുമാന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവ ഓണ്‍ലൈനായാണ് നല്‍കേണ്ടത്. അതിനുള്ള വെബ്‌സൈറ്റ് രണ്ട് ദിവസമായി പ്രവര്‍ത്തിപ്പിക്കാനാകുന്നില്ല. എങ്കില്‍,? കൈപ്പടയില്‍ എഴുതി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. അടുത്തിടെ വില്ലേജ് ഓഫീസറെ എരനെല്ലൂര്‍ വില്ലേജ് ഓഫീസിലേക്കു സ്ഥലം മാറ്റിയിരുന്നു. അവിടേക്ക് പോകുംമുമ്പ് എല്ലാം തീര്‍ക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

''മാനസികമായി പീഡിപ്പിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ചെയ്തത്. വളരെ വിസ്തൃതിയുള്ള വില്ലേജാണിത്. നിരവധി അപേക്ഷകളും ഉണ്ടായിരുന്നു. ഇതിനിടയില്‍ സെര്‍വര്‍ തകരാറിലായി. ഇത് പഞ്ചായത്ത് അധികൃതരെ ബോദ്ധ്യപ്പെടുത്തിയിട്ടും തട്ടിക്കയറുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക