മോസ്‌കോ : ലോകത്തിനാകെ പ്രതീക്ഷ നൽകിക്കൊണ്ട് റഷ്യ കോവിഡ് വാക്‌സിൻ പുറത്തിറക്കി. പ്രസിഡന്റ് വ്‌ലാഡിമിർ പുടിനാണ് ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിൻ ഔദ്യോഗികമായി പുറത്തിറക്കിയത്. തന്റെ മകൾക്ക് ആദ്യ ഡോസ് നൽകിയെന്ന് പുടിൻ പറഞ്ഞു. മോസ്‌കോയിലെ ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്‌സിൻ വികസിപ്പിച്ചത്. വാക്‌സിന് റഷ്യൻ ആരോഗ്യമന്ത്രാലയം അനുമതി നൽകുകയായിരുന്നു.
ഒക്ടോബറോടെ രോഗപ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കാനാണ് റഷ്യയുടെ നീക്കം. റഷ്യ മനുഷ്യരിലെ വാക്സിൻ പരീക്ഷണത്തിന്റെ കാലാവധി കുറച്ചുവെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് പ്രഖ്യാപനം. 140ഓളം വാക്സിൻ പരീക്ഷണങ്ങളാണ് ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടത്തിൽ ലോകത്താകമാനം നടക്കുന്നത്.