Image

ലോക കേരളസഭയുടെ നേതൃത്വത്തിലുള്ള ചാർട്ടേർഡ് വിമാനം കോഴിക്കോടേയ്ക്ക് പറന്നു

Published on 09 September, 2020
ലോക കേരളസഭയുടെ നേതൃത്വത്തിലുള്ള ചാർട്ടേർഡ് വിമാനം കോഴിക്കോടേയ്ക്ക് പറന്നു
ദമ്മാം: സൗദി അറേബ്യയിലെ കൊറോണക്കാലത്തെ ഏറ്റവും കുറഞ്ഞ വിമാനടിക്കറ്റ് നിരക്കിൽ കിഴക്കൻ പ്രവിശ്യ ലോകകേരളസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ചാർട്ടേർഡ് വിമാനസർവ്വീസുകളുടെ ഭാഗമായി ഉള്ള  ചാറ്റേർഡ് വിമാനം ദമ്മാമിൽ നിന്നും കോഴിക്കോടേയ്ക്ക് പറന്നു.

പി പി ഇ കിറ്റുകൾ ഉൾപ്പെടെ, 1095 റിയാൽ ആയിരുന്നു വിമാന ടിക്കറ്റ് നിരക്ക്. മൂന്നു കൈകുഞ്ഞുങ്ങൾ ഉൾപ്പെടെ 176 യാത്രക്കാരാണ് ലോകകേരളസഭ വിമാനത്തിൽ നാട്ടിലേയ്ക്ക് പോയത്.

 കോവിഡ് 19 രോഗബാധ മൂലം പ്രതിസന്ധിയിലായ മലയാളി പ്രവാസികളെ സംരക്ഷിയ്ക്കാനായി,  കേരളസർക്കാരിന്റെയും നോർക്കയുടെയും നിർദ്ദേശപ്രകാരം, അഞ്ചു മാസങ്ങൾക്കു മുൻപ്, കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ള ലോകകേരളസഭാംഗങ്ങൾ മുൻകൈ എടുത്ത് രൂപീകരിച്ചു പ്രവർത്തിച്ചു വന്നിരുന്ന നോർക്ക ഹെൽപ്പ് ഡെസ്ക്ക്, സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ, മൂന്ന് ആഴ്ചകൾക്ക് മുൻപ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു. 

എന്നാൽ നോർക്ക ഹെൽപ്പ്‌ഡെസ്‌ക്ക് നടത്തി വന്നിരുന്ന ചാർട്ടേർഡ് വിമാനസർവ്വീസുകൾ തുടരണമെന്ന് പ്രവാസി സമൂഹത്തിൽ നിന്നും ഉയർന്ന അഭ്യർത്ഥനയെത്തുടർന്ന്, നോർക്കയുടെ നിർദ്ദേശം അനുസരിച്ചു, ലോകകേരളസഭ തന്നെ നേരിട്ട് ചാർട്ടേർഡ് വിമാനസർവ്വീസുകൾ ഏറ്റെടുത്തു പ്രവർത്തിയ്ക്കാൻ തീരുമാനിച്ചു. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്കായി ഇതുവരെ ഒൻപത് ചാർട്ടേർഡ് വിമാനങ്ങളാണ് നോർക്ക-ലോകകേരളസഭയുടെ നേതൃത്വത്തിൽ സർവ്വീസുകൾ നടത്തിയത്.


10നും 17 നും  ദമ്മാമിൽ നിന്നും കൊച്ചിയിലേയ്ക്ക്, അടുത്ത ലോകകേരളസഭ ചാർട്ടേർഡ് വിമാനങ്ങൾ പറക്കും എന്ന്  കൺവീനർ ആൽബിൻ ജോസഫ് അറിയിച്ചു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക