Image

മാതാവ് മരിച്ച വിവരം മറച്ചു വച്ചത് 8 വര്‍ഷം, തട്ടിയെടുത്തത് 10 ലക്ഷം രൂപയുടെ പെന്‍ഷന്‍; യുവതിക്കും മകനുമെതിരെ കേസ്

Published on 21 September, 2020
മാതാവ് മരിച്ച വിവരം മറച്ചു വച്ചത് 8 വര്‍ഷം, തട്ടിയെടുത്തത് 10 ലക്ഷം രൂപയുടെ പെന്‍ഷന്‍; യുവതിക്കും മകനുമെതിരെ കേസ്
തിരുവനന്തപുരം: മാതാവിന്റെ മരണ വിവരം എട്ടു വര്‍ഷം മറച്ചു വച്ച്‌ ഫാമിലി പെന്‍ഷനായി പത്തുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ മകളേയും, ചെറുമകനേയും പൊലീസ് തിരയുന്നു. അതിയന്നൂര്‍ അരങ്കമുകള്‍ ബാബു സദനത്തില്‍ അംബിക, മകന്‍ പ്രിജിത് ലാല്‍ ബാബു എന്നിരെയാണ് പോലീസ് തിരയുന്നത്.
കെഎസ്‌ഇ
ബി നെയ്യാറ്റിന്‍കര ഇലക്‌ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്.മിനി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കും എതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തത്. കെഎസ്‌ഇബി ജീവനക്കാരനായിരുന്ന അപ്പുക്കുട്ടന്റെ മരണത്തെ തുടര്‍ന്നാണ് ഭാര്യ പൊന്നമ്മയ്ക്ക് ഫാമിലി പെന്‍ഷന്‍ ലഭിച്ചു തുടങ്ങിയത്. 

ചെറുമകന്‍ പ്രിജിത് ലാല്‍ ബാബുവാണ് പൊന്നമ്മയോടൊപ്പം എത്തി അക്കൗണ്ട് ഉള്‍പടെയുള്ള ബാങ്ക് നടപടികള്‍ ശരിയാക്കി കൊടുത്തിരുന്നത്. 2012-ല്‍ പൊന്നമ്മ മരിച്ചു.എന്നാല്‍ ഇക്കാര്യം കെഎസ്‌ഇബിയെ അറിയിക്കാതെ ബാങ്കില്‍ കൃത്രിമം കാട്ടി മകള്‍ അംബികയും മകന്‍ പ്രേംജിത് ലാല്‍ബാബുവും ചേര്‍ന്ന് മാസം തോറും പെന്‍ഷന്‍തുക ബാങ്കില്‍ നിന്നു എടുക്കുകയായിരുന്നു.

 86 മാസം ആണ് ഇവര്‍ ഇത്തരത്തില്‍ പണം തട്ടിയത്.പെന്‍ഷന്‍കാരി ജീവിച്ചിരുപ്പുണ്ടെന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ തുടര്‍ന്ന് പെന്‍ഷന്‍ നല്‍കുവെന്ന് അറിയിപ്പുണ്ടായതിനെത്തുടര്‍ന്ന് പൊന്നമ്മയുടെ സര്‍ട്ടിഫിക്കറ്റ് കിട്ടാതായപ്പൊഴാണ് അന്വേഷണം നടന്നതും തട്ടിപ്പു വെളിച്ചത്തായതും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക