Image

കാശില്ലാത്തതിനാല്‍ എസ്പിബിയുടെ മൃതദേഹം വിട്ടുകൊടുത്തില്ല: പ്രചാരണത്തിനെതിരെ മകന്‍

Published on 28 September, 2020
കാശില്ലാത്തതിനാല്‍ എസ്പിബിയുടെ മൃതദേഹം വിട്ടുകൊടുത്തില്ല: പ്രചാരണത്തിനെതിരെ മകന്‍

ചെന്നൈ: കാശില്ലാത്തതിനാല്‍ എസ്പിബിയുടെ മൃതദേഹം വിട്ടുകിട്ടിയില്ല എന്ന രീതിയിലുള്ള പ്രചാരണത്തിനെതിരെ മകന്‍ ചരണ്‍. എസ്പിബിയുടെ ഔദ്യോഗിക പേജിലെത്തിയാണ് അദ്ദേഹത്തിന്റെ അപേക്ഷ. 


ആശുപത്രിയില്‍ പണം അടയ്ക്കാത്തത് കൊണ്ട് എസ്പിബിയുടെ മൃതദേഹം വിട്ടുകൊടുക്കാന്‍ വൈകിയെന്നും ഒടുവില്‍ ഉപരാഷ്ട്രപതി ഇടപ്പെട്ട ശേഷമാണ് മൃതദേഹം വിട്ടുകാെടുത്തതെന്നും തരത്തില്‍ വ്യാജപ്രചാരണം ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.


കഴിഞ്ഞ മാസം അഞ്ചുമുതല്‍ എസ്പിബി ആശുപത്രിയില്‍ ചികില്‍സയിലാണ്. അന്നുമുതലുള്ള എല്ലാ ബില്ലുകളും അടച്ചതാണ്. ഒടുവില്‍ ബില്ല് അടയ്ക്കാന്‍ പണമില്ലാതെ വന്നെന്നും തമിഴ്നാട് സര്‍ക്കാരിനോട് സഹായം ചോദിച്ചിട്ട് അവര്‍ ചെയ്തില്ലെന്നുമാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. 


ഉപരാഷ്ട്രപതിയെ സമീപിച്ചപ്പോള്‍ അദ്ദേഹം ഇടപെട്ടാണ് മൃതദേഹം വിട്ടുകൊടുത്തത് എന്നും പറയുന്നത് വ്യാജമാണ്. ദയവായി ഇത്തരം വ്യാജപ്രചാരണങ്ങള്‍ നിര്‍ത്തണമെന്നും ചരണ്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക