Image

കേരള മാപ്പിള കലാ അക്കാദമി റിയാദ് ചാപ്റ്റര്‍ അനുശോചിച്ചു

Published on 28 September, 2020
 കേരള മാപ്പിള കലാ അക്കാദമി റിയാദ് ചാപ്റ്റര്‍ അനുശോചിച്ചു

റിയാദ്: നടനും സംഗീതഞ്ജനും ഗായകനുമായ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തില്‍ കേരള മാപ്പിള കലാ അക്കാദമി റിയാദ് ചാപ്റ്റര്‍ അനുശോചിച്ചു.

2000-ല്‍ പ്രിയപ്പെട്ട കവി പി.എസ്.ഹമീദ് കാസര്‍കോഡിന്റെ ഫാത്തിമ 1- എന്ന കാസറ്റിനു വേണ്ടി എഴുതിയ വരികള്‍ക്ക് എസ്പി ശബ്ദം നല്‍കിയപ്പോള്‍ അത് മാപ്പിളപ്പാട്ടിലെ തന്നെ ഒരു ചരിത്രമുഹൂര്‍ത്തമായി മാറുകയായിരുന്നു. ഈ കാസറ്റില്‍ 'ചോരും മിഴിയുമായ് ' എന്ന ഗാനവും 'മഴവില്‍ വര്‍ണ്ണ' എന്ന വാണി ജയറാമുമായി ചേര്‍ന്ന് ഒരു യുഗ്മ ഗാനവും അദ്ദേഹം ആലപിച്ചു. 2001-ല്‍ പുറത്തിറക്കിയ പി.എസ് തന്നെ എഴുതിയ ഫാത്തിമ - 2 എന്ന കാസറ്റിലും 'ഏതു കട്ടിലില്‍ കിടന്നാലും ' എന്ന ഗാനമാണ് എസ്.പി പിന്നീട് പാടിയത്.

ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുമ്പോഴും വിനയാന്വതനായി കാണപ്പെട്ട കലാകാരന്‍ ആയിരുന്നു എസ്.പി.ബിയെന്നും അനുശോചന യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് ജലീല്‍ തിരൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗം ചെയര്‍മാന്‍ മൂസ പട്ട ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം കോ ഓഡിനേറ്റര്‍ മുനീര്‍ കുനിയില്‍, ഇബ്രാഹിം വെളിയംകോട്, ഹാരിസ് ചോല, ഷാനവാസ് ഷാനു, സത്താര്‍ മാവൂര്‍ , ഷെമീര്‍ ബാബു, കെ.പി. മുഹമ്മദ്, ഹംസ നാദം, അശോകന്‍ കാഞ്ഞങ്ങാട്, ഉമ്മര്‍ മീഞ്ചന്ത, അഷ്‌റഫ് മേച്ചേരി എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി ഇസ്മയില്‍ കാരോളം സ്വാഗതവും ട്രഷറര്‍ ജമാല്‍ എരഞ്ഞിമാവ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക