മയാമി, ഒക്ടോബർ 20
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രധാന യുദ്ധക്കളമായ ഫ്ലോറിഡ നവംബർ 3നു മുന്നോടിയായി നടക്കുന്ന ഏർലി വോട്ടിങ് ഇല് റെക്കോർഡ് തകർത്തു. ആദ്യ ദിനം തന്നെ കുറഞ്ഞത് 350,000 ആളുകൾ ബാലറ്റ് രേഖപ്പെടുത്തി.
അതെ സമയം, ഈ മാസം ആദ്യം ആരംഭിച്ച മെയിൽ വഴിയുള്ള വോട്ടെടുപ്പിൽ തിങ്കളാഴ്ചയോടെ 2.5 മില്യൺ വോട്ട് ചെയ്തു എന്നാണു കണക്ക്. 2016 ലെ കണക്കുമായി താരതമ്യം ചെയുമ്പോൾ ഇത് 1.2 മില്യണിലധികം കുടുതലാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്രംപ് ഫ്‌ലോറിഡയിൽ 49.02 ശതമാനം വോട്ടുകൾക്ക് വിജയിചിരുന്നു . അന്നത്തെ ഡെമോക്രാറ്റിക് എതിരാളി ഹിലാരി ക്ലിന്റൺ 47.82 ശതമാനം നേടി തൊട്ട് പിന്നിലുണ്ടായിരുന്നു.
ഏറ്റവും പുതിയ അഭിപ്രായ വോട്ട് പ്രകാരം, ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി ജോ ബൈഡൻ നിലവിൽ ഫ്ലോറിഡയിൽ 1.4 ശതമാനം വോട്ട് കൂടുതൽ നേടും. ബൈഡണ് 48.2 ശതമാനം, ട്രംപിന് 46.8 ശതമാനം
കഴിഞ്ഞ തവണ വ്യക്തിഗത വോട്ടെടുപ്പിന്റെ ആദ്യ ദിവസം 291,000 പേർ വോട്ടുചെയ്തപ്പോൾ അത് തിങ്കളാഴ്ച 350,000 ൽ അധികം. വോട്ടെടുപ്പിനിടെ ഡെമോക്രാറ്റിക് വൈസ് പ്രസിഡൻഷ്യൽ നോമിനി കമല ഹാരിസ് ഒർലാൻഡോയിലും ജാക്‌സൺവില്ലിലും റാലികൾ നടത്തി.
ഈ വർഷം ഇതിനകം 22 മില്യണിലധികം മെയിൽ ബാലറ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
കൊറോണ വൈറസ് പാൻഡെമിക്കിന്റെ പശ്ചാത്തലത്തിൽ, മുമ്പത്തേക്കാൾ കൂടുതൽ അമേരിക്കക്കാർ മെയിൽ വഴി വോട്ടുചെയ്യാൻ തിരഞ്ഞെടുക്കുന്നു. അലബാമ ആബ്‌സന്റി വോട്ടിംഗ് റെക്കോർഡ് തകർത്തതായി റിപ്പോർട്ട് ചെയ്തു, ജോർജിയയും ആദ്യ വോട്ടെടുപ്പിന്റെ ആദ്യ ദിവസം തന്നെ റെക്കോർഡ് സ്ഥാപിച്ചു.