Image

അയര്‍ലന്റില്‍ നിന്ന് അമ്മയെത്തി; ഒരുനോക്ക് കാണുംം മു?ന്‌പേ മിയാമോള്‍ യാത്രയായി

Published on 26 October, 2020
അയര്‍ലന്റില്‍ നിന്ന് അമ്മയെത്തി; ഒരുനോക്ക് കാണുംം മു?ന്‌പേ മിയാമോള്‍ യാത്രയായി


ഡബ്ലിന്‍: കില്‍ക്കെനിയിലെ ജോമി ജോസിന്റെ മകള്‍ നാലരവയസുകാരി മിയാമേരി ജോമി കേരളത്തിലുണ്ടായ അപകടത്തില്‍ മരണമടഞ്ഞു. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ ഏറ്റുമാനൂര്‍ കോതനല്ലൂരുള്ള ഇവരുടെ താല്‍കാലിക വസതിയോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണാണ് മിയാമോള്‍ അപകടത്തില്‍പ്പെട്ടത്. വീട്ടുകാര്‍ കാണാതെ പുറത്തിറങ്ങിയ കുഞ്ഞ് കിണറ്റില്‍ വീഴുകയായിരുന്നു.

കോവിഡ് കാലത്തിന് മുന്പ് പിതാവ് ജോമിയ്‌ക്കൊപ്പം നാട്ടിലെത്തിയ മിയാമോളെ തിരികെ കൊണ്ട് വരാനായി അമ്മ ജിഷ ജോമി കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്. എന്നാല്‍ മൂവാറ്റുപുഴയില്‍ ക്വാറന്ൈറനിലായിരുന്ന ജിഷ, മിയാമോളെ കാണാന്‍ കോതനല്ലൂരിലെ വീട്ടില്‍ എത്തും മുന്പാണ് അപകടം സംഭവിച്ചത്..

കോവിഡ് യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ ജോമി അയര്‍ലന്‍ഡിലേക്ക് തിരിച്ചു വന്നത് രണ്ടു മാസം മുന്പാണ്. ജോമിയുടെ മാതാപിതാക്കളുടെ സംരക്ഷണത്തിലായിരുന്നു മിയാമോളും.

കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ തീര്‍ന്നശേഷം മോളെ അയര്‍ലന്‍ഡിലേക്ക് കൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു ജോമിയും ജിഷയും. എന്നാല്‍ യാത്രാ നിയന്ത്രണങ്ങള്‍ നീണ്ടേക്കും എന്ന് ബോധ്യപ്പെട്ടതിനാല്‍ കുഞ്ഞിനെ കൂട്ടാനായി മാത്രമാണ് ജിഷ നാട്ടിലേയ്ക്ക് പോയത്.

കില്‍ക്കെനിയിലെ എല്ലാ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും മുന്പില്‍ നിന്ന് മലയാളി സമൂഹത്തിന് നേതൃത്വം നല്‍കുന്ന ജോമി-ജിഷ ദന്പതികളുടെ പ്രിയപ്പെട്ട മകളുടെ മരണവാര്‍ത്ത കില്‍ക്കെനി മലയാളികളും ഞെട്ടലോടെയാണ് കേട്ടത്. വിവരറിഞ്ഞു നിരവധി പേര്‍ ജോമിയുടെ വസതിയിലെത്തിയിരുന്നു.

അടിമാലി കന്പളിക്കണ്ടം നന്ദിക്കുന്നേല്‍ കുടുംബാംഗമാണ് ജോമി. മൂവാറ്റുപുഴ ആരക്കുഴ റോഡില്‍ മണ്ടോത്തിക്കുടിയില്‍ കുടുംബാംഗമാണ് ജിഷ. കില്‍ക്കെനിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഡോണ്‍ മിയാമോളുടെ ഏക സഹോദരനാണ്.

മിയാമോളുടെ മരണവാര്‍ത്ത അറിഞ്ഞ് അമ്മ ജിഷ അധികൃതരുടെ പ്രത്യേക അനുമതി വാങ്ങി വൈകുന്നേരത്തോടെ ആശുപത്രി മോര്‍ച്ചറിലെത്തി പൊന്നുമോളെ കണ്ടു.

അയര്‍ലന്‍ഡിലുള്ള ജോമിയും ഡോണും മറ്റന്നാള്‍ കേരളത്തിലേക്ക് യാത്ര തിരിക്കും. സംസ്‌കാരം നടത്തുന്നത് എന്നത് സംബന്ധിച്ച തീരുമാനം പിന്നീട്.

റിപ്പോര്‍ട്ട്: എമി സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക