Image

പൊന്നാനിയില്‍ യുവാവിനെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

Published on 27 October, 2020
പൊന്നാനിയില്‍ യുവാവിനെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

മലപ്പുറം: പൊന്നാനിയില്‍ യുവാവിനെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പൊന്നാനി സ്വദേശി നജ്മുദ്ധീനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്.തിരൂര്‍ സ്റ്റേഷനിലെ അനീഷ് പീറ്ററെന്ന പോലിസുകാരനെതിരെയാണ് പരാതി. 


വീട്ടില്‍ അതിക്രമിച്ച്‌ കയറി പോലിസ് ക്വാര്‍ട്ടേഴ്സിലേക്ക് കൊണ്ട് പോയി നഗ്നനാക്കി മര്‍ദ്ദിച്ചെന്നും നജ്മുദ്ദീന്‍ പറയുന്നു. വൃദ്ധരായ മാതാപിതാക്കളെ തള്ളിമാറ്റിയാണ് നജ്മുദ്ധീനെ പോലിസ് ബലമായി കൊണ്ടുപോയത്.


അടിവസ്ത്രം വരെ അഴിപ്പിച്ചു. പൂര്‍ണ്ണ നഗ്ന നാക്കി . നാല് മണിക്കൂറോളം അടിച്ചും, ഇടി ച്ചും പീഡിപ്പിച്ചു.

രഹസ്യഭാഗങ്ങള്‍ സ്പര്‍ശിച്ച്‌ പ്രകൃതി വിരുദ്ധ നടപടികള്‍ക്ക്

വിധേയനാക്കി.


മദ്യപിക്കാന്‍ നിര്‍ബ ന്ധിച്ചു. വഴങ്ങിയില്ല. കൂടുതല്‍ പഞ്ചസാര തിളപ്പിച്ച മഞ്ഞ നിറത്തിലുള്ള ഉറുമ്ബുകള്‍ ഉള്ള

ലായിനി കുടിക്കാന്‍ നിര്‍ബന്ധിച്ചു.


ബോധരഹിതനായ നജ്മുദ്ദീനെ ബോധം വന്നപ്പോ ള്‍ പുറത്ത് വിട്ടു. അവശ നായ യുവാവിനെ

ബന്ധുക്കളും - നാട്ടുകാ രും ചേര്‍ന്ന് പൊന്നാനി ഗവ. ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു.


നിലവില്‍ ഒരു ക്രിമി നല്‍ കേസിലും പ്രതിയ ല്ല നജ്മുദ്ദീന്‍ . ബാഗ്ലൂരില്‍ വാ ഹനാപകടത്തില്‍ പരി ക്കേറ്റ് നാട്ടിലെത്തിയിട്ട്

പത്ത് ദിവസം മാത്രമാ യിട്ടേയുള്ളൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക