പന്തളം: ആറ്റുവ, വലിയവീട്ടിൽ ശ്രീ മാത്യൂസ് വി.ജി (റജി )യുടേയും ഷൈനി മാത്യൂസിന്റെയും മകനും സെന്റ് ബർസൗമാസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥിയുമായ റിച്ചെൻ (13 വയസ്സ് )സംഗീതത്തിൽ നേടിയെടുത്തത് അതിശയിപ്പിക്കുന്ന നേട്ടങ്ങളാണ് .
ഗാനഗന്ധർവൻ യേശുദാസിൽ നിന്നും ആദ്യാക്ഷരവും, സംഗീത കുലപതി ശ്രീ ദക്ഷിണാമൂർത്തി സ്വാമികളിൽ നിന്നും സംഗീതത്തിന്റെ ആദ്യപാഠവും സ്വായത്തമാക്കിയ റിച്ചെൻ, മാതാപിതാക്കളുടെ പ്രോത്സാഹനവും തന്റെ കഠിനാധ്വാനവും കൊണ്ട് സംഗീതത്തിന്റെ പടവുകൾ ഓരോന്നായി കയറുന്നതു അഭിമാനമായി കാണുകയാണ് ആറ്റുവ ഇടവകയും സ്നേഹിതരും .
ശ്രീ പന്തളം ജി പ്രദീപ് കുമാർന്റെ ശിക്ഷണത്തിൽ ശാസ്ത്രീയ സംഗീതവും, ശ്രീ പന്തളം അമൃതം സുരേന്ദ്രന്റെ ശിക്ഷണത്തിൽ ലളിതഗാനവും അഭ്യസിക്കുന്ന റിച്ചെൻ , എൽ.കെ.ജി. മുതൽ ഏഴാം ക്ലാസ് വരെ സ്കൂൾ കലാപ്രതിഭ.
2019-ൽ സെൻട്രൽ ട്രാവൻകൂർ സംഗീത കലോത്സവത്തിൽ ശാസ്ത്രീയ സംഗീതം (category -2) എ ഗ്രേഡും
ഒന്നാം സ്ഥാനവും കരസ്ഥമാക്കി. പന്തളം ശ്രീ സരസ്വതി സംഗീത വിജ്ഞാന കലാകേന്ദ്രത്തിൽ പഠിക്കുകയും, നവരാത്രിയോടനുബന്ധിച്ചു ചെറിയ രീതിയിൽ കച്ചേരികൾ അവതരിപ്പിക്കുകയും ചെയ്ത ഈ കൊച്ചു ഗായകൻ ഇടവകയിൽ നിന്നും , ഭദ്രാസന തലത്തിൽ നിന്നും സംഗീതം, കവിതപാരായണം, സുറിയാനി സംഗീതം എന്നിവയിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
പഠനത്തോടൊപ്പം സംഗീതത്തിലും പ്രാവീണ്യം നേടി നല്ല ഒരു ഗായകൻ ആകണം എന്നതാണ് ഈ കൊച്ചു കലാകാരന്റെ ആഗ്രഹം. ദൈവാനുഗ്രഹവും പരിശുദ്ധനായ പരുമല കൊച്ചുതിരുമേനിയുടെയും , ഇടവകയുടെ കാവൽപിതാവായ മാർ ബർസൗമായുടെയും മാധ്യസ്ഥതയാണ് ഏകമകന്റെ ഉയർച്ചക്കും അനുഗ്രഹത്തിനും കാരണമെന്ന് മാതാപിതാക്കൾ സാക്ഷിക്കുന്നു .