Image

മരിക്കാത്ത മാറഡോണ(കവിത: ബിന്ദു രാമചന്ദ്രന്‍ )

ബിന്ദു രാമചന്ദ്രന്‍ Published on 27 November, 2020
 മരിക്കാത്ത മാറഡോണ(കവിത: ബിന്ദു രാമചന്ദ്രന്‍ )
ചെറിയ കാലുകള്‍ കുറുകെ നീര്‍ത്തി നീ
ചടുലതാളത്തിലിവിടെയവിടെയായ് ,
ഇടയിലെപ്പഴോ വളരെ
മുന്നിലായ് ,
വിരലമര്‍ത്തിക്കുതിച്ചു പായവേ ;
വിരളമാമൊരു നിമിഷ ബിന്ദുവില്‍
നെടിയ പോസ്റ്റിന്റെ  വല തിളങ്ങവേ ,
വലതുകാല്‍ കൊണ്ടളന്ന് നീട്ടിയാ
'കനക ഗോള്‍'  ലക്ഷ്യ ഭേദിയാകവേ
വമ്പു കാട്ടുന്ന വംഗദേശവും
അമ്പരന്നതാ ലോകഗോളവും ;
വിസിലു പോലും വിറങ്ങലിക്കവേ ,
വിരല്‍ പിടിച്ചത് 'ദൈവ ഹസ്തമോ',
നിയതി ഏല്‍പ്പിച്ച മനുജ ജന്മമോ !
കളിയറിഞ്ഞവന്‍  മാറഡോണ ,
കാല്‍ പന്തിനുടയവന്‍ മാറഡോണ
കവിളിലിട്ടതിലുമെത്രയോമുത്ത
മധികമിട്ടതു കപ്പിലോ  !
വിടപറഞ്ഞേതു വിജന വീഥിയില്‍
ഇടയസന്നിധിയിലമരനായ് ,
വിജയമുദ്രകള്‍ക്കധിപനര്‍ജ്ജന്റീനാ
പടഹ നായകാ,  ലാല്‍ സലാം  

 മരിക്കാത്ത മാറഡോണ(കവിത: ബിന്ദു രാമചന്ദ്രന്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക