Image

മാതാവിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി മകളെ തട്ടിക്കൊണ്ടു പോയ പ്രതി ഏറ്റുമുട്ടലിൽ വെടിയേറ്റുമരിച്ചു

പി.പി.ചെറിയാൻ Published on 03 December, 2020
മാതാവിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി മകളെ തട്ടിക്കൊണ്ടു പോയ പ്രതി ഏറ്റുമുട്ടലിൽ വെടിയേറ്റുമരിച്ചു
ഒഹായോ ബെൽ മൗണ്ട് കൗണ്ടിയിലെ വീട്ടിൽ ആക്രമിച്ചു കയറി 69 വയസ്സുള്ള സ്ത്രീയെ പീഡിപ്പിച്ച ശേഷം വെടിവെച്ചു കൊലപ്പെടുത്തുകയും അവരുടെ 45 വയസ്സുള്ള മകളും പ്രതിയുടെ മുൻ കാമുകിയുമായ നിക്കോളിനെ തട്ടിക്കൊണ്ടു പോകുകയും ചെയ്ത ജെയിംസ് ഡേവിഡ് (47) പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. (ജയിംസ് ഡേവിഡ് അറിയപ്പെടുന്നത് അഹമ്മദ് ബൻ ഡേവിഡെന്നാണ് )
താങ്ക്സ്ഗിവിങ് ഡേയിലാണ് നോർമ്മ മാറ്റ കൊയെ(69) വീട്ടിൽ കയറി കൊലപ്പെടുത്തി മകളെ തട്ടിക്കൊണ്ടു പോയത്. ദിവസങ്ങൾ നീണ്ടു നിന്ന അന്വേഷണത്തിൽ ലൂസിയാന മിസിസിപ്പി അതിർത്തിയിൽ പെൻ വില്ല പാരിഷ് കൗണ്ടിയിലുള്ള സ്ലീപ് ഇന്നിൽ പ്രതി നിക്കോളിനെ തടഞ്ഞുവച്ചിരിക്കയാണെന്നുള്ള വിവരം ലഭിച്ചു. തുടർന്നു സ്ഥലം വളഞ്ഞു പ്രതിയോടു കീഴടങ്ങാൻ ആവശ്യപ്പെട്ടുവെങ്കിലും പോലീസിനു നേരെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. തിരിച്ചു പോലീസ് വെടിവച്ചതിൽ പ്രതി കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു (ഡിസംബർ-1) സംഭവം.
ബെൽ മൗണ്ടിൽ നിന്നും രക്ഷപെട്ട പ്രതി ഇതിനിടയിൽ രണ്ടു തോക്കുകൾ ക്യാമറക്കു നേരെ ചൂണ്ടിയുള്ള പടം ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതും നിക്കോളിന്റെ ഫോൺ വിൽക്കുന്നതിനു മറ്റൊരാളെ ഏൽപിച്ചതുമാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നതിന് ഇടയാക്കിയത്.
കൊല്ലപ്പെട്ട നോർമയും നേഴ്സായ മകളും പ്രതിയും അടുത്തടുത്ത താമസക്കാരായിരുന്നുവെന്ന് പറയപ്പെടുന്നു. സംഭവ ദിവസം പ്രതിയുമായി നോർമ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു. പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പേരു വെളിപ്പെടുത്താത്ത ഓഫീസർക്ക് പരിക്കേറ്റുവെങ്കിലും നോർമയെ പരിക്കേൽക്കാതെ രക്ഷപെടുത്തുവാൻ കഴിഞ്ഞു.
മാതാവിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി മകളെ തട്ടിക്കൊണ്ടു പോയ പ്രതി ഏറ്റുമുട്ടലിൽ വെടിയേറ്റുമരിച്ചുമാതാവിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി മകളെ തട്ടിക്കൊണ്ടു പോയ പ്രതി ഏറ്റുമുട്ടലിൽ വെടിയേറ്റുമരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക