Image

`പറുദീസ'യിലൂടെ ജഗതിയുടെ യാത്ര

ജോയിച്ചന്‍ പുതുക്കുളം Published on 12 June, 2012
`പറുദീസ'യിലൂടെ ജഗതിയുടെ യാത്ര
ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌ കേരളത്തിലെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിനടുത്തുവെച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട്‌ ജഗതി ശ്രീകുമാര്‍, ആഴ്‌ചകളോളം ബോധം നഷ്‌ടപ്പെട്ട്‌ `പറുദീസ'യിലൂടെ ഒരു യാത്രയായിലായിരുന്നു. ഒരു പക്ഷെ, ആ യാത്രയില്‍ പറുദീസയില്‍ ഓരോ ദിവസവും അരങ്ങേറുന്ന ഒട്ടേറെ സംഭവങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചിരിക്കും. നമ്മുടെ പൂര്‍വ്വ പിതാക്കളായ ആദവും ഹൗവ്വയും ജനിച്ചുവീണ പറുദീസയിലെ ഒട്ടേറെ വിശേഷങ്ങള്‍, ജീവതത്തിലേക്ക്‌ തിരിച്ചുവന്ന ജഗതിക്ക്‌ പങ്കുവെയ്‌ക്കാനുണ്ടായിരിക്കും.

യാദൃശ്ചികമാകാം, വാഹനാപകടത്തിന്‌ തൊട്ടുമുമ്പ്‌ ജഗതി അഭിനിയിച്ച സിനിമ അമേരിക്കന്‍ മലയാളിയായ തമ്പി ആന്റണിയുടെ `പറുദീസ'യായിരുന്നു. തമ്പി ആന്റണി ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന പറുദീസയില്‍ മലയാള സിനിമയിലെ രാജമാണിക്യങ്ങളായ ശ്രീനിവാസനും, ജഗതിയും ഒത്തുചേരുമ്പോള്‍, വളരെ കാലങ്ങള്‍ക്കുശേഷം കേരളം കണ്ടിരിക്കുന്ന വ്യത്യസ്‌തകള്‍ നിറഞ്ഞ ഒരു സിനിമയായിരിക്കും പറുദീസ.

വശ്യസന്ദര്യം നിറഞ്ഞ കോട്ടയം ജില്ലയിലെ മേലുകാവ്‌ എന്ന പ്രദേശത്തെ ഒരു പള്ളിയുടേയും, പള്ളിയിലെ വികാരിയുടേയും, കപ്യാരുടേയും, കുശിനിക്കാരിയുടേയും കഥ പറയുന്ന പറുദീസയില്‍ കുശിനിക്കാരിയായി ശ്വേതാ മേനോന്‍ തകര്‍ത്ത്‌ അഭിനയിക്കുന്നു.

മരണത്തെ മുഖാമുഖം കണ്ട്‌ ജീവിതത്തിലേക്ക്‌ തിരിച്ചുവന്ന ജഗതിയുടെ അപകടത്തിനു മുമ്പുള്ള അവസാന ചിത്രം എന്ന നിലയില്‍ ലോകമെമ്പാടുമുള്ള ജഗതിയുടെ പ്രേക്ഷകര്‍ പറുദീസയ്‌ക്കുവേണ്ടി കാത്തിരിക്കുന്നു. ഒട്ടനവധി കലാമൂല്യങ്ങളുള്ള സിനിമകള്‍ സംവിധാനം ചെയ്‌ത ശരത്തും, രതിനിര്‍വേദം, ചട്ടക്കാരി എന്നീ സിനിമകളുടെ റീമേക്കുകളിലൂടെ ഹിറ്റ്‌ തിരക്കഥാകൃത്തുക്കലുടെ നിരയിലേക്ക്‌ ഉയര്‍ന്ന വിനു ഏബ്രഹാമും ഒരുക്കുന്ന പറുദീസയില്‍ ശ്രീനിവാസനും, തമ്പി ആന്റണിയും, ജഗതിയും, ശ്വേതാ മേനോനും ഒന്നിക്കുമ്പോള്‍, മലയാള സിനിമ വര്‍ഷങ്ങളായി ഉറ്റുനോക്കുന്ന ഒരു വ്യത്യസ്‌ത ചിത്രം പിറവിയെടുക്കുന്നു. www.parudeesamovie.com

Read more...http://www.emalayalee.com/varthaFull.php?newsId=22063
`പറുദീസ'യിലൂടെ ജഗതിയുടെ യാത്ര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക