Image

ആത്മഹത്യ (അമേരിക്കൻ തരികിട-91)

Published on 03 January, 2021
ആത്മഹത്യ (അമേരിക്കൻ തരികിട-91)
Join WhatsApp News
ദൈവത്തിൻറ്റെ വിരൽ അടയാളം 2021-01-04 00:14:25
ദൈവത്തെ അറിഞ്ഞവർ ആല്മ ഹത്യ ചെയുകയില്ല. മനുഷ്യർ ദൈവത്തിൻറ്റെ വിരൽ അടയാളം ആണ്. അങ്ങനെ അവസാനം ശാസ്ത്രം തോറ്റു സുന്നത്തു നടത്തി. ദൈവം നിർദേശിച്ച പോലെ ശാസ്ത്രഞർ വാക്സീൻ കണ്ടു പിടിച്ചു, ഹല്ലെലുയ്യ ആമ്മേൻ. ദൈവം നമ്മളെ മണ്ണ് കുഴച്ചു ഉണ്ടാക്കിയപ്പോൾ ദൈവത്തിൻറ്റെ വിരൽ അടയാളം എല്ലാ മനുഷ്യരിലും പതിഞ്ഞു, അതാണ് നിപ്പിളിനു ചുറ്റുമുള്ള ചുരുങ്ങിയ ചർമ്മം, അതാണ് കലാകാരൻ ദൈവം നമ്മളിൽ തന്ന മുദ്ര, ദൈവത്തിൻറ്റെ വിരൽ പാടുകൾ. ദൈവം ആണ് മനുഷരെ സൃഷ്ട്ടിച്ചത് എന്നതിന് കൂടുതൽ തെളിവുകൾ വേണോ?. മലർത്തി കിടത്തിയാണ് ആദ്യം ദൈവം നമ്മളെ മെനഞ്ഞത്, പിന്നെ തിരിച്ചു ഇടാൻ വളരെ മൃദുലമായി മറിച്ചപ്പോൾ ദൈവത്തിൻറ്റെ വിരൽ കൊണ്ടത് ആണ് പുക്കിൾ കുഴി. ഇത് മനുഷർക്ക് മാത്രമേയുള്ളു. പരിണാമം, പോകാൻ പറയു. മനുഷരെ മാത്രമേ ദൈവം മെനഞ്ഞു ഉണ്ടാക്കിയുള്ളു. ബാക്കിയുള്ളവ എല്ലാം ദൈവം കൽപ്പിച്ചപ്പോൾ ഉണ്ടായതു ആണ്. അവക്ക് പുക്കിൾ ഉണ്ടോ ? - പാസ്റ്റർ യൂഹാനോൻ
David Cherian, Pastor 2021-01-05 10:12:02
A posthumous sexual misconduct scandal involving the man who founded, in his own name, Ravi Zacharias International Ministries has placed the global Christian organization in a wrenching predicament. It faces calls from within its own ranks to change its name, pay reparations to any victims and oust some top leaders, including Zacharias family members. Mike Pence spoke in Ravi's funeral. Now the church wants to change the name.
പ്രതിക്കൂട്ടിൽ 'കന്യക'.... 2021-01-05 12:55:34
ജനകീയ കോടതിയിൽ ഇന്നൊരു കന്യകയാണ്.... പ്ലീസ് വെൽക്കം ഹെർ... സീൻ - 1: ജനകീയ കോടതി. പ്രതിക്കൂട്ടിൽ 'കന്യക'..... . ഇടയ്ക്കിടെ കഴുത്തിലണിഞ്ഞ ക്രൂശിത രൂപം ചുംബിയ്ക്കുന്നു. വാദവിഷയം: കന്യക യഥാർത്ഥത്തിൽ പുണ്യവതിയോ...? വാദം തുടരുന്നു.... കന്യാചർമ്മത്തിൽ ഒരു സർജിയ്ക്കൽ ഇടപെടൽ നടന്ന രീതിയിലുള്ള പാടുകൾ (വടു) (scar )കാണപ്പെടുന്നുണ്ടെന്ന് ഗവ.മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവിയായ ലേഡി ഡോക്ടറും പ്രിൻസിപ്പാൾ കൂടിയായ ഗൈനക്കോളജിസ്റ്റും രേഖാമൂലം സാക്ഷ്യപ്പെടുത്തുന്നു..... ( സ്വകാര്യ ഭാഗങ്ങളുടെ പരിശോധനയ്ക്ക് വിധേയമാകുന്നതിന് മുൻപായി ഒരു സ്ത്രീ രണ്ടു കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഒന്നാമതായി സമ്മതപത്രം ഒപ്പിട്ട് കൊടുക്കണം. അടുത്ത നടപടിയായി, വ്യക്തിയുടെ സ്വകാര്യ ഭാഗങ്ങളും ലൈംഗിക ഹിസ്റ്ററിയുമായി ബന്ധപ്പെട്ട് ഡോക്ടറുടെ ചോദ്യാവലിയ്ക്ക് മറുപടി നൽകണം.) താൻ ഒരു ബന്ധുവുമായി കിടക്ക പങ്കിട്ടിട്ടുണ്ടെന്നും തൻ്റെ സ്വകാര്യ ഭാഗത്ത് അയാളുടെ സ്വകാര്യ ഭാഗം കൊണ്ട് സ്പർശിച്ചിട്ടുണ്ടെന്നും എന്നാൽ 'പ്രവേശനം' നടന്നിട്ടില്ലെന്നും 'കന്യക' ഡോക്ടറുടെ ചോദ്യത്തിന് ഉത്തരമായി പറയുന്നു. അത് ഡോക്ടർ രേഖപ്പെടുത്തുന്നു. മുൻപൊരിയ്ക്കൽ, താൽക്കാലികമായി ആർത്തവം നിലച്ചതുമായി ബന്ധപ്പെട്ട് ( ?) ഡോക്ടറേ സമീപിച്ചിട്ടുണ്ടെന്നും സ്വകാര്യ ഭാഗങ്ങൾക്കുള്ളിൽ ഗ്ലൗസിട്ട വിരലുകൾ കൊണ്ട് പരിശോധനാ നടത്തപ്പെട്ടിട്ടുണ്ടെന്നും മറ്റൊരിക്കൽ വെള്ളപോക്കിന് ചികിത്സ തേടിയിട്ടുണ്ടെന്നും ഡോക്ടർമാരുടെ ചോദ്യങ്ങൾക്ക് ഉത്തരമായി 'കന്യക' തുടർന്ന് പറയുന്നു.അതും രേഖയായി കോടതിയിൽ എത്തപ്പെടുന്നു. മെഡിക്കൽ റിപ്പോർട്ടിലെ 'ഗ്ലൗസിട്ട വിരലുകൾ കൊണ്ട് ' എന്ന പരാമർശത്തിലെ 'ഗ്ലൗസിട്ട' എന്ന വാക്ക് ഡോക്ടർമാർ രേഖപ്പെടുത്തിയത് CBI - യുടെ സമ്മർദ്ദം കൊണ്ടാണെന്ന് 'കന്യക'യുടെ അഭിഭാഷകൻ വാദിയ്ക്കുന്നു. 'കന്യക'യുടെ കളങ്കമേൽക്കാത്ത സ്വകാര്യ ഭാഗങ്ങളിൽ അന്ന് ഡോക്ടർ വിരലുകളുപയോഗിച്ചു പരിശോധിച്ചപ്പോൾ നഖക്ഷതമേറ്റതാണ് കന്യാചർമ്മത്തിൽ പാടുകൾ അഥവാ scar ആയി പിന്നീട് രൂപപ്പെട്ടത് എന്നു വാദിയ്ക്കാൻ കഴിയാത്തതിൻ്റെ പരിഭവം..! ഗ്ലൗസിടാതെയാരും ഇത്തരം പരിശോധനകൾ ആരോഗ്യപരമായ സുരക്ഷാകാരണങ്ങളാൽ നടത്താറില്ലെന്ന ഡോക്ടറുടെ മറുപടിയിൽ വക്കീലിന് നിരാശ. സംസ്ഥാന സർക്കാരിനു കീഴിൽ സീനിയർ പോസ്റ്റിലുള്ള രണ്ടു ഡോക്ടർമ്മാർക്ക് കേന്ദ്ര ഗവ. കീഴിലുള്ള CBl - യുടെ ഏതു തരത്തിലുള്ള സമ്മർദ്ദത്തേയാണ് ഭയപ്പെടേണ്ടതെന്ന കോടതിയുടെ ചോദ്യത്തിനു മുൻപിൽ പ്രതിഭാഗം പരുങ്ങുന്നു..... പിന്നെ പുതിയ വാദം. പ്രതിയാണെങ്കിലും 'കന്യക'യുടെ സ്വകാര്യഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ കേസ്സുമായി കൂട്ടി ചേർക്കുന്നത് വ്യക്തിയുടെ സ്വകാര്യതയെന്ന മൗലികാവകാശത്തിനു മേലുള്ള കടന്നുകയറ്റമെന്ന് കന്യകയ്ക്ക് വേണ്ടി പ്രതിഭാഗം വാദിയ്ക്കുന്നു. ഇവിടെ പക്ഷെ, കുറ്റകൃത്യത്തിനുള്ള പ്രേരണ കന്യകയുടെ ലൈംഗിക താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതു കൊണ്ട് പ്രതിഭാഗം വാദം അംഗീകരിയ്ക്കാൻ കഴിയില്ലെന്ന് കോടതി. കന്യകാത്വ പരിശോധനാറിപ്പോർട്ടിലേയും അനുബന്ധ രേഖകളിലേയും പരാമർശങ്ങൾ സത്യവിരുദ്ധമെങ്കിൽ തുടർന്ന് മജിസ്ടേറ്റിനു മുൻപിൽ ഹാജരാക്കിയപ്പോഴും പിന്നീട് പണവും സാഹചര്യവുമുണ്ടായിട്ടും കഴിഞ്ഞ 12 വർഷമായി അവയ്ക്കെതിരേ നിയമ സംവിധാനങ്ങളെ സമീപിയ്ക്കാത്തതെന്ത് എന്ന കോടതിയുടെ ചോദ്യത്തിനു മുൻപിൽ പ്രതിഭാഗം ബ്ല... ബ്ല... ബ്ല... (മേൽപ്പറഞ്ഞ ഡോക്ടർമ്മാർ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിൻ്റെ സർട്ടിഫൈഡ്കോപ്പി ഇന്നു നാമറിയുന്ന എല്ലാ വിശദാംശങ്ങളോടുകൂടി കന്യകയ്ക്ക് പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപ് തന്നെ ലഭ്യമായതായിരുന്നു. അതായത്, അവസാനം സമർപ്പിയ്ക്കപ്പെട്ട കുറ്റപത്രത്തിൽ മേലുള്ള വിചാരണയുടെ തുടക്കഘട്ടത്തിൽ..) മെഡിക്കൽ പരിശോധനയുടെ സമ്മതപത്രത്തേ സംബന്ധിച്ചും അതിനോടനുബന്ധിച്ച് രേഖപ്പെടുത്തിയ വിവരങ്ങളേ സംബന്ധിച്ചും (consent & history) ക്രിമിനൽ പ്രൊസീജ്യർ CrPc. 313, (1) ( b)പ്രകാരം ചോദ്യങ്ങൾ ചോദിച്ചപ്പോൾ അവയെല്ലാം കന്യക നിഷേധിയ്ക്കുന്നു. എന്നാൽ കന്യകയുടെ സ്വന്തം കയ്യൊപ്പ് പതിഞ്ഞ ആ രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കിയപ്പോൾ കന്യകയുടെ മൊഴികളുടെ വിശ്വാസ്യത തകർന്നടിയുന്നു. കന്യക പലതിലും കളവു പറയുന്നതായി ബോധ്യമാകുന്നു. ഉപദ്രവകാരികളായ നായ്ക്കളുണ്ടായിട്ടും അവ കുരയ്ക്കാതിരുന്നത് വന്നവർ പരിചയക്കാരും സ്ഥിര സന്ദർശകരും ആയതു കൊണ്ടല്ലേയെന്ന് കോടതി... സംഭവ ദിവസം താഴത്തെ നിലയിൽ കന്യക മാത്രമായിരുന്നുവെന്നും അടുക്കളകാരി അവസാനം ലൈറ്റ് ഓഫാക്കി വാതിലടച്ച് സ്വന്തം മുറിയിലേയ്ക്ക് കിടക്കാൻ പോകുമ്പോൾ 'കന്യക' അവിടെ മുറിയിൽ ഉണ്ടായിരുന്നുവെന്നും അടുക്കളക്കാരിയുടെ മൊഴി. വിശുദ്ധ ളോഹക്കാർ മoത്തിലെ സ്ഥിരസന്ദർശകരായിരുന്നെന്നും അവർ വരുമ്പോൾ വിഭവസമ്പന്നമായ ഊണൊരുക്കാൻ കന്യകമാർ പറയാറുണ്ടായിരുന്നെന്നും അടുക്കളകാരിയുടെ അടുത്ത മൊഴി.. രാത്രി പത്തരമണി മുതൽ പുലർച്ചെ അഞ്ച് വരെ 'കന്യക' താമസിച്ചിരുന്ന താഴത്തെ നിലയിലേയ്ക്കും അടുക്കള ഭാഗത്തേയ്ക്കും മറ്റ് അന്തേവാസിനികളുടെ പ്രവേശനം വിലക്കിയിരുന്നതായി മറ്റൊരു അന്തേവാസിനിയുടെ മൊഴിയും അത് പ്രതിപാദിയ്ക്കുന്ന നിയമാവലിയുടെ പകർപ്പും കോടതി തെളിവായി സ്വീകരിയ്ക്കുന്നു. കോടതിക്ക് പ്രതിയേ സംബന്ധിച്ചോ സാഹചര്യങ്ങളെ സംബന്ധിച്ചോ എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടെന്ന് പ്രതികൾക്ക് തന്നെ ബോധ്യപ്പെട്ടാൽ അത് നീക്കി കിട്ടാൻ ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരേയോ സാക്ഷികളേയോ ഹാജരാക്കി നിരപരാധിത്വം തെളിയിക്കാൻ അവസരമുണ്ടായിരുന്നു. പക്ഷെ നിഷ്കളങ്കയാണെന്ന പ്രതിയുടെ വാദം തെളിയിക്കാൻ വേണ്ടി ഒരു സാക്ഷിയേ പോലും വിസ്തരിയ്ക്കാൻ ബോധപൂർവ്വം പ്രതിഭാഗം തയ്യാറായില്ലായെന്നതും കോടതി ശ്രദ്ധിയ്ക്കുന്നു. ( എതിർ ഭാഗം ക്രോസ് ചെയ്യുമ്പോൾ കൂടുതൽ തെളിവുകൾ തങ്ങൾക്കെതിരേ വരുമെന്നും ആയത് വിപരീതഫലമുണ്ടാക്കുമെന്നും പ്രതിഭാഗം ഭയപ്പെട്ടിരുന്നെന്ന് വ്യക്തം... ) മoത്തിൻ്റെ ഓടിളക്കുകയോ ജനൽ കമ്പിവളയ്ക്കുകയോ വാതിൽപൂട്ടു പൊളിയ്ക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ കൂട്ടുപ്രതികൾ അകത്തു നിന്നുള്ള സഹായമില്ലാതെ എങ്ങനെ ഉള്ളിൽ കടക്കുമെന്ന ചോദ്യമുയർത്തി കൊണ്ട് വാദം ഇവിടെ പൂർത്തിയായതായി പ്രഖ്യാപിയ്ക്കുന്നു. കോടതി പിരിഞ്ഞിരിയ്ക്കുന്നു. -copy, FB post by Martin Mathilakam
നിരീശ്വരൻ ഈശ്വരനാകുന്നു. 2021-01-05 12:58:15
സീൻ: 2 സോഷ്യൽ മീഡിയാ..... ചുടു പിടിച്ച വാഗ്വാദങ്ങൾ... ഫോറൻസിക് ഡിപ്പാർട്ട്മെൻറ് ഹെഡ് ആയ സീനിയർ ഡോക്ടറും മെഡിക്കൽ കോളേജ് പ്രിൻസിപ്പാളായ ഗൈനക്കോളജിസ്റ്റും നേരിട്ടു കണ്ടതും വിലയിരുത്തിയതും രേഖപ്പെടുത്തിയതുമായ കാര്യങ്ങൾ അബദ്ധങ്ങളാണെന്ന് നിരീശ്വരവാദിയെന്ന് സ്വയം വെളിപ്പെടുത്തിയ പരിശോധനയിൽ നേരിട്ടു പങ്കാളിയാകാത്ത താരതമ്യേന അനുഭവസമ്പത്ത് കുറവുള്ള മറ്റൊരു ഫോറൻസിക് ഡോക്ടർ പോസ്റ്റിടുന്നു. ഈ മിസ്റ്റർ നിരീശ്വരൻ്റ അഭിപ്രായത്തിൽ 2008 കാലഘട്ടത്തിൽ ഇന്ത്യയിൽ ഹൈമനോപ്ലാസ്റ്റി നിലവില്ലായിരുന്നത്രേ... ! (1998-2008 കാലഘട്ടത്തിൽ ഡെൽഹി സഫ്ദർജങ്ങ് ആശുപത്രിയിലെ പ്ലാസ്റ്റിക് സർജൻ ഡോ.വിശ്വപ്രകാശ് മാത്രം ഇത്തരത്തിലുള്ള ഏകദേശം പത്തോളം ശാസ്ത്രക്രിയകൾ നടത്തിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.) മറുന്യായത്തിനായി കച്ചിതുമ്പ് തേടുകയായിരുന്ന കുഞ്ഞാടുകൾ നിരീശ്വര കുമാരനെ നെഞ്ചിലേറ്റുന്നു... നിരീശ്വരൻമ്മാരോടും ബ്ലാക്ക്മാസ് കാരോടുമുള്ള വർഗ്ഗ ശത്രുത മറന്ന് മേൽപോസ്റ്റിന് കുഞ്ഞാട് ഗ്രൂപ്പുകളിൽ മാക്സിമം ഷെയർ നൽകുന്നു.. നിരീശ്വരനെന്നവകാശപ്പെടുന്ന 'പോസ്റ്റു'കാരൻ ചിലരുടെ ഈശ്വരനാകുന്നു... വിശ്വാസികൾ ഓശാന പാടുന്നു... സഭാമക്കൾ ആഘോഷമാക്കുന്നു. അരമനകളിൽ വീഞ്ഞ് പതയുന്നു. നിഷ്പക്ഷമതികൾ കണ്ടു ചിരിയ്ക്കുന്നു.... പശ്ചാത്തലത്തിൽ ക്രൂശിതനാകുന്ന ക്രിസ്തു... സ്റ്റേജിൽ പുകയുയരുന്നു. (കർട്ടൻ.) @ മാർട്ടിൻ മതിലകം.
"ഞാൻ നിരീശ്വരവാദിയാണ്'! 2021-01-06 12:15:42
"ഞാൻ നിരീശ്വരവാദിയാണ് ,, പക്ഷെ നിങ്ങൾ എനിക്ക് ചന്ദനം തന്നാലും സ്വീകരിക്കും തീർത്ഥം തന്നാലും സ്വീകരിക്കും. എന്നോടുള്ള സ്നേഹം കൊണ്ട് തരുന്നതാണല്ലോ.ഇത് എന്റെ ചിന്തയാണ് മറ്റൊരാളിൽ അടിച്ചേൽപ്പിക്കാറില്ല. ഇതാണ് ശെരിയെന്നു ഞാനാരോടും തർക്കിക്കാറില്ല. എന്നെ സംബന്ധിച്ചടത്തോളം ഞാൻ സഹമനുഷ്യരെ ബഹുമാനിക്കുന്നു,, ഇഷ്ട്ടപ്പെടുന്നു , അവരെയാണ് ഞാൻ ദൈവമായി കാണുന്നത്. എനിക്കെന്തെങ്കിലും ഒരു ആവശ്യം വന്നാലും വരുന്നത് അവരാണ്.മനുഷ്യനെയാണ് ഞാൻ ദൈവമായി കാണുന്നത് " വിജയ് സേതുപതി
#അഭയക്കൊപ്പം_ഞാനും 2021-01-06 13:43:15
യേശുക്രിസ്തുവിനു പകരം സാത്താൻ വസിക്കുന്ന മനസുകളുമായി കൊടുംകുറ്റവാളികളെ ന്യായീകരിക്കുന്ന സന്ന്യസ്തരോട്... കോടാലി കൊണ്ട് തലക്കടിച്ച് കൊന്ന് കിണറ്റിൽ വലിച്ചെറിയപ്പെട്ട സിസ്റ്റർ അഭയ നിങ്ങളിൽ ഒരുവളായിരുന്നില്ലേ? കഴിഞ്ഞ 28 വർഷങ്ങൾക്കിടയിൽ ഒരിക്കൽ പോലും അവൾക്ക് നീതി ലഭിക്കണമെന്ന് പറയാൻ പൊന്താത്ത നിങ്ങളുടെ നാവുകൾ ഇന്ന് അവളുടെ കൊലയാളികൾക്ക് വേണ്ടി ഇടതടവില്ലാതെ ശബ്‌ദിക്കുകയാണ്. പാവപ്പെട്ട അൽമായർ ചോരനീരാക്കിയുണ്ടാക്കിയ നേർച്ചപ്പണം കൊണ്ട് നിങ്ങളുടെ പാപക്കറ കഴുകിക്കളയുമ്പോൾ നശിക്കുന്നത് പരിപാവനമായ ക്രൈസ്‌തവ ചൈതന്യമാണ്. ക്രൈസ്‌തവ മൂല്യങ്ങൾ മനസ്സിൽ പേറുന്ന യഥാർത്ഥ വിശ്വാസികൾക്ക് ഇനിയുമിത് കണ്ടുനിൽക്കാനാവില്ല! പൗരോഹിത്യത്തെ വ്യഭിചരിക്കുന്ന സഭാമേലാളന്മാർക്ക് വിശ്വാസികളുടെ മറുപടി #എന്റെ_വക_ഒരു_കലണ്ടർ കൊലയാളികളെ വെള്ളപൂശാൻ വിശ്രമമില്ലാതെ പണിയെടുക്കുന്ന ഓരോ ന്യായീകരണ തൊഴിലാളിക്കും അഭയയുടെ ചിത്രം പതിച്ച കലണ്ടർ അയച്ചുകൊടുക്കാം. അഭയയുടെ പുഞ്ചിരിക്കുന്ന മുഖം അവരെ വിശുദ്ധീകരിക്കട്ടെ #അഭയ_കലണ്ടർ_2021 കലണ്ടർ വില: Rs.10/- (കൊറിയർ, പാക്കിംഗ് ചാർജ് എക്സ്ടാ) മിനിമം ഓർഡർ: 5 കലണ്ടർ ആവശ്യമുള്ളവർ ദയവായി നേരിട്ട് വിളിക്കുകയോ വാട്ട്സാപ്പ് സന്ദേശം അയക്കുകയോ ചെയ്യുക: ഫോൺ: +919946454548 Google Pay | Phone Pay | Available കൂടുതൽ വിവരങ്ങൾക്ക് അഭയക്കൊപ്പം ഞാനും Facebook ഗ്രൂപ്പിൽ അംഗമാകൂ, 👉 https://www.facebook.com/groups/221385136112082 #അഭയക്കൊപ്പം_ഞാനും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക